ANAS..Attingal

ANAS..Attingal സത്യം പറഞ്ഞ് കൊണ്ടേ ഇരിക്കും നാവ് അരിയും വരെക്കും....

പറയാൻ മടിക്കുന്ന നാവും
ഉയരാൻ മടിക്കുന്ന കൈയും:
അടിമത്വത്തിന്റെതാണ്......

പ്രിയപ്പെട്ട സ്വാലിഹ് യാത്രയായി അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ 🤲.
30/08/2026

പ്രിയപ്പെട്ട സ്വാലിഹ് യാത്രയായി അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ 🤲.

28/08/2026
*ചിറയിൻകീഴിന്റെമണ്ണ്ഇന്ന്ഒരുപുതുചരിത്രംകൂടിരചിക്കുന്നുചിറയിൻകീഴ് അസംബ്ലി യൂത്ത് കൗൺസിൽഇന്ന് 2026 ആഗസ്റ്റ് 23 ഞായറാഴ്ച 2....
23/08/2026

*ചിറയിൻകീഴിന്റെമണ്ണ്ഇന്ന്
ഒരുപുതുചരിത്രം
കൂടിരചിക്കുന്നു

ചിറയിൻകീഴ് അസംബ്ലി യൂത്ത് കൗൺസിൽ

ഇന്ന്

2026 ആഗസ്റ്റ് 23 ഞായറാഴ്ച 2.30PM
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ചിറയിൻകീഴ്

തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി

https://www.facebook.com/share/p/18T5aJ34RF/സംസ്ഥാനതലസ്ഥാനത്തും പുതുയുഗ യുവജനവിപ്ലവത്തിന് . മണ്ഡലം കമ്മറ്റികൾ ഒരുങ്ങി കഴ...
23/08/2026

https://www.facebook.com/share/p/18T5aJ34RF/

സംസ്ഥാനതലസ്ഥാനത്തും പുതുയുഗ യുവജനവിപ്ലവത്തിന് . മണ്ഡലം കമ്മറ്റികൾ ഒരുങ്ങി കഴിഞ്ഞു..

മഴയൊന്നും നനയണ്ട. പിള്ളേർക്ക് ചാറ്റലടിച്ചാൽ തന്നെ ജലദോഷമാകുമോ ?ചുമ വരുമോ ?പനി അടിക്കുമോ ?എന്നൊക്കെ ആശങ്കപ്പെടുന്നവരാണ് ന...
07/08/2026

മഴയൊന്നും നനയണ്ട.
പിള്ളേർക്ക് ചാറ്റലടിച്ചാൽ തന്നെ
ജലദോഷമാകുമോ ?
ചുമ വരുമോ ?
പനി അടിക്കുമോ ?
എന്നൊക്കെ ആശങ്കപ്പെടുന്നവരാണ് നമ്മൾ.

അപ്പോഴാണൊരമ്മ
പെരുംമഴയത്ത്
രണ്ട് കുഞ്ഞുങ്ങളുമായി
നടു റോഡിൽ മഴ നനഞ്ഞിരിക്കുന്നത്.
സഹികെട്ടിട്ടായിരിക്കും അങ്ങനെ ചെയ്യേണ്ടി വന്നത്. ഗതികേടാണത്.

അപ്പന് വേണ്ടി മഴ നനയുന്ന കുഞ്ഞുങ്ങളിൽ
മൂത്തയാളുടെ പ്രായം മൂന്നര വയസാണ്. ഇളയവന് വെറും ഒന്നര വയസ്സ്. എബ്രിനും, റാഫേൽ ജൂഡും.

ചുവന്ന ടീ ഷർട്ടിട്ട് അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് മൂത്തയാൾ എബ്രിനാണ്. ഹൃദയ സംബന്ധമായ അസുഖത്തിന് കുറച്ചുകാലമായി ചികിത്സയിലാണ്. ഓപ്പറേഷൻ്റെ തീയതി വരെ തീരുമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അമ്മക്കിപ്പുറം ബന്ധുവിൻ്റെ മടിയിൽ റാഫേൽ ഇരുപ്പുണ്ട്.

ജൂലൈ 31 ന് രാത്രി എട്ടരക്ക് മുതലപ്പൊഴിയിലെ മരണപ്പൊഴിയിൽ
വീണതാണ് എബ്രിൻ്റെയും റാഫേലിൻ്റെ അച്ഛൻ. ഷിജിനെക്കുറിച്ച് ഒരറിവും ഇല്ലാതായിട്ട് ഇന്നേക്ക് 8 ദിവസം.

ഭരണകൂടത്തിൽ
നിന്ന് സ്വാഭാവിക
നീതി കിട്ടണമെന്നത്
മാത്രമാണ് ഭർത്താവ്
വെള്ളത്തിൽ കിടക്കുമ്പോൾ
മക്കളുമായി നടുറോഡിൽ
മഴ നനയുന്ന സ്റ്റിജിയുടെ
ആവശ്യം.

ജൂലൈ 30 ഞാൻ ജന്മംകൊണ്ട ദിവസമാണ്. പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഈ ദിവസത്തെ ഓർക്കാൻ ഇഷ്ട പെടുന്നില്ല..വയനാട് മഹാദുരന്തത്ത...
30/07/2026

ജൂലൈ 30 ഞാൻ ജന്മംകൊണ്ട ദിവസമാണ്. പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഈ ദിവസത്തെ ഓർക്കാൻ ഇഷ്ട പെടുന്നില്ല..വയനാട് മഹാദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; മൺമറഞ്ഞത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും

ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ വേദന ഇന്നും മായുന്നില്ല; മരിച്ചവരുടെ ഓർമ പുതുക്കി ഇന്ന് സർവമത പ്രാർഥനയും പുഷ്പാർച്ചനയും

വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. ഒരു രാത്രികൊണ്ട് നൂറുകണക്കിന് ജീവനുകളെയും മൂന്ന് ഗ്രാമങ്ങളെയും വിഴുങ്ങിയ ആ മഹാദുരന്തത്തിന്റെ ഓർമകൾ ഇന്നും കേരളത്തിന്റെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

ഉരുൾപൊട്ടലിൽ 298 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തുടർന്ന് കാണാതായ 32 പേരെയും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചതോടെ ആകെ മരണസംഖ്യ 330 ആയി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ ഈ സംഭവം നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം പൂർണമായും മാറ്റിമറിച്ചു.

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് പുത്തുമലയിൽ സർവമത പ്രാർഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ അനുസ്മരിച്ചും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആദരിച്ചുമാണ് ചടങ്ങുകൾ നടക്കുക.

ഒരു രാത്രി കൊണ്ട് ഇല്ലാതായ ഗ്രാമങ്ങൾ

പുഞ്ചിരിമട്ടം മലനിരകളിൽ നിന്ന് മണ്ണും പാറകളും മലവെള്ളവും കുത്തിയൊഴുകി മുണ്ടക്കൈ, ചൂരൽമല, സമീപ പ്രദേശങ്ങൾ എന്നിവയെ പൂർണമായും തകർത്തു. നിമിഷങ്ങൾക്കകം വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും മണ്ണിനടിയിലായി. നിരവധി കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരെയും വീടുകളെയും ജീവിതസമ്പാദ്യങ്ങളെയും ഒരേ രാത്രിയിൽ നഷ്ടപ്പെടുത്തി.

നിശ്ശബ്ദമായി കിടക്കുന്ന ദുരന്തഭൂമി

രണ്ടു വർഷങ്ങൾ പിന്നിട്ടിട്ടും പഴയ ഗ്രാമങ്ങളുടെ സജീവത ഇന്നും തിരികെ വന്നിട്ടില്ല. ഒരിക്കൽ മനുഷ്യരുടെ ചിരിയും കുട്ടികളുടെ കളിയും നിറഞ്ഞിരുന്ന പ്രദേശങ്ങൾ ഇന്ന് തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് ഓർമിപ്പിക്കുന്നത്. ദുരന്തത്തിന്റെ അടയാളങ്ങൾ ഇന്നും മായാതെ അവശേഷിക്കുന്ന ഈ ഭൂമി, ഒരു രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ നൂറുകണക്കിന് മനുഷ്യരുടെ നിശ്ശബ്ദ സാക്ഷ്യമായി തുടരുകയാണ്.

വയനാട് ദുരന്തം പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിലെ മുൻകരുതലുകളുടെയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുന്ന സംഭവമായി ഇന്നും കേരളത്തിന്റെ ചരിത്രത്

ധർമ്മേന്ദ്രപ്രസാദിനെ രാജവെപ്പിച്ചത് പാർലമെൻ്റല്ല, സുപ്രീംകോടതിയല്ല, ജന്ദർ മന്ദിർ തെരുവാണ്. സ്വേഛാധിപതികൾ ഭരണഘടനാ സ്ഥാപനങ...
26/07/2026

ധർമ്മേന്ദ്രപ്രസാദിനെ രാജവെപ്പിച്ചത് പാർലമെൻ്റല്ല, സുപ്രീംകോടതിയല്ല, ജന്ദർ മന്ദിർ തെരുവാണ്. സ്വേഛാധിപതികൾ ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചടക്കി കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ മുമ്പിലുള്ള ഏക വഴി തെരുവകൾ തന്നെയാണ്. തെരുവുകളെയാണ് എന്നും ഏകാധിപതികൾ പേടിക്കുന്നത്. പേടിത്തൊണ്ടൻമാരാണ് എല്ലാ ഏകാധിപതികളും. എപ്പോഴാണ് അധികാരത്തിൽ നിന്ന് അടിച്ചോടിക്കപ്പെടുക എന്ന് പേടിച്ച് ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാത്ത കടലാസ് പുലികൾ......!
പാറ്റകൾ ഒരിക്കലും പേടിച്ചില്ല എന്നതാണ് അവരുടെ സമരത്തെ വിജയിപ്പിച്ചത്. പേടിപ്പിച്ച് സമരങ്ങളെ പരാജയപ്പെടുത്തുവാൻ സാധ്യമല്ല എന്ന സന്ദേശമാണ് ഈ സമരം നൽകിയിട്ടുള്ളത്.

ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകളായ മുസ്ലീങ്ങളും അവരുടെ സംഘടനകളും നേതാക്കളും മനസ്സിലാക്കേണ്ട കാര്യമാണിത്. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരിൽ നിന്ന് മുസ്‌ലിം യുവാക്കളെ തെരെഞ്ഞുപിടിച്ച് ജയിലിലടച്ച സംഘപരിവാരത്തിൻ്റെ ലക്ഷ്യം രാജ്യത്തെ 25 കോടി വരുന്ന വലിയൊരു ന്യൂനപക്ഷത്തെ പേടിപ്പിച്ചു നിർത്തുക എന്നതായിരുന്നു. അതിലവർ നല്ലൊരളവോളം വിജയിച്ചു. പക്ഷെ, ഫാഷിസ്റുകളുടെ കണക്കു കൂട്ടലുകൾ തെറ്റി. ജനകീയ പ്രശ്നങ്ങൾക്കു മതവും ജാതിയുമില്ല എന്ന വരെ പാറ്റകൾ പഠിപ്പിച്ചു.....!
ഏതായാലും സിംഹാസനങ്ങളുടെ അടിയിളകിക്കഴിഞ്ഞു. ആഞ്ഞുതള്ളിയാൽ അതേതവസരവും വീഴും........

25/07/2026

This version of Facebook uses less data and works in all network conditions.

ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികൾ ജനങ്ങളോട് സംവദിക്കേണ്ടത് തയ്യാറാക്കി വെച്ച സ്ക്രിപ്റ്റുകളിലൂടെയോ ടെലിപ്രോംപ്റ്ററിലൂ...
25/07/2026

ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികൾ ജനങ്ങളോട് സംവദിക്കേണ്ടത് തയ്യാറാക്കി വെച്ച സ്ക്രിപ്റ്റുകളിലൂടെയോ ടെലിപ്രോംപ്റ്ററിലൂടെയോ അല്ല! മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ എന്താണ് ഇത്ര പേടി? ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ വരുമെന്ന ഭയമോ? അതോ സ്ക്രിപ്റ്റിൽ ഇല്ലാത്തത് ചോദിച്ചാൽ എന്ത് പറയണം എന്നറിയാത്തത് കൊണ്ടോ? ഏകപക്ഷീയമായി കാര്യങ്ങൾ അവതരിപ്പിച്ച് മടങ്ങുന്നത് എളുപ്പമാണ്. ആരും തിരിച്ചു ചോദിക്കില്ലല്ലോ എന്ന ധൈര്യത്തിൽ റേഡിയോയിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമുള്ള ഈ ‘വൺ-വേ കമ്മ്യൂണിക്കേഷൻ’ ഒരുതരം ഒളിച്ചോട്ടമാണ്. ജനങ്ങളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ബാധ്യസ്ഥരായവർ മാധ്യമങ്ങളെ നേരിടാൻ ഭയക്കുന്നത് ജനാധിപത്യത്തിന്റെ തന്നെ പരാജയമാണ്. ചോദ്യങ്ങളെ നേരിടാനുള്ള ആർജ്ജവം എന്നാണുണ്ടാവുക❓

Address

Attingal
Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when ANAS..Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category