07/08/2026
കഴിഞ്ഞ ദിവസം ഹൃദയത്തെ നുറുക്കുന്ന ഒരു വാർത്ത കാണാൻ ഇടയായി........
കത്തിത്തീരാൻ ഇനി എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്': # # # # # #
അച്ഛന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് മക്കൾ; കണ്ണീരണിയിക്കുന്ന സംഭവം
തന്റെ ജീവിതം മുഴുവൻ മൂന്ന് പെൺമക്കൾക്കായി ഉഴിഞ്ഞുവെച്ച അച്ഛന് ഒടുവിൽ വൃദ്ധസദനത്തിൽ ദാരുണാന്ത്യം....
മുംബൈ സ്വദേശിയും മുൻ ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയുമായ ശിവ്ശരൺ രത്തൻ ഗുപ്തയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹരിയാനയിലെ സോണിപത്തിൽ വെച്ച് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
എന്നാൽ സ്വന്തം പിതാവിന്റെ സംസ്കാര ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ പോലും തങ്ങൾക്ക് സമയമില്ലെന്ന നിലപാടിലായിരുന്നു മക്കൾ. നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിലിരുന്ന് വീഡിയോ കോൾ വഴിയാണ് ഇവർ അന്ത്യകർമ്മങ്ങൾ കണ്ടത്.
മാത്രമല്ല, ചടങ്ങ് നടക്കുമ്പോൾ "ഇത് കത്തിത്തീരാൻ ഇനി എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്" എന്ന് മക്കൾ വീഡിയോ കോളിലൂടെ ചോദിച്ചതായും പറയപ്പെടുന്നു.
സ്വന്തം ചോരയിൽ പിറന്ന മക്കളിൽ നിന്ന് നേരിടേണ്ടി വന്ന ഈ ക്രൂരവും നിഷ്ഠൂരവുമായ പെരുമാറ്റം വലിയ മനസ്താപവും പ്രതിഷേധവുമാണ് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ഉണ്ടാക്കിയിരിക്കുന്നത്. അന്ത്യയാത്രയിൽ പോലും അച്ഛന് അർഹമായ ആദരം നൽകാൻ തയ്യാറാകാത്ത ഇത്തരം മക്കൾ ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് ആളുകൾ ഈ വാർത്ത പങ്കുവെക്കുന്നത്....
ബോസ് ഭാവന ✒️