16/07/2026
കേരളത്തെ നടുക്കിയ ഗുരുവായൂർ വയോധിക കൊലപാതകക്കേസിന്റെ തുടക്കം ഒരു കൊടും ക്രിമിനലിന്റെ മൊഴിയിൽ എഴുതി വിട്ട കാര്യങ്ങൾ എന്ത് ഒക്കെ മരിയാതകേടുകൾ പിന്നീട് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ സത്യം മറ്റൊന്ന് 👇👇
മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഗുരുവായൂർ കർണംകോട് റെയിൽവേ ഗേറ്റിന് സമീപമുള്ള താൽക്കാലിക വാടകമുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു പെരുമ്പാവൂർ രായമംഗലം സ്വദേശിയായ സി. എസ്. സുരേഷ് (55) 😐
അതേസമയം...കൊല്ലം തട്ടാർക്കോണം സ്വദേശിനിയായ 76 വയസ്സുകാരി സന്താനവല്ലി ക്ഷേത്രത്തിൽ ഭജനമിരിക്കാനായി ഗുരുവായൂരിലെത്തി... മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ പരിസരത്തായിരുന്നു ഇവർ കഴിഞ്ഞുകൂടിയിരുന്നത് 🙏 അവിചാരിതമായി പരിചയപ്പെട്ട സന്താനവല്ലിയെ സുരേഷ് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അവിടെ വെച്ച് ഇരുവരും തമ്മിൽ പെട്ടെന്ന് തർക്കവും,,മൽപ്പിടുത്തവുമുണ്ടായി 😟 ആക്രമണത്തിനിടയിൽ പ്രതി സന്താനവല്ലിയുടെ വായ പൊത്തിപ്പിടിക്കുകയും,,കഴുത്തിൽ ശക്തമായി അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു 😢 ക്രൂരമായ മർദ്ദനമേറ്റ് ഭിത്തിയിലേക്ക് തെറിച്ചുവീണ വയോധിക ബോധരഹിതയായി വീണതോടെ അവർ മരിച്ചെന്ന് സുരേഷ് തെറ്റിദ്ധരിച്ചു 😔 തുടർന്ന് സംഭവത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി വയോധികയുടെ കഴുത്തിൽ തുണി ഉപയോഗിച്ച് കനത്ത കല്ല് കൂട്ടിക്കെട്ടി,,പറമ്പിലെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് താഴ്ത്തുകയായിരുന്നു 😳 അതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ പ്രതി അവിടെത്തന്നെ ഒളിച്ചുതാമസിക്കുകയും ചെയ്തു 😳
രണ്ട് ദിവസത്തോളം ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞില്ല 😶 എന്നാൽ ജൂലൈ 11-ാം തീയതി രാത്രി അപ്രതീക്ഷിതമായ ഒരു സംഭവമാണ് കേസിന്റെ ഗതി മാറ്റിമറിച്ചത് 😯 സുരേഷ് തന്റെ പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി അനിൽകുമാറിനൊപ്പം ഇരുന്ന് മദ്യപിക്കുന്നതിനിടെ...ലഹരി മൂത്ത് താൻ ഒരു സ്ത്രീയെ കൊന്ന് കിണറ്റിലിട്ടു എന്ന രഹസ്യം അബദ്ധത്തിൽ വെളിപ്പെടുത്തി 🍺 കേട്ടത് വിശ്വസിക്കാനാകാതെ ഞെട്ടിപ്പോയ അനിൽകുമാർ ഒട്ടും സമയം കളയാതെ പോലീസിന്റെ എമർജൻസി നമ്പറിൽ വിവരം അറിയിക്കുകയായിരുന്നു 📞
വിവരം ലഭിച്ച ഉടൻ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിൽ ആയിരുന്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു 🚔 തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ അന്നു രാത്രി തന്നെ കിണറ്റിൽ നിന്ന് കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു 😢
തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ ശാസ്ത്രീയമായ പോസ്റ്റ്‌മോർട്ടം പരിശോധനയാണ് കേസിലെ ഏറ്റവും നിർണായകമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് 🧪 പ്രതി കിണറ്റിലേക്ക് എറിയുമ്പോൾ സന്താനവല്ലി പൂർണ്ണമായും മരിച്ചിരുന്നില്ലെന്നും,,ബോധരഹിതയായ അവരെ കല്ലുകെട്ടി താഴ്ത്തിയപ്പോൾ കിണറ്റിലെ വെള്ളത്തിൽ മുങ്ങിയാണ് യഥാർത്ഥ മരണം സംഭവിച്ചതെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു 😔 കൂടാതെ...ശരീരത്തിൽ കടുത്ത മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളും,,കഴുത്ത് ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തിയെങ്കിലും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു 📄
എന്നാൽ തെളിവെടുപ്പിനിടെ സുരേഷ് മറ്റൊരു കഥയാണ് പോലീസിനോട് പറഞ്ഞത് 😐 സന്താനവല്ലിയുമായി പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും,,മദ്യം വാങ്ങാൻ അവർ തന്നെയാണ് പണം നൽകിയതെന്നും,,പിന്നീട് ഇരുവരും ചേർന്ന് മദ്യപിച്ചെന്നും ഇയാൾ മൊഴി നൽകി 🍺 അതിന് ശേഷം സന്താനവല്ലി തന്റെ ശരീരത്തിന്റെ മുകളിലേക്ക് കയറി ഇരുന്നുവെന്നും,,അപ്രതീക്ഷിതമായി വേദന അനുഭവപ്പെട്ടതോടെ പിടിച്ച് തള്ളിയപ്പോൾ അവർ തല ഇടിച്ച് വീഴുകയായിരുന്നുവെന്നും,,മരിച്ചെന്ന് പേടിച്ചാണ് പിന്നീട് കിണറ്റിലേക്ക് ഉപേക്ഷിച്ചതെന്നും പ്രതി അവകാശപ്പെടുന്നു 🙄
എന്നാൽ അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന സാഹചര്യങ്ങളും,,പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും,,പ്രതിയുടെ ഈ വിശദീകരണവും തമ്മിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം 🤔 അതുകൊണ്ടുതന്നെ ഇത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണോ,,അതോ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റെന്തെങ്കിലുമാണോ എന്നതാണ് ഇനി കോടതി പരിശോധിക്കുക ⚖️ ഒടുവിൽ ഈ കേസിൽ സത്യം എന്താണെന്ന് തീരുമാനിക്കുക പ്രതിയുടെ മൊഴിയല്ല...ശാസ്ത്രീയ തെളിവുകളും,,അന്വേഷണവും,,കോടതിയിലെ വിചാരണയുമായിരിക്കും 👀
#ഗുരുവായൂർകൊലപാതകം #ക്രൈംന്യൂസ്