Vipin Paul Kattappana

Vipin Paul Kattappana Life is short and trying to find the purpose of life , planning to share travel images and thoughts. RESPECT � give and take �

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ മർദ്ദനം നടന്നത് അമ്മയുടെ അറിവോടെ. പങ്കാളിയായ അഷ്കർ കുഞ്ഞി...
03/06/2026

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ മർദ്ദനം നടന്നത് അമ്മയുടെ അറിവോടെ. പങ്കാളിയായ അഷ്കർ കുഞ്ഞിനെ മർദ്ദിക്കുന്നത് തനിക്ക് അറിയാമായിരുന്നു എന്ന് അഖില പൊലീസിനോട് സമ്മതിച്ചു. ഇക്കാര്യം അറിഞ്ഞുകൊണ്ട് അഖില കുഞ്ഞിനെ അഷ്കറിനെ ഏൽപ്പിച്ച് മാറി നിന്നു. കുട്ടി മരിക്കുന്ന സമയം അഖില ഡാൻസ് പരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു.

കേസിൽ പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചു. കുട്ടിയെ മകളുടെ പങ്കാളി മർദ്ദിക്കുന്നതായി സംശയമുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പരാതി നൽകിയെങ്കിലും ഇത് ഗൗരവത്തോടെ കണ്ടില്ല. കുട്ടിയുടെ അമ്മ അഖിലയുടെ മാതാവ് റീന ആയിരുന്നു നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നല്കിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞെന്നറിഞ്ഞപ്പോൾ ആയിരുന്നു റീന പരാതിയുമായി എത്തിയത്. എന്നാൽ മാതാവ് തന്റെ കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന അഖിലയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുകയായിരുന്നു. കുട്ടിയെ മുത്തശ്ശിക്കൊപ്പം അയക്കണമെന്ന ആവശ്യവും തള്ളി.

കുട്ടി സൈക്കളിൽ നിന്ന് വീണതാണെന്ന് അമ്മ വ്യക്തമാക്കിയതോടെ പൊലീസ് വിശദ അന്വേഷണം നടത്തിയില്ല. കുഞ്ഞിനെ വിട്ടു നൽകണം എന്നു കാണിച്ച് നിയമപരമായി നീങ്ങാനിരിക്കെയാണ് ദാരുണ സംഭവമുണ്ടാകുന്നത്. അഖിലയുടെ ഭർത്താവ് ഗർഭിണിയായ സമയത്ത് മരിച്ചിരുന്നു. പിന്നീട് കുട്ടിയെ മുത്തശ്ശിയാണ് വളർത്തിയത്. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്നു കുട്ടിയെ ഒരു മാസം മുൻപാണ് അഖില കൊണ്ടുപോയത്. ഈ സമയത്താണ് ക്രൂര മർദനം നടന്നത്.
ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് അഷ്കർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഒന്നര മാസം മുൻപ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയിൽ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും മുത്തശ്ശി ആരോപിച്ചു. പുഴുത്ത പട്ടിയെ പോലെ മാത്രമെ നോക്കുവെന്ന് രണ്ടാനച്ഛൻ പറഞ്ഞതായും മുത്തശി മനോരമ ന്യൂസിനോട് പറഞ്ഞു. മരണമല്ല
കൊലപാതകമാണെന്നും പിന്നിൽ കുഞ്ഞിന്റെ അമ്മയുടെ പങ്കാളിയാണെന്നും ആദ്യ ഭർത്താവിന്റെ പിതാവ് പറഞ്ഞു. സിഗരറ്റ് വച്ച് കുത്തിച്ച പോലുള്ള വട്ടത്തിലുള്ള പാട് ശരീരത്തിലുണ്ട്. ജനനേന്ദ്രിയത്തിന്റെ തൊലി ഉരിച്ച് അവിടെ നീല നിറമായി. ജനനേന്ദ്രിയത്തിൽ മാരക മുറിവുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. #

അധ്വാനത്തിന്റെ സുവിശേഷം:കൃഷിയെ സ്നേഹിക്കുന്ന മട്ടന്മേലച്ചൻമുളന്തുരുത്തി : പള്ളിയിലെ പ്രാർത്ഥനയും മണ്ണിലെ അധ്വാനവും ദിനചര...
03/06/2026

അധ്വാനത്തിന്റെ സുവിശേഷം:

കൃഷിയെ സ്നേഹിക്കുന്ന മട്ടന്മേലച്ചൻ

മുളന്തുരുത്തി : പള്ളിയിലെ പ്രാർത്ഥനയും മണ്ണിലെ അധ്വാനവും ദിനചര്യയാക്കിയ പട്ടക്കാരൻ.
വചനത്തിന്റെ വിത്തുകൾ മനസ്സുകളിൽ വിതയ്ക്കുന്നതോടൊപ്പം, മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന ഒരു പുരോഹിതൻ. മണ്ണിനെയറിഞ്ഞ് ജീവിക്കുന്നതും പുണ്യമാണ്.പ്രകൃതിയെ സ്നേഹിച്ചുകൊണ്ട്, മണ്ണിലേക്കിറങ്ങി മാതൃകയാണ് മട്ടന്മേലച്ചൻ. സൃഷ്ടാവിനെ സ്തുതിക്കാൻ വി.മദ്ബഹായിൽ കൈകൾ ഉയർത്തുമ്പോഴും, സൃഷ്ടിയെ പരിപാലിക്കാൻ മണ്ണിലേക്ക് കൈകൾ നീട്ടുന്ന ഒരു ഇടയനാണ് ഐസക് മട്ടമ്മേൽ കോർപ്പിസ്കോപ്പ അച്ചൻ.
പൗരോഹിത്യ കുടുംബത്തിലെ അംഗമായ അച്ചൻ ചെറുപ്പം മുതൽ പൂർവികരോടൊപ്പം കൃഷിയിടങ്ങളിലും അധ്വാനിക്കുക പതിവായിരുന്നു. പച്ചപ്പുനിറഞ്ഞ കൃഷിയിടത്തിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.വിയർപ്പൊഴുക്കി മണ്ണിൽ അധ്വാനിക്കുന്നത് മനസ്സിന് സംതൃപ്തിയും കുടുംബത്തിന് ഐശ്വര്യവുമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതരുന്ന പ്രിയ അച്ചന് ബിഗ് സല്യൂട്ട്.

വിശുദ്ധ കുർബാനയും യാമനമസ്കാരവും കൂദാശ കർമ്മങ്ങളും പള്ളിയിലെ മറ്റ് കാര്യങ്ങളും കഴിഞ്ഞാൽ ബാക്കി സമയം മുഴുവൻ തന്റെ കൃഷിയിടത്തിൽ ചിലവഴിക്കാനാണ് അച്ചന് ഇഷ്ടം. തരിശുകിടന്ന ഭൂമിയെ പച്ചപ്പണിയിച്ചുകൊണ്ട് ഒരു വലിയ സന്ദേശമാണ് അച്ചൻ നമുക്ക് നൽകുന്നത് - "ഭൂമിയെ സ്നേഹിക്കുക, അത് നമുക്ക് അമൃത് തരും."മടിയുടെയും ആഡംബരത്തിന്റെയും ഈ കാലഘട്ടത്തിൽ, വിയർപ്പൊഴുക്കുന്ന കർഷകന്റെ പക്ഷം ചേരുന്ന, പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന അച്ചൻ 75-ന്റെ നിറവിലാണ്.

ചാടിക്കയറി പറയാതെ ആലോചിച്ചിട്ട് മാത്രം ഉത്തരം പറയൂ       ゚viralシfypシ゚    ゚viralシ
31/05/2026

ചാടിക്കയറി പറയാതെ ആലോചിച്ചിട്ട് മാത്രം ഉത്തരം പറയൂ

゚viralシfypシ゚ ゚viralシ

കുഞ്ഞുങ്ങളുടെ കണ്ണീരിന് ആരാണ് ഉത്തരവാദി?പതിനെട്ട് മാസം മാത്രം പ്രായമുള്ള അർഷിദ്. ലോകം എന്താണെന്നോ ജീവിതം എന്താണെന്നോ അറി...
31/05/2026

കുഞ്ഞുങ്ങളുടെ കണ്ണീരിന് ആരാണ് ഉത്തരവാദി?

പതിനെട്ട് മാസം മാത്രം പ്രായമുള്ള അർഷിദ്. ലോകം എന്താണെന്നോ ജീവിതം എന്താണെന്നോ അറിയുന്നതിന് മുമ്പ് തന്നെ അവൻ ഈ ലോകത്തോട് വിടപറഞ്ഞു. അവന്റെ മരണം ഒരു വാർത്ത മാത്രമല്ല; നമ്മുടെ സമൂഹത്തിന്റെ മനഃസാക്ഷിക്കേറ്റ ഒരു പ്രഹരമാണ്.

അർഷിദ് ആദ്യത്തെ കുട്ടിയല്ല. അവസാനത്തേതുമാകരുത്.

തൊടുപുഴയിലെ കുഞ്ഞ് ആര്യൻ അവനു വേണ്ടിയായിരുന്നു എന്റെയും എന്റെ കൂട്ടുകാരുടെയും യുദ്ധം ആരംഭിച്ചത്. കട്ടപ്പനയിലെ നിഷ്കളങ്ക ബാലൻ, സ്വന്തം അമ്മയുടെ കൈകളാൽ കടലിൽ എറിയപ്പെട്ട കുഞ്ഞ്, രണ്ടാനച്ഛന്റെ കാമവെറിയ്ക്ക് ഇരയായ പെൺകുട്ടികൾ – ഓരോ സംഭവവും വായിക്കുമ്പോഴും കേരളത്തിന്റെ മനഃസാക്ഷി വിറങ്ങലിക്കുന്നു. പക്ഷേ കുറച്ച് ദിവസങ്ങൾക്കുശേഷം നാം അതെല്ലാം മറക്കുന്നു. പിന്നെ മറ്റൊരു കുഞ്ഞിന്റെ മരണവാർത്ത വരുന്നു.

ഈ കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്?

അവർ ജനിച്ചു എന്നതാണോ അവരുടെ കുറ്റം?

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധികളിലൊന്നാണ് തകർന്ന കുടുംബവ്യവസ്ഥ. വിവാഹമോചനങ്ങൾ വർധിക്കുന്നു. സഹജീവിത ബന്ധങ്ങൾ വർധിക്കുന്നു. പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നു. ചിലർ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ കണ്ടെത്തുന്നു. അതിൽ തെറ്റില്ല.

പക്ഷേ ആ പുതിയ ജീവിതത്തിന്റെ വില കുഞ്ഞുങ്ങളുടെ സുരക്ഷയായിരിക്കരുത്.

ഒരു സ്ത്രീക്കും പുരുഷനും വീണ്ടും വിവാഹം കഴിക്കാം. പുതിയ ബന്ധങ്ങൾ തിരഞ്ഞെടുക്കാം. പക്ഷേ അവരുടെ കൂടെ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ആരും മോചിതരല്ല.

പല കേസുകളിലും പീഡിപ്പിക്കപ്പെട്ട കുട്ടികൾ അമ്മയോട് എന്തെങ്കിലും പറയാൻ ശ്രമിച്ചിട്ടുണ്ട്. ചിലർ കരഞ്ഞിട്ടുണ്ട്. ചിലർ ഭയന്നിട്ടുണ്ട്. ചിലർ മിണ്ടാതെയിരുന്നു. പക്ഷേ അവരുടെ നിശബ്ദത ആരും കേട്ടില്ല.

കുട്ടികളുടെ കണ്ണുകൾ പലപ്പോഴും സഹായത്തിനായി നിലവിളിക്കും. എന്നാൽ മുതിർന്നവരുടെ പ്രണയവും മോഹവും വ്യക്തിപരമായ ആഗ്രഹങ്ങളും ആ നിലവിളികളെ മൂടിക്കളയുന്നു.

ഇവിടെ സമൂഹവും സർക്കാരും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.

രണ്ടാം വിവാഹത്തിനു ശേഷമോ പുതിയ പങ്കാളിയോടൊപ്പമോ കഴിയുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ വേണം. സ്കൂളുകളും അങ്കണവാടികളും ആരോഗ്യപ്രവർത്തകരും ശിശുക്ഷേമ സമിതികളും കൂടുതൽ ജാഗ്രത പുലർത്തണം.

പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Child Welfare Committee (CWC) പോലുള്ള സ്ഥാപനങ്ങൾ ദുരന്തം സംഭവിച്ചതിന് ശേഷം മാത്രം എത്തുന്നവരാകരുത്. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി ഇടപെടുന്ന സംവിധാനങ്ങളായി മാറണം.

ഒരു കുഞ്ഞ് സുരക്ഷിതനാണോ എന്നതാണ് പ്രധാന ചോദ്യം. ആ കുഞ്ഞിന്റെ അച്ഛൻ ആരാണ്, അമ്മ ആരാണ്, രണ്ടാനച്ഛനാണോ, രണ്ടാനമ്മയാണോ എന്നതല്ല.

കാരണം ഒരു കുഞ്ഞിന് കുടുംബ രാഷ്ട്രീയം അറിയില്ല. നിയമം അറിയില്ല. ബന്ധങ്ങളുടെ സങ്കീർണ്ണത അറിയില്ല.

അവന് അറിയുന്നത് സ്നേഹവും സുരക്ഷയും മാത്രമാണ്.

അർഷിദ് ന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോര്ട്ട് കണ്ണു നനയിച്ചു.. സമാനതകൾ ഇല്ലാത്ത ക്രൂര പീഡനമേറ്റ് അന്തരിക രക്ത സ്രാവം, കുഞ്ഞി കുരുന്നിന്റെ ജനനേന്ദ്രിയത്തിൽ മുറിവ്.. രണ്ടു കൈകളും ഒടിച്ചു കളഞ്ഞു, ശരീരം ആകെ മുറിപ്പാടുകൾ, പൊള്ളൽ മുറിവുകൾ.. എന്തായാലും ആ ദുഷ്ടരിൽ നിന്ന് അവൻ കടന്ന് പോയി..

സ്വന്തം മക്കളെ പ്രാണനായി കാണുന്ന ഒരമ്മക്കും അപ്പനും സഹിക്കാൻ കഴിയുന്ന ഒരു വാർത്തയല്ല ഇത്.

പിഞ്ചു കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നവരെ തൂക്കി കൊല്ലാൻ വിധിക്കുന്ന കാലം ഉണ്ടാവണം..

ഇന്ന് കേരളത്തിലെ ഓരോ കുഞ്ഞും സമൂഹത്തോട് ഒരു ചോദ്യം ചോദിക്കുന്നു:

"എന്നെ സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ, ഈ ലോകത്തേക്ക് എന്നെ കൊണ്ടുവന്നത് എന്തിനാണ്?"

ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് കോടതികളോ പോലീസോ മാത്രമല്ല. ഓരോ മാതാപിതാക്കളും, അധ്യാപകരും, അയൽക്കാരും, സാമൂഹിക പ്രവർത്തകരും, ഭരണകൂടവും കൂടിയാണ്.

കാരണം ഒരു കുഞ്ഞിന്റെ മരണം ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല. അത് ഒരു സമൂഹത്തിന്റെ പരാജയമാണ്.

ഇനി ഒരു അർഷിദും, ഒരു ആര്യനും, ഒരു പേരറിയാത്ത കുഞ്ഞും നമ്മുടെ അനാസ്ഥയുടെ ഇരയാകരുത്.

കുട്ടികളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്ന സമൂഹമാണ് യഥാർത്ഥത്തിൽ സംസ്കാരമുള്ള സമൂഹം.

-Adv Dr Deepa Joseph

#

ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.മുൻസിപ്പൽ കോർപ...
30/05/2026

ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.

മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, നഗരപഞ്ചായത്തുകളിലായി 1977 സീറ്റുകളിൽ നടന്ന ഇലക്ഷനിൽ 957 സീറ്റുകളും AAP നേടിയതോടെ, പഞ്ചാബിൽ ശക്തമായ ഭരണാനുകൂല തരംഗമാണെന്ന് തെളിഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെയുള്ള വ്യക്തിഹത്യയും, AAP നേതാക്കൾക്കെതിരെയുള്ള ED റെയ്ഡും, കള്ളക്കേസിൽ മന്ത്രി സഞ്ജീവ് അറോറയുടെ ED അറസ്റ്റും നടന്നിട്ടും, ഓപ്പറേഷൻ ലോട്ടസിലൂടെ മറ്റു പാർട്ടിയിലെ എംപിമാരെ കൂടെക്കൂട്ടിയിട്ടും ബിജെപി അതിദയനീയമായി തകർന്നടിഞ്ഞു. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപി ശിരോമണി അകാലിദളിനും താഴെക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വർഷം നടന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ ആം ആദ്മി മോഡൽ ജനക്ഷേമ-വികസന ഭരണത്തിൽ ജനങ്ങൾ പൂർണ്ണ തൃപ്തരാണ് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

#

മാധ്യമപ്രവർത്തക ഉന്നയിച്ച ചോദ്യം ഇങ്ങനെയായിരുന്നു: സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചതിന്റെ പേരിൽ ആറ്റിങ്ങലിലെ...
30/05/2026

മാധ്യമപ്രവർത്തക ഉന്നയിച്ച ചോദ്യം ഇങ്ങനെയായിരുന്നു: സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചതിന്റെ പേരിൽ ആറ്റിങ്ങലിലെ ഒരു സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെ, അദ്ദേഹം വിരമിക്കുന്നതിന് കൃത്യം രണ്ട് ദിവസങ്ങൾക്ക് മുൻപായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് എതിരെയും സമാനമായ കാര്യങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഇതുപോലെ നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഇതേ രീതിയിലുള്ള ഒരു നയം തന്നെയാണ് ഈ സർക്കാരും പിന്തുടരുന്നത്?

ഇതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടിയായി പറഞ്ഞത് ഇപ്രകാരമാണ്: നിങ്ങൾ ആ പോസ്റ്റ് കണ്ടിട്ടുണ്ടായിരുന്നോ? കെ.എസ്.ആർ.ടി.സിയിലെ ഒരു ജീവനക്കാരൻ പങ്കുവെച്ച പോസ്റ്റാണത്. എന്റെ മുഖവും വിവസ്ത്രനായ ഒരു പുരുഷന്റെ ശരീരഭാഗങ്ങളും ഒന്നിച്ച് ചേർത്തുവെച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയിലെ ഒരു ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടാൽ അതിനെതിരെ നമ്മൾ എന്താണ് ചെയ്യേണ്ടത്? അത്തരം പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലേ എന്ന് നിങ്ങൾ തന്നെ പറയുക. ഈ വിഷയത്തെക്കുറിച്ച് എന്നോട് വന്ന് ചോദിച്ച സമയത്ത്, അത് വെറുമൊരു സാധാരണ വിമർശനം മാത്രമാണെങ്കിൽ വിട്ടുകളയാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും ഇത്തരമൊരു ചിത്രമാണ് അവിടെ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് നമ്മൾ വെറുതെ വിട്ടാൽ നാളെ നിങ്ങളുടെയൊക്കെ കുടുംബത്തിലുള്ളവരെക്കുറിച്ചും ആളുകൾ ഇതുപോലെ പോസ്റ്റുകൾ ഇടാൻ തുടങ്ങും. അതുകൊണ്ട് കേരളത്തിലെ പൊതുജനങ്ങൾ തന്നെ ഇത് വിലയിരുത്തട്ടെ. മുഖ്യമന്ത്രിയുടെ മുഖം വെച്ചുകൊണ്ട് വളരെ മോശമായ രീതിയിൽ മറ്റ് ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ വ്യക്തി രണ്ട് ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കാൻ പോകുന്ന ആളാണെന്നതിനെക്കുറിച്ചൊന്നും എനിക്ക് അറിവില്ലായിരുന്നു. എന്നാൽ അയാൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും? നാളെ ഒരുപക്ഷേ നിങ്ങളുടെയൊക്കെ ചിത്രങ്ങളായിരിക്കും ഇത്തരത്തിൽ വരാൻ പോകുന്നത്. ഏതെങ്കിലും ഒരു വകുപ്പിനെതിരായി നിങ്ങൾ ഒരു വാർത്ത നൽകിയതിന്റെ പേരിൽ, സെക്രട്ടറിയേറ്റിലുള്ള ഒരു ഉദ്യോഗസ്ഥൻ നിങ്ങളെക്കുറിച്ച് ഇതുപോലൊരു ചിത്രം പ്രചരിപ്പിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ആ സാഹചര്യത്തിലും ഞാൻ നടപടി എടുപ്പിക്കുക തന്നെ ചെയ്യും. എനിക്ക് ഈ കാര്യത്തിൽ ഇത്രമാത്രമേ മറുപടി നൽകാനുള്ളൂ.

#ബിഗ്സല്യൂട്ട്

കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹന ഉടമയിൽ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി അനിൽകുമാറിന...
29/05/2026

കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹന ഉടമയിൽ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി അനിൽകുമാറിനെ വിജിലൻസ് പിടികൂടി

ചേർത്തല തൈക്കലിലെ വാടക വീട്ടിൽ നിന്നാണ് ആലപ്പുഴ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

ശുചിമുറി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.

വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്.

പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
ആദ്യപടിയായി 50000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്

കൈക്കൂലി പണം വാങ്ങവേ വിജിലൻസിനെ കണ്ട് അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്‍റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനിൽ മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈ എസ് പി കെ ബെന്നി, ഇൻസ്പെക്ടർമാരായ ഷൈജു ഇബ്രാഹിം, പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിവൈ എസ് പിയെ പിടികൂടിയത്.
#ബിഗ്സല്യൂട്ട് #

കോയമ്പത്തൂരിൽ നിന്നും പുറത്തുവന്ന ആ വാർത്ത കേട്ട് മനസ്സ് തകരാത്തവരുണ്ടാകില്ല. ഇന്നലെ കാണാതായ പത്തു വയസ്സ് മാത്രം പ്രായമു...
25/05/2026

കോയമ്പത്തൂരിൽ നിന്നും പുറത്തുവന്ന ആ വാർത്ത കേട്ട് മനസ്സ് തകരാത്തവരുണ്ടാകില്ല. ഇന്നലെ കാണാതായ പത്തു വയസ്സ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയെ ഇന്ന് ജീവനറ്റ നിലയിലാണ് കണ്ടെത്താൻ കഴിഞ്ഞത്. ഹൃദയം തകർക്കുന്ന ഈ അതിക്രൂരമായ പ്രവർത്തിക്ക് പിന്നിൽ കാർത്തിക്, മോഹൻരാജ് എന്നീ രണ്ട് വ്യക്തികളാണ്.

എന്നിരുന്നാലും, ഈ ദാരുണമായ സംഭവത്തിൽ തമിഴ്‌നാട് സർക്കാർ കൈക്കൊണ്ട അതിവേഗത്തിലുള്ള നടപടികൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. മുഖ്യമന്ത്രി വിജയ് നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടതോടെ നടപടികൾക്ക് വലിയ വേഗത കൈവന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് തന്നെ കസ്റ്റഡിയിലെടുക്കണമെന്ന് പോലീസിന് കർശനമായ ഉത്തരവ് നൽകിയ മുഖ്യമന്ത്രി, സോഷ്യൽ മീഡിയ വഴി ആ കുടുംബത്തെ ആശ്വസിപ്പിക്കുകയും അവർക്ക് അർഹമായ നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് സംസ്ഥാന ഡിജിപി തന്നെ നേരിട്ട് കോയമ്പത്തൂരിലെത്തി കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.

മുഖ്യമന്ത്രി നൽകിയ ഉറപ്പ് വ്യർത്ഥമായില്ല; കൃത്യം 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ ആ രണ്ട് പ്രതികളെയും പോലീസ് സംഘം പിടികൂടി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾക്ക് പുറമെ, പോക്സോ (POCSO) ഉൾപ്പെടെയുള്ള ഏറ്റവും കഠിനമായ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസുകാർ ചുമത്തിയിരിക്കുന്നത്.

ഈ കേസിൽ നീതി എത്രയും വേഗത്തിൽ നടപ്പിലാകട്ടെ എന്ന് ആശംസിക്കുന്നു. ആ ചെറിയ കുഞ്ഞിന് കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു.

#സല്യൂട്ട്

Address

IDUKKI
Kattapana
685508

Telephone

+19179179179

Website

Alerts

Be the first to know and let us send you an email when Vipin Paul Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share