27/11/2019
#പ്രൊഫഷണൽ നെ ഭീതിപ്പെടുത്തുന്ന #വാനാക്രൈ എന്ന ഈ
#വാനാക്രൈരാൻസംവേർ #എന്ത്? #എങ്ങനെ? #എന്തുകൊണ്ട്?
ലോകമാകെ #സൈബർസുരക്ഷ-യില്‍ ആശങ്ക പടര്‍ത്തിയ ആക്രമണമായിരുന്നു വാനാക്രൈ എന്ന വൈറസിന്റെ ആക്രമണം. കേരളത്തില്‍ നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തമുള്‍പ്പെടെ ലോകത്തിലെ വിവിധ സ്ഥാപനങ്ങളെ കുഴക്കിയ ആ ഈ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്നു.
#വാനാക്രൈവൈറസ് എന്താണ്? എന്താണ് പരിഹാരം?
വാനാക്രൈ എന്നറിയപ്പെടുന്ന ഈ സൈബര്‍ #ആക്രമകാരി-യുടെ ശരിക്കുള്ള പേര് വാനാക്രൈ ക്രിപ്റ്റര്‍ എന്നാണ്. കംപ്യൂട്ടര്‍ വൈറസും റാന്‍സംവേറും ചേര്‍ന്ന ഒരു #ജാരസന്തതി എന്ന് പറയാം. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് ഇത് ബാധിക്കുന്നത്. വിന്‍ഡോസ് ഒഎസിലെ 8.1 മുതല്‍ താഴേക്കുള്ള ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിക്കുക.
#വൈറസ്ആക്രമണം തടയാന്‍ ലളിതമായ പരിഹാരമാണുള്ളത്. കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിംങ് സിസ്റ്റം കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്ത് വെയ്ക്കുക. #ആന്റിവൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും അവ അപ്‌ഡേറ്റ് ചെയ്യുകയും വേണം.
വാനാക്രൈ റാന്‍സംവേറുകളുടെ വിഭാഗത്തില്‍ പെടുന്ന സൈബര്‍ ആക്രമണമാണല്ലോ. അപ്പോള്‍ റാന്‍സംവേറുകളന്നൊലെന്താണ് ?
കുറ്റകൃത്യത്തിനുപയോഗിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാം എന്ന് റാന്‍സംവേറിനെ ലളിതമായി വിശേഷിപ്പിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ ആളുകളെ ബന്ദിയാക്കി #മോചനദ്രവ്യം ആവശ്യപ്പെടുന്ന കുറ്റവാളികളെപ്പോലെ നിങ്ങളുടെ കംപ്യൂട്ടറിനെ ഇവബന്ദിയാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും ഇവ എന്‍ക്രിപ്റ്റ് ചെയ്യുന്നു. അതായത് ഇവ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയാത്ത രഹസ്യ കോഡിലേക്ക് മാറ്റുകയാണ് റാന്‍സംവേറുകള്‍ അയച്ചവര്‍ ചെയ്യുക. ശേഷം ഇവ തിരികെ ആക്കാന്‍ പണം ആവശ്യപ്പെടുന്നു. ഇത് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ കംപ്യൂട്ടര്‍ ഡേറ്റകള്‍ നശിപ്പിക്കുകയോ എന്നെന്നേക്കുമായി എന്‍ക്രിപ്റ്റഡ് അവസ്ഥയിലാക്കുകയോ ചെയ്യും.
★റാന്‍സംവേറുകള്‍ അയയ്ക്കുന്നവരെ കണ്ടെത്താനോ പിടികൂടാനോ സാധ്യമാണോ?
അത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം തങ്ങളെ കണ്ടെത്താന്‍ സാധിക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിക്കുന്നവരാണ് ഇവര്‍. വളരെ രഹസ്യമായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. വീടുകളില്‍ കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്ന കൗമാരക്കാരായി കാണരുത്. അവര്‍ പരിശീലനവും സാമ്പത്തിക സഹായവും ലഭിക്കുന്ന കുറ്റവാളികളാണ്. അവര്‍ക്ക് സ്വന്തമായ നെറ്റ് വര്‍ക്കുകളുണ്ട്. ടോര്‍ നെറ്റ് വര്‍ക്ക് എന്നുപറയും. രഹസ്യമാത്മകമായി, തിരിച്ചറിയപ്പെടാതിരിക്കാന്‍ സഹായിക്കുന്നവയാണ് ഇവ.
★ഇത്തരം വൈറസുകളുടെ വ്യാപനം തടയാന്‍ സാധിക്കില്ലേ?
തീര്‍ച്ചയായും സാധ്യമാണ്. എന്നാല്‍ സോഫ്റ്റ്വേര്‍ അപ്‌ഡേഷന്‍, ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതായുണ്ട്. മാത്രമല്ല അപരിചതമായ ഇ മെയിലുകള്‍ തുറക്കാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, അപരിചിതമായ ഫയലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, വൈറസുകള്‍ ഉള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക, തേര്‍ഡ് പാര്‍ട്ടി സൈറ്റുകളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, സിസ്റ്റം റെസ്റ്റോര്‍ ചെയ്യുക, ഡേറ്റകള്‍ ബാക്ക് അപ് ചെയ്ത് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടി വൈറസ് ആക്രമണം തടയാന്‍ സാധിക്കും.
★വാനാക്രൈ വൈറസിന്റെ ചരിത്രമെന്താണ്???
#റാൻസംവേർ ആക്രമണം ആദ്യം പ്രത്യക്ഷപ്പെടുന്നത് 2010-ലാണ്. പക്ഷേ വാനാക്രൈ ആക്രമണം വളരെ വ്യത്യസ്തമാണ്. അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് #ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായിട്ടാണ് ഈ ടൂള്‍ രൂപപ്പെടുത്തിയത്. ഈ സ്‌പൈ ടൂള്‍ കണ്ടെത്തിയ സൈബര്‍ ക്രിമിനലുകള്‍ അതിനെ പരിഷ്‌കരിച്ച് അതിലേക്ക് റാന്‍സംവേര്‍ കോഡുകള്‍ കൂടി ചേര്‍ത്തതോടെയാണ് വാനാക്രൈ പിറവിയെടുക്കുന്നത്. മൈക്രോസോഫ്റ്റിലെ എം.എസ് 17-010 എന്ന സുരക്ഷാ പഴുതാണ് സൈബര്‍ ക്രിമിനലുകള്‍ ആക്രമണത്തിന് പയോഗിച്ചത്.
★വാനാക്രൈ ആദ്യ ആക്രമണം ഏതായിരുന്നു???
മെയ് 12-നാണ് ആക്രമണം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വ്യാപകമാകുകയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആദ്യം ആക്രമണം നടന്നത്. യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അവാസ്റ്റ് ആന്റി വൈറസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 75,000 കംപ്യൂട്ടറുകളെയാണ് വൈറസ് 2017ഇൽ ആക്രമിച്ചിട്ടുള്ളത്.
അപ്പോൾ കേരളത്തിലെ എഡിറ്റേഴ്‌സ്, ഡിസൈനേഴ്‌സ്, ഫോട്ടോഗ്രാഫേഴ്‌സ്, പ്രത്യേകിച്ചു വിഷ്വലൈസേഴ്‌സ് Be careful...
#സൈബർആക്രമണം നടത്തിയ ശേഷം ഫയലുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് #റാൻസംവെയർ ആക്രമണത്തിൻറെ രീതി. #വാനാക്രൈ അല്ലെങ്കിൽ #വാനാഡിക്രിപ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന #മാൽവെയർ 980 ഡോളർ ബിറ്റ്കോയിനായി ആവശ്യപ്പെടുകയും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. #ബിറ്റ്കോയിൻ വഴി വന്‍തോതിൽ പണം കൈമാറ്റം നടന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ #ഡിജിറ്റൽകറൻസി വഴി ഇടപാട് നടത്തുന്നതിനാൽ കുറ്റവാളികളെ കണ്ടെത്തുക എളുപ്പമല്ല. എന്നാൽ പണം നൽകിയാലും ഫയലുകൾ തിരിച്ചുകിട്ടുമെന്ന ഉറപ്പും നിലവിലില്ല.
ദി ഷാഡോ ബ്രോക്കേഴ്സ് എന്ന ഒരു ഗ്രൂപ്പാണ് #വൈറസ് പടർത്തുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. #കമ്പ്യൂട്ടർ നെറ്റ് വർക്കിലെ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്ന വൈറസിന് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും എന്നതാണ് ഭീതി പടർത്തുന്നത്.