Life of nisar

Life of nisar പേജ് ഇഷ്ടപ്പെട്ടാൽ ഫോളോ ചെയ്തു കൂടെ കൂടിക്കോ ✌️❤️
(4)

18/06/2026

സൗത്ത് ഇന്ത്യൻ നായിക സാമാന്തയും കൂടെ തമിഴ് അവതരികയും നടിയും ആയ ദിവ്യദർശിനിയും ❤️

fans

18/06/2026

Pelmet shoe rack 1200only,4step, vergin plastic , all kerala delivery,
Dm me

18/06/2026

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ കണ്ടതിനു ശേഷം സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസും കുറിപ്പും 👇

“ഇന്ന് ഞാൻ ചെന്നൈയിൽ ഇറങ്ങിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രിയെ കാണാനാണ് ഞാൻ പോകുന്നതെന്ന ചിന്തയായിരുന്നു അതിന് കാരണം.

വിജയ് സാർ ഒരു സിനിമാ നായകൻ മാത്രമായി നിൽക്കേണ്ട ആളല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജവും സാന്നിധ്യവും ജനങ്ങൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതിയും കണ്ടാൽ, അദ്ദേഹം അതിലും വലിയ ഒരു ലക്ഷ്യത്തിനായാണ് ജനിച്ചതെന്ന് തോന്നും.

എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത്, പൂർണ്ണമായും പുതിയൊരു മേഖലയിലേക്ക് കടക്കാൻ വേണ്ട ധൈര്യമാണ്. നിങ്ങൾ ഇതിനകം നന്നായി കൈവശപ്പെടുത്തിയ ഒരു മേഖലയെ വിട്ട്, കൂടുതൽ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും നിറഞ്ഞ മറ്റൊരു വഴിയിലേക്ക് പോകുക. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം സൃഷ്ടിക്കാനാകുമെന്ന വിശ്വാസം കൊണ്ടാണ്.

നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മളൊക്കെയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വന്തം കാര്യങ്ങൾക്കപ്പുറം ചിന്തിച്ച് സമൂഹത്തിന് എന്ത് സംഭാവന ചെയ്യാനാകുമെന്ന് ചോദിക്കാൻ. എന്നാൽ ആ വിളിക്ക് മറുപടി നൽകുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്.

വിജയ് സാർ അദ്ദേഹത്തെ ഇതിനകം വിശ്വസിക്കുന്നവരെയുപോലും അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ പേരിലല്ല, മറിച്ച് ആ സ്ഥാനത്തെ അദ്ദേഹം സമീപിക്കുന്ന ആത്മാർത്ഥതയും ലക്ഷ്യബോധവുമാണ് അതിന് കാരണം.

അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും തന്റെ പാതയിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഇത് കാണുന്ന ഓരോ യുവാവിനും ഒരു ഓർമ്മപ്പെടുത്തലാകട്ടെ — നിങ്ങൾ ആദ്യം കണ്ട സ്വപ്നത്തേക്കാൾ ജീവിതം വളരെ വലുതും വിശാലവുമാകാം. “❤️

fans Actor Vijay Samantha

18/06/2026

നിങ്ങളുടെ വിജയത്തെ കണ്ട് അസൂയപ്പെടുന്നവർ, മറുപടി പറയാൻ തിടുക്കപ്പെടരുത്; കുറിപ്പുമായി ഷംന കാസിമിന്റെ ഭർത്താവ്

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും രണ്ട് മക്കൾക്കുമൊപ്പം ദുബായിലാണ് ഷംന ഇന്ന് കഴിയുന്നത്. ഷൂട്ടിനായി ഇടയ്ക്ക് നാട്ടിലെത്താറുണ്ട്. ഷംനയുടെ ഭർത്താവ് ഷാനിദ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നമ്മളെ കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ. മറുപടി പറയാൻ തിടുക്കപ്പെടരുത്. കാരണം ചിലപ്പോൾ നിങ്ങളെ കുറ്റപ്പെടുത്തുന്നവൻ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകൾ മറച്ചുവെച്ച് ജീവിക്കുന്നവനായിരിക്കും. സ്വന്തം കാലിലെ മന്ത് പോലും കാണാതെ, മറ്റുള്ളവന്റെ കാലിലെ മാന്ത് എണ്ണി നടക്കുന്നവർ ഈ ലോകത്ത് കുറവല്ല.

നിങ്ങളെ കുറിച്ച് കള്ളങ്ങൾ പറയുന്നവരുണ്ടാകും. നിങ്ങളുടെ വിജയത്തെ കണ്ട് അസൂയപ്പെടുന്നവരുണ്ടാകും. നിങ്ങളുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നവരുണ്ടാകും. പക്ഷേ ഓർക്കുക,എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത നിങ്ങൾക്കില്ല. ചിലർക്ക് മറുപടി കൊടുക്കുന്നതിലും നല്ലത്, അവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടക്കുന്നതാണ്. കാരണം, നിങ്ങളുടെ വിജയം അവർക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത ഏറ്റവും വലിയ മറുപടിയാണ്. മൗനം ദൗർബല്യമല്ല. മൗനം ആത്മവിശ്വാസമാണ്. സംസാരിക്കുന്നവരെ സംസാരിക്കാൻ വിടൂ. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നടക്കൂ. അവസാനം ജയിക്കുന്നത് വാക്കുകളല്ല, പ്രവർത്തികളാണ്-ഷാനിദ് ആസിഫലിയു‍ടെ കുറിപ്പിങ്ങനെ.

തന്നെക്കുറിച്ച് പല കഥകളുമുണ്ടെന്ന് വിവാഹത്തിന് മുമ്പേ ഷാനിദ് ഷംന കാസിമിനോട് പറഞ്ഞതാണ്. എന്റെ പശ്ചാത്തലം എല്ലാം ഞാൻ പറഞ്ഞതാണ്. എന്റെ വാശിപ്പുറത്താണ് ഇവിടെ എത്തിയത്. ഇപ്പോൾ ഈ കാണുന്ന കന്തൂറയിട്ട ഷാനിദായിരുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ (ദുബായിൽ) ജോലിക്ക് വന്നയാളാണ്. അവിടെ നിന്നും ഇവിടെ വരെ എത്തണമെങ്കിൽ അത്യാവശ്യം ചീത്തപ്പേര് നേടിയെടുത്തിട്ടുണ്ടാകും. ഈ ഫീൽഡിൽ അങ്ങോട്ടും ഇങ്ങോട്ടും പാരകളുണ്ട്. ഷാനിദ് എന്ന വ്യക്തിക്ക് നല്ല പേരില്ല ഞാൻ ആദ്യമേ പറഞ്ഞതാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണെന്ന് ഷാനിദ് ആസിഫ് അലി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വിവാഹക്കാര്യം അനൗൺസ് ചെയ്തപ്പോൾ നല്ല ന്യൂസുകളുണ്ടായിരുന്നു. അതേസമയം എന്നെക്കുറിച്ച് നെ​ഗറ്റീവ് പറയാൻ കുറേ ആളുകളുണ്ടായിരുന്നു. എന്റെ ഫോണിൽ ഇക്കയെക്കുറിച്ച് നെ​ഗറ്റീവ് വരുന്നു. രണ്ട് ഫാമിലിക്കും അത് സ്ട്രസ്ഫുളായിരുന്നെന്ന് ഷംന കാസിമും അന്ന് പറഞ്ഞു. കല്യാണമെന്ന് പറയുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു. കാരണം സിനിമാ രം​ഗത്ത് എന്റെ സുഹൃത്തുക്കളിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നമായത് വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉമ്മയെ പോലെ എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് ഭർത്താവ്. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഞാൻ വർക്കിന് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടാണത് സാധിച്ചതെന്നും ഷംന കാസിം അന്ന് പറഞ്ഞു.

fans

18/06/2026
17/06/2026

എന്റെ ദൈവം! അങ്ങ് ആരായിരുന്നു എന്ന ചോദ്യത്തിന് മറുപടി! സുകുമാരനെക്കുറിച്ച് സിദ്ധു പനക്കൽ

സുകുമാരന്റെ അപ്രതീക്ഷിത വിയോ​ഗം ഇന്നും തീരാവേദനയാണ്. അഭിമുഖങ്ങളിലെല്ലാം സുകുവേട്ടനെക്കുറിച്ച് വാചാലയാവാറുണ്ട് മല്ലിക. മക്കളും അച്ഛനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. സുകുമാരനെക്കുറിച്ചുള്ള പോസ്റ്റുമായി സിദ്ധു പനക്കലും എത്തിയിരുന്നു. 29 വർഷങ്ങൾ. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ചിറകുവിടർത്തി ആകാശത്തോളം പൊങ്ങി പറക്കുന്നു. അമ്മക്കിളി അതുകണ്ടു മനംനിറഞ്ഞ് സന്തോഷിക്കുന്നു. അപ്പോഴും ആ നെഞ്ചകത്തൊരു തേങ്ങൽ ഒളിഞ്ഞിരിപ്പില്ലേ. ഉണ്ട്, യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു തിരിച്ചു പോകും എന്നൊരു ഉൾവിളി ഉണ്ടായിരുന്നതുപോലെ കൃത്യം കൃത്യമായ കണക്കുകൂട്ടലുകളോടെ സാമ്പത്തികഭദ്രത എന്ന അടിത്തറയിൽ കെട്ടിപ്പൊക്കിയ സ്വപ്നകൂടിൽ പ്രാണപ്രേയസിയേയും അരുമകിടാങ്ങളെയും തനിച്ചാക്കി പറന്നകന്ന സുകുവേട്ടൻ എന്ന തന്റെ ഇണക്കിളിയെ ഓർത്ത് ആ നെഞ്ചു തേങ്ങുന്നുണ്ടാവും. പിടക്കുന്നുണ്ടാവും.

ആ തേങ്ങലിനു കാരണം 1997 ജൂൺ 16 എന്ന ശപിക്കപ്പെട്ട ദിവസം. തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ "സുമം" എന്ന സ്നേഹവീടിനു നായകൻ നഷ്ടമായ ദിവസം. 17 ന് പുറത്തിറങ്ങിയ പത്രങ്ങളിൽ മെഗാസ്റ്റാറിന്റെ ഒരു ചോദ്യമുണ്ടായിരുന്നു "അങ്ങ് എന്റെ ആരായിരുന്നു" ഇത് തന്നെയാണ് എന്റെയും ചോദ്യം. ആരായിരുന്നു. അങ്ങ് എന്റെ ആരായിരുന്നു. സിനിമ ആശയും ആഗ്രഹവും സ്വപ്നവും ആയി അലഞ്ഞുതിരിഞ്ഞിരുന്ന കാലത്ത് സിനിമയിൽ എത്തിപ്പെടാൻ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പുവാതിൽ എന്നെ പോലെയുള്ള ഒരു ദുർബലനു തള്ളിതുറക്കാനാവില്ല എന്ന സത്യം.

പ്രതീക്ഷകൾക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു എവിഎമ്മിന്റെയും വാഹിനിയുടെയും വാതിൽ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകൽസ്വപ്നവും കണ്ട്‌ വിയർത്തുകുളിച്ചു കോടമ്പാക്കത് അലച്ചിൽ. 50 രൂപ വാടകയുള്ള മുറിയുടെ ഏകാന്തതയിൽ പ്രതീക്ഷകൾ അറ്റ ദിവസങ്ങൾ. മായാജാലങ്ങൾ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ ദൈവം എനിക്ക് മുന്നിൽ പ്രത്യക്ഷപെടുന്നു.

ആരാണ് നമുക്ക് ദൈവം. മാതാ പിതാ ഗുരു ദൈവം ഈ ക്രമത്തിലാണ് നമ്മൾ പഠിച്ചതും നമ്മെ പഠിപ്പിച്ചതും. വിശക്കുന്നവന്റെ മുന്നിൽ ദൈവം ഭക്ഷണ രൂപത്തിൽ വേണം പ്രത്യക്ഷപ്പെടാൻ എന്നും കേട്ടിട്ടുണ്ട്. ഗുരു എന്ന് പറയുമ്പോൾ ജീവിക്കാൻ മാർഗം കാണിച്ചു തരുന്ന ആൾ നമുക്ക് ഗുരുവാണ്, ദൈവമാണ്. അങ്ങനെയാവുമ്പോൾ സുകുമാരൻ സാർ ആണ് എന്റെ ദൈവം. അങ്ങ് എന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് ഞാൻ കണ്ടെത്തിയ ഉത്തരം. അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തിൽ ഞാൻ ദൈവത്തെ നേരിൽ കണ്ടു.

തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരൻ സാർ. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികൾ നെഞ്ചേറ്റിയ സുകുമാരൻ സാർ സിനിമാപ്രേമികൾക്ക്. തമാശക്കാരനായ, സ്നേഹനിധിയായ അച്ഛൻ, കരുതലുള്ള ഭർത്താവ്, ഭാവിയെപ്പറ്റി ദീർഘവീക്ഷണമുള്ള കുടുംബനാഥൻ ഇതായിരുന്നു വീട്ടിലെ സുകുമാരൻ സാർ. ആ അഭിനയ സാമ്രാട്ടാണ് അകാലത്തിൽ 49ആം വയസിൽ പൊലിഞ്ഞു പോയത്. നേർപാതിയുടെ. തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി പറക്കമുറ്റാത്ത മക്കളെ പ്രതിസന്ധികളിൽ തളരാതെ, ദൃഡ നിശ്ചയത്തോടെ വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ അമ്മ അതാണ്‌ മല്ലികച്ചേച്ചി. മല്ലികചേച്ചി എന്ന അമ്മക്കിളിയുടെ ചിറകിനടിയിൽ നിന്ന് പറന്നു പൊങ്ങി ആകാശത്തോളം ഉയരത്തിൽ എത്തുമ്പോൾ ആ പിതാവിന് സ്വർഗ്ഗത്തിൽ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയർച്ച. വളർച്ച
നടനക്കരുത്തിൽ താൻ ആരുടേയും പിന്നിലല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന ആദ്യത്തെ കണ്മണി ഇന്ദ്രൻ.തനിക്ക് നേടാനായതിൽ കൂടുതൽ നേട്ടങ്ങൾ കൊയ്ത്, നടക്കാതെ പോയ തന്റെ സംവിധാനം എന്ന സ്വപ്നം പൂർത്തീകരിച്ച ഇളയമകൻ, അച്ഛന്റെ പ്രിയപ്പെട്ട രാജു. മക്കൾ ചിറകുമുളച്ചു പറക്കും വരെ താങ്ങും തണലും ഉത്തേജനവുമായി നിന്ന് അവരെ ഉയരങ്ങളിലേക്ക് പറത്തിവിട്ട തന്റെ പ്രിയതമ മല്ലിക. ഇവരെയെല്ലാം കാണുമ്പോൾ ദൈവങ്ങളുടെ നാട്ടിലിരുന്ന്, ദൈവത്തിന്റെ അരികിലിരുന്ന് എന്റെ ദൈവം പാടുന്നുണ്ടാവും. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

fans

17/06/2026

“ഞാൻ നിന്നെ ഒരുപ്പാട് എടുത്തോണ്ട് നടന്നതാ” അഭിമന്യു തിലകനോട് വിക്രം.❤️

‘എടാ നിനക്ക് എന്നെ ഓർമ്മയുണ്ടോ..? ഇന്നലെ ചിയാൻ വിക്രം സാറിൽ നിന്നും ഈ വാക്കുകൾ കേട്ടത് എനിക്ക് ജീവിതാവസാനം വരെ നെഞ്ചേറ്റാൻ ഉള്ളൊരു നിമിഷമാണ്. ഞങ്ങൾ അവസാനമായി കണ്ടപ്പോൾ, അദ്ദേഹം എന്റെ അച്ഛനോടൊപ്പം അഭിനയിച്ച 'സ്ട്രീറ്റ്' എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ച് വെറും 6 മാസം മാത്രം പ്രായമുള്ള ഒരു ഞാൻ. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ചത് 'ധ്രുവം' സിനിമയിലായിരുന്നു, ഇപ്പോൾ ഇതാ 30 വർഷങ്ങൾക്കുപ്പുറം ചിയാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.!

‘ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രോജക്റ്റിലേക്ക്... ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ. " അഭിമന്യു ഷമ്മി തിലകൻ കുറിച്ചു.

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ വിക്രമിനൊപ്പമുള്ള അപൂർവവും വികാരഭരിതവുമായ ഒരു കൂടിക്കാഴ്ചയുടെ ഓർമകളുമായി യുവനടൻ അഭിമന്യു ഷമ്മി തിലകൻ.

fans

17/06/2026

ഇന്നത്തെ അര്ജന്റീന vs അൽജീരിയ കളിയിൽ റെഫറയിങ് വളരെ മോശം ആയിരുന്നോ?🤔

fans

16/06/2026
16/06/2026

തല അജിത്തും ഭാര്യയും സിനിമനടിയും ആയ ശാലിനിയും കൂടെ അവരുടെ മക്കളും ❤️

#𝐭𝐚𝐦𝐢𝐥𝐚𝐜𝐭𝐨𝐫𝐬

Address

Malappuram

Website

Alerts

Be the first to know and let us send you an email when Life of nisar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share