Best in Malayalam

Best in Malayalam Come, Join our Entertainment

“മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ ...
27/05/2026

“മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ..”

ഞാൻ ഒന്നും മിണ്ടിയില്ല. കടയിൽ കണ്ട കളിപ്പാട്ടം എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നൂ..

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അത് അപ്പോൾ തന്നെ വാങ്ങി തന്നേനെ………….

അച്ഛൻ മരിച്ചു പോയി എന്ന സത്യവുമായി പൊരുത്തപ്പെടുവാൻ ഞാൻ ശ്രമിച്ചു നോക്കി…എനിക്കതിനാവുന്നില്ല…

“ഒന്നിനും ഒരു കുറവും അച്ഛൻ വരുത്തിയിട്ടില്ല. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെ വിട്ടു അച്ഛൻ എന്തേ പോയത്..? മരിച്ചവർ തിരിച്ചു വരുമോ…?ആരും എനിക്ക് ഒരുത്തരവും നൽകുന്നില്ല.”

ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നൂ…

****************

“മോളെ നീ ഞാൻ പറയുന്നത് കേൾക്കൂ, നീ ചെറുപ്പമാണ്. അവൾ ഇപ്പോൾ മൂന്നിൽ ആയില്ലേ. അവൾ ഞങ്ങളുടെ കൂടെ അവിടെ നിന്നോളും. ഈ ആലോചന നല്ലതാണു. നിന്നെ അവൻ പൊന്നു പോലെ നോക്കും. അവനു ഒരു മകനുണ്ട്. നിനക്ക് ആ കുട്ടിയെ ഒരമ്മയെ പോലെ സ്നേഹിക്കുവാൻ കഴിയും. മോൾ ഈ വിവാഹത്തിന് സമ്മതിക്കണം.”

സ്കൂളിൽ നിന്നും ക്ലാസ്സു വിട്ടു ഓടി വന്ന എൻ്റെ മനസ്സിൽ ആ വാക്കുകൾ തുളഞ്ഞു കയറി.

“അയ്യോ…എൻ്റെ അമ്മയുടെ കല്യാണം, അമ്മ എന്നെ ഇട്ടേച്ചു പോകുമോ..?”

“ഉമേ, കുറേ കഴിയുമ്പോൾ അവളെ വിവാഹം കഴിപ്പിച്ചു വിടണം. അവൾ ഒരു പെൺകുട്ടിയല്ലേ, ആൺകുട്ടിയായിരുന്നെങ്കിൽ കൊള്ളാം. പിന്നെ നീ ഒറ്റയ്ക്കാകും. അവൾ അവിടെ നിൽക്കട്ടെ. അവളെ കുറച്ചു പഠിപ്പിച്ചാൽ മതി. ഒരു ബിരുദം അത് മതി. അതുവരെ ഞാൻ പഠിപ്പിച്ചോളാം…”

അമ്മാവനാണ് അത് പറഞ്ഞത്….

“പിന്നെ, അത്യാവശ്യം വേണ്ട വീട്ടുജോലികൾ ഞാൻ പഠിപ്പിക്കാം. നിൻ്റെ ആങ്ങളയുടെ വീടല്ലേ അത്. അവൾക്കു അവിടെ ഒരു കുറവും ഉണ്ടാവില്ല. ഞങ്ങൾക്ക് നീ ആണ് വലുത്”

അമ്മമ്മയുടെ വാക്കുകൾ എന്നെ തളർത്തി…എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

“അച്ഛൻ ഉണ്ടായിരുന്നപ്പോൾ എന്നെ നിലത്തു വയ്ക്കാതെ കൊണ്ട് നടന്നവർ. ഞാൻ ഡോക്ടർ ആകണം എന്ന് പറഞ്ഞ എൻ്റെ അമ്മമ്മയാണോ ഇങ്ങനെ പറയുന്നത്”

ഞാൻ ഓടി അകത്തേയ്ക്കു ചെന്നൂ.

“അമ്മേ, എന്നെ വിട്ടു പോവല്ലേ, എനിക്ക് പഠിക്കണം. ഞാൻ പഠിച്ചു ഡോക്ടർ ആകും. മോള് അമ്മയെ നന്നായി നോക്കുമല്ലോ വലുതാകുമ്പോൾ…”

“അശ്രീകരം, അങ്ങോട്ട് മാറി നിൽക്കൂ. എൻ്റെ അനിയത്തിക്കു നീ ഇനി വേണ്ട. എന്തിനും ഇടയിൽ കയറിക്കൊള്ളും. മുതിർന്നവർ സംസാരിക്കുന്നിടത്താണോ അധിക പ്രസംഗം പറയുന്നത്.”

അമ്മമ്മയുടെ വാക്കുകൾക്കൊപ്പം അമ്മാവൻ്റെ പരിഹാസം…

ഞാൻ തളർന്നു പോയി…

അമ്മ ഒന്നും മിണ്ടുന്നേയില്ല…..

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

എനിക്ക് ആനപ്പുറത് കേറണം…. !!!അപ്രതീക്ഷിതമായ എന്റെ ആ ഡയലോഗ് കേട്ട് ചങ്ക് ബ്രോസ് എല്ലാരും ഒന്ന് ഞെട്ടി.ഞാൻ കാര്യങ്ങൾ ഒന്ന്...
27/05/2026

എനിക്ക് ആനപ്പുറത് കേറണം…. !!!

അപ്രതീക്ഷിതമായ എന്റെ ആ ഡയലോഗ് കേട്ട് ചങ്ക് ബ്രോസ് എല്ലാരും ഒന്ന് ഞെട്ടി.

ഞാൻ കാര്യങ്ങൾ ഒന്ന് വിശദമായി പറഞ്ഞു..

ഡാ, ഉച്ചതിരിഞ്ഞ് വെയിലൊന്നു മങ്ങുമ്പോ ആനപ്പൂരം തൊടങ്ങും..ആ സമയത്ത് ആനയെ കാണാനും സ്വസ്ഥമായി പൂരം കാണാനും മ്മടെ നാട്ടിലൊള്ള എല്ലാം തരുണീമണികളും എത്തും..

ആനേടെ മോളിൽ, അത്രേം ഉയരത്തിൽ ഇരുന്ന് നമുക്കെല്ലാവരേം ശരിക്കും കാണാനും പറ്റും…

മാത്രല്ല, ഈ ആനപ്പുറത് ഇരിക്കണ ആങ്കുട്യോളെ പെൺപിള്ളേർ മനസുകൊണ്ട് ഒന്ന് ആരാധിക്കും…

അങ്ങനെ എന്റെ വിശദീകരണം കേട്ട് തൃപ്തരായ സുഹൃത്തുകൾ ആരുടെയൊക്കെയോ കയ്യുംകാലും പിടിച്ചു ആനപ്പൂരത്തിന്ടെ സമയത്ത് എന്നെ ആനപ്പുറമേറ്റി…

വെറും ആനയല്ല, ഭഗവാന്റെ തിടമ്പെടുക്കുന്ന ആന, ഗജരാജരത്നം തെച്ചിക്കോട്ട് രാമചന്ദ്രൻ….

അവന്ടെ മുകളിൽ ഞാനങ്ങിനെ ഞെളിഞ്ഞു ഇരിക്കയാണ്…

എന്റെ പ്രായത്തിലുള്ള പല ആൺകുട്ടികളും അസൂയയോടെ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്..ചുരിദാർ അണിഞ്ഞും, പാട്ടുപാവാട ഉടുത്തും, സെറ്റുമുണ്ട് ചുറ്റിയും, ആ നാട്ടിലെ എല്ലാ തരുണിമണികളും അമ്പലത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്…അതിൽ ചിലരുടെ കള്ളനോട്ടങ്ങൾ എന്നിലേക്ക്‌ ഒഴുകിയെത്തുന്നതറിഞ്ഞു ഞാൻ രോമാഞ്ചംകൊണ്ടു…

എല്ലാം മുഖങ്ങൾക്കും നോട്ടങ്ങൾക്കും ഒരേ ഭാവം, ഒരേ അർത്ഥം…

പെട്ടെന്നാണ് അതിൽനിന്നും വ്യത്യസ്തമായ ഭാവമുള്ള ഒരു മുഖം എന്റെ ശ്രദ്ധയിൽ പതിഞ്ഞത്…

ആ മുഖം എന്നെനോക്കി ഒന്ന് പുച്ഛിച്ചത് പോലെ…

ധ്വനി… !!

ഞാനാ പേര് മനസ്സിൽ ഉരുവിട്ടു..

പ്ലസ്ടു ക്ലാസ്സിൽ എന്നെ മലയാളം പഠിപ്പിച്ച വീണ ടീച്ചർടെ മകൾ..ഇപ്പോൾ ഞങ്ങൾ ഒരേ കോളേജിൽ പഠിക്കുന്നു, ഒരേ ക്ലാസ്സിൽ..

ടീച്ചറുടെ മകൾ ആയതിനാലും, സമ്പന്നകുടുംബത്തിലെ അംഗമായതിനാലും, അതിലുപരി ഒരു സുന്ദരി ആയതിനാലും ധ്വനി ഒരു തികഞ്ഞ അഹങ്കാരി ആണ് എന്നായിരുന്നു എന്റെ പക്ഷം..

ഒരേ നാട്ടുകാർ ആണെങ്കിലും കോളേജിൽ ഞങ്ങൾ അപരിചിതർ ആയിരുന്നു,..ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടില്ല…ഒരു കയ്യകലം ഞങ്ങൾക്കിടയിൽ എന്നുമുണ്ടായിരുന്നു..

എന്നാലും ഇവളെന്തിനാ എന്നെനോക്കി ഗോഷ്ടി കാണിച്ചേ…. ?

ആനപ്പുറത്തിരുന്ന് ഞാനതാണ് ചിന്തിച്ചത്…

രാത്രിയിൽ അമ്പലത്തിലേക്കുള്ള താലിവരവിന്റെ സമയത്ത് ധ്വനിയെ വീണ്ടും കണ്ടു..

ഈ രാത്രി സമയത്ത് ചിരാതിന്ടെ അരണ്ടവെട്ടത്തിൽ പെൺപിള്ളേരെ കാണാൻ ഒടുക്കത്തെ ലുക്ക്‌ ആരിക്കും..ധ്വനിയും അങ്ങിനെ തന്നെ..

സെറ്റുമുണ്ട് അണിഞ്ഞു കയ്യിൽ താലവുമേന്തി നില്കുന്ന ധ്വനിയെ കാണുമ്പോൾ അടിവ.യറ്റിൽ നിന്നും എന്തോ ഒന്ന് നെഞ്ചിലേക്ക് ഉരുണ്ടു വരുന്നതുപോലെ…

കണ്മഷി എഴുതിയതിനാലാവും അവളുടെ കണ്ണുകൾക്ക്‌ ഇതുവരെ കാണാത്ത ഒരാകർഷണം…

ചിരിക്കുമ്പോൾ കവിളിൽ തെളിഞ്ഞ് കാണുന്ന നുണക്കുഴികൾ…

സൂക്ഷിച്ചു നോക്കിയപ്പോൾ ചുണ്ടിന് താഴെ ഒരു കുഞ്ഞു കാക്കപുള്ളിയും ഞാൻ കണ്ടുപിടിച്ചു…

ഇതൊന്നും ഇത്രനാളും ഇവളിൽ ഞാൻ കണ്ടില്യാലോ എന്ന് അലോയ്‌ച്ചു നിക്കുമ്പോൾ ധ്വനി കൺമുന്പിലൂടെ അമ്പലത്തിലേക്ക് നടന്നു നീങ്ങി.

ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി…

ഒരൂസം കോളേജിൽ ഉച്ചസമയത് കാന്റീനിൽ പോയി പൊറോട്ടയും മുട്ടക്കറിയും വാരി മിണുങ്ങി ക്ലാസ്സിലേക്ക് കേറിയപ്പോൾ അതാ കാണുന്നു എന്റെ റെക്കോർഡ്‌ ബുക്കിന്റെ പുറംചട്ടക്ക് മുകളിൽ ഒരു “വൈലറ്റ് പൂവിൻ തണ്ട് “

ഇതെങ്ങനെ ഇവിടെ വന്നു.. ?

ക്ലാസ്സിൽ ആകെ നിശബ്ദത,..ചുറ്റുംനോക്കി…

ആരും ഒന്നും മിണ്ടുനില്ല..

ന്തായാലും കിട്ടിയ സമ്മാനം ചെവിയിൽ തിരുകി ഞാൻ റെക്കോർഡ്‌ വരപ്പ് തുടങ്ങി…

രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോളേജ് ടൂർ ഊട്ടിയിലേക്ക് പുറപെട്ടു..

അര്മാദിക്കാൻ കിട്ടിയ ചാൻസ് നഷ്ടപ്പെടുത്താതെ ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു ആ യാത്രയിൽ. യാത്രക്കിടയിലുള്ള അന്താക്ഷരി മത്സരത്തിലും,

രാത്രി ഊട്ടിയിൽ നടത്തിയ ഫയർ ഡാൻസിലുമൊക്കെ ഞാൻ ധ്വനിക്കൊപ്പം ചേരാൻ ശ്രമിച്ചു നോക്കി..പക്ഷെ അവൾ എല്ലാത്തിലും നിന്നും ഒഴിഞ്ഞു മാറി..

ഊട്ടിയിൽ രണ്ട് ദിവസം കടന്നുപോയത് അറിഞ്ഞതെ ഇല്യ…ഞങ്ങൾ തിരിച്ചിറങ്ങുന്ന ആ ദിവസം..

ഊട്ടിയിൽ ചെറുതായി മഴ ചാറിതുടങ്ങി

കൂട്ടുകാർ ബാഗ്‌ പാക്ക് ചെയുന്ന തിരക്കിലായിരുന്നു..

ഞാൻ പതുക്കെ റൂമിന് പുറത്തേക്കിറങ്ങി..

ഊട്ടിയിലെ തണുപ്പും പോരാത്തതിന് ചാറ്റൽമഴയും…

തണുപ്പ് അസ്ഥിയിലേക്ക് തുളച്ചുകയറുന്നത് പോലെ…

ചുറ്റുമുള്ള കാഴ്ചകൾ അവ്യക്തം, മഴയ്ക്ക് കൂട്ടായി കോടമഞ്ഞും എത്തിയിരിക്കുന്നു…

കുറച്ചൂടെ മുന്നോട്ട് നടന്നപ്പോൾ ഒരുവലിയ മരം അവ്യക്തമായി കണ്ടു,..

മരച്ചുവട്ടിൽ നിഴലുപോലെ ഒരു രൂപവും…

ഇതാരാ, ഈ മഞ്ഞും മഴയും കൊണ്ട് മരച്ചുവട്ടിൽ.. ?

മുന്നോട്ട് നടക്കുംതോറും മറ്റൊന്നുകൂടി കണ്മുൻപിൽ തെളിഞ്ഞ് വന്നു…

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“നിന്റെയച്ഛൻ വേറെ കെട്ടാൻ പോണെന്നു കേട്ടല്ലോ. നേരാണോ”സ്കൂളിൽ പോകും വഴി  കമലേച്ചി ചോദിച്ചതും ചന്ദനയുടെ മുഖം  വാടി.താൻ ഒറ്...
27/05/2026

“നിന്റെയച്ഛൻ വേറെ കെട്ടാൻ പോണെന്നു കേട്ടല്ലോ. നേരാണോ”

സ്കൂളിൽ പോകും വഴി കമലേച്ചി ചോദിച്ചതും ചന്ദനയുടെ മുഖം വാടി.

താൻ ഒറ്റയ്ക്കു ആണെങ്കിൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാമായിരുന്നു. ഇതിപ്പോൾ ക്ലാസ്സിലെ ഒന്നു രണ്ടു പേരുംകൂടി കൂടെ ഉള്ളപ്പോൾ കമലേച്ചി ഇങ്ങനെ ഒരു ചോദ്യം ചോദിക്കണ്ടായിരുന്നു. അല്ലെങ്കിലും ചോദിക്കുന്നവന് ഒരു രസമല്ലേ. ഉള്ളു നീറി മറുപടി പറയേണ്ടി വരുന്നവരുടെ വേദന അറിയണോ.

“ആ എനിക്കറിയില്ല. സ്കൂളിൽ ബെല്ലടിക്കാറായി. വൈകിയ ടീച്ചർ തല്ലും ” എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഒറ്റ ഓട്ടമായിരുന്നു. കൂടെയുള്ള ശ്രീക്കുട്ടനും മായയും പരസ്പരം നോക്കി പുറകെ “ചന്ദനേ” എന്നും വിളിച്ചു ഓടി വരുന്നത് കേൾക്കാമായിരുന്നു.

ഓടുമ്പോൾ കണ്ണു നിറയുന്നതിനോടൊപ്പം കമലേച്ചിയോട് എന്തെന്നില്ലാത്ത ദേഷ്യവും. ഇത്‌ ശീലമായിരിക്കുന്നു. അയൽപക്കത്തുകാർക്ക് ഇതൊരു വിനോദമായിരുന്നു.

ഒന്ന് രണ്ടു വർഷമായി അവൾ ക്ലാസ്സിലെ കൂട്ടുകാരോടെല്ലാമായി പറഞ്ഞു ഫലിപ്പിച്ച നുണകൾ അവളെ നോക്കി ക്രൂ രമായി അട്ടഹസിക്കുന്നതായി അവൾക്കു തോന്നി.

“ചന്ദനേ ഇത്‌ കണ്ടോ ന്റു പ്പാ ഗൾഫീന്ന് വന്നപ്പോ കൊണ്ടന്നതാ. ചൊകപ്പും നീലേം കാപ്പികളറും കൊറേ കളറ്ണ്ട്. അനക് വേണോ. ഉമ്മ പറഞ്ഞ് ഒരെണ്ണം ന്റെ ഏറ്റോം ഇഷ്ട്ടള്ള കൂട്ടുകാരിയ്ക് കൊട്ത്തോളാൻ.”

കുഞ്ഞു കരടികളുടെ തലയുള്ള ബൺ എടുത്ത് കാണിച്ചുകൊണ്ട് ഫിദ ആവേശപൂർവ്വം പറഞ്ഞു.

“ഏയ്യ് എനിക്കു വേണ്ട. എന്റെ അച്ഛൻ എനിക്കു ഇതേപോലെ എത്രയെണ്ണമാ വാങ്ങിവെച്ചിട്ടുള്ളത് എന്നറിയോ. “

ഏറ്റവും നല്ല കൂട്ടുകാരുയാണെങ്കിലും പൊങ്ങച്ചതിനു തീരെ കുറവില്ലാത്ത ഫിദയോട് ഇന്നലെ കൂടി പറഞ്ഞ നുണ ചന്ദന ഓർമ്മിച്ചു. അങ്ങനെ എത്രയെത്ര നുണകൾ. ഈ പ്രായത്തിനുള്ളിൽ ഇത്രയുമേറേ നുണകൾ പറഞ്ഞ വേറാരും ഉണ്ടാകില്ല. ക്ലാസ്സിലെ പോക്കിരി ചെക്കനായ വിഷ്ണു ഓരോ വികൃതികൾ കാണിക്കുകയും അടികിട്ടാതിരിക്കാൻ ഒന്നിന് പുറകെ ഒന്നായി നുണകൾ പറയുമ്പോൾ മാഷ് എല്ലാവരുടെയും മുൻപിൽ വെച്ചു പരിഹസിക്കാറുണ്ട്. ഇനി തന്നെയും ക്ലാസ്സിൽ ഒത്ത നടുവിൽ നിർത്തി എല്ലാവരും കൂടെ കളിയാക്കി ചിരിക്കും. നുണച്ചിയെന്നു വിളിക്കും. ഈ സ്കൂളിൽ എത്തിയിട്ട് മൂന്ന് വർഷം ആയി. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ തന്റെ കുടുംബ ചരിത്രം മുഴുവൻ അറിയാമായിരുന്നു.

“നന്നായി പഠിക്കുന്ന കുട്ടിയാ. പക്ഷേ വീട്ടില് വല്ല്യേ പ്രശ്നങ്ങളാ. പാവം”

ടീച്ചേർസ് തമ്മിൽ തമ്മിൽ ക്ലാസ്സിൽ എല്ലാവരുടെയും മുൻപിൽ വെച്ച് അതു പറയുമ്പോൾ മറ്റു കുട്ടികളുടെ അയ്യോ പാവം എന്ന തരത്തിലുള്ള നോട്ടം അസ്സഹനീയമായിരുന്നു.

സഹതാപം എന്ന ഒരു വികാരം മാത്രമാണ് ആ ചെറുപ്രായത്തിലും തന്നിൽ നീറ്റലുണ്ടാക്കിയിരുന്നത്.

അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ കണ്ണു തോർന്നു കണ്ടിട്ടില്ല. തെറ്റ് അച്ഛന്റെ ആയിരുന്നു. എല്ലാവിധ ദൂഷ്യ സ്വഭാവവും. സഹിക്കാൻ അമ്മയും. വീട്ടിലെ ചെലവ് പോലും നോക്കാൻ തയ്യാറല്ലാത്ത അച്ഛനെ വിട്ടു അമ്മ തന്നെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് വന്നു. അവിടെയും അച്ഛൻ വന്നു ബഹളമുണ്ടാക്കുമായിരുന്നു. ഇറക്കി വിട്ടാൽ എന്തെങ്കിലും കടുംകൈ ചെയ്യും എന്ന ഒറ്റ കാരണത്താൽ അവർ അമ്മയ്ക്കും എനിക്കും അഭയാർഥികളായി, ടീവിയും മേശയും ഇരിക്കുന്ന ചെറിയൊരു ഹാളിൽ പായ് വിരിച്ചു കിടക്കാൻ ഇടം തന്നു.

അച്ഛനെയും അമ്മയെയും കൂട്ടി അമ്മ വീട്ടില് വിരുന്നു വരുന്ന കുട്ടിയ്ക് കിട്ടുന്ന പരിഗണനയും ഗതികെട്ട് അച്ഛനില്ലാതെ അമ്മ മാത്രമായി ആശ്രയത്തിനു വരുന്ന കുട്ടിയ്ക്കു കിട്ടുന്ന പരിഗണനയും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ അധികം വൈകിയില്ല.

“ഏതു നേരോം ആ ടീവിടെ മുമ്പില…ഇപ്രാവശ്യം കറന്റ് ബില്ല് വരുമ്പോ കാണാം ഞാനൊന്നും പറയുന്നില്ല. എന്റെ മോൻ അന്യനാട്ടിൽ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ “

ഇടയ്ക്ക് എപ്പോഴെങ്കിലും ടോം ആൻഡ്‌ ജെറി കാണാൻ ടീവി വെയ്ക്കുമ്പോൾ അമ്മാമയുടെ പിറുപിറുക്കൽ കേൾക്കാം

“ആ ചുമരിൽ ചാരി ഇരുന്നിട്ട് തലേലെ എണ്ണ മുഴുവൻ അതുമ്മലാ…പെയിന്റ് അടിക്കാൻ നിന്റെ ത ന്ത കാശ് കൊണ്ടന്നു തരോ ” കസേര വീട്ടില് വരുന്ന വിരുന്നുകാർക്കുള്ളതാ എന്നു പറയുന്നത് കൊണ്ട് തറയിൽ ഇരുന്ന് പുറം കടയുമ്പോൾ ചുമരിൽ ചാരിയാൽ അമ്മമ്മ വഴക്കു പറയും. അങ്ങനെ തൊടുന്നതെല്ലാം കുറ്റം…പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം അമ്മാമ്മ എന്നും സ്നേഹം കാണിച്ചിരുന്നു.

മാമനും മാമിയും കുട്ടികളും വിദേശത്ത് ആയിരുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണ വരുമ്പോൾ വലിയ സന്തോഷമാണ്. അഗതികളെ കാണുമ്പോൾ അവർക്ക് അത്ര സന്തോഷം ഇല്ലെങ്കിൽ കൂടിയും…അവർ വന്നു കഴിഞ്ഞാൽ പിന്നേ അടുക്കളയിൽ ഇ റച്ചിയുടെയും മീനിന്റെയും മണമാണ്. കോഴിയും ആടും പോ ത്തും എല്ലാം വാങ്ങി വെയ്ക്കും. പലഹാരങ്ങൾ ഒരുപാടുണ്ടാക്കും. പരിപ്പ് കറി മാത്രം ആയിരുന്ന ദിവസങ്ങൾ മാറും.

“ആദ്യം മാമനും മാമിയും മക്കളും കഴിക്കട്ടെ നമുക്ക് പിന്നേ കഴിക്കാട്ടോ ” അമ്മ ഊണു കഴിക്കാൻ നേരം ആവുമ്പോഴേക്കും എന്നെ വിളിച്ചു മാറ്റി നിർത്തി പറയും. വിശപ്പ് കൊണ്ട് എരിഞ്ഞു ഇരിക്കുമ്പോഴും എല്ലാവരും ആസ്വദിച്ചു ഭക്ഷണം കഴിക്കയാവും.

ഇത്തിരി വൈകിയാലും സാരമില്ല മതിയാവോളം കഴിക്കാൻ കിട്ടിയില്ലെങ്കിലും വേണ്ടില്ല വല്ലപ്പോഴെങ്കിലും രുചിയുള്ളത് കഴിക്കാമല്ലോ എന്നോർത്ത് ഊഴം കാത്തിരിക്കും.

ഓണത്തിനും വിഷുവിനും ആയി വർഷത്തിൽ രണ്ടു തവണ പുതിയ ഉടുപ്പ് വാങ്ങി കൊണ്ടു വരുമായിരിന്നു അമ്മയുടെ ചേട്ടൻ. ഉണ്ണാനും ഉടുക്കാനും കിട്ടുമെന്നത് തന്നെയായിരുന്നു ആകെയുള്ള ആശ്വാസം. മാമൻ പൊന്നു പോലെ നോക്കുന്ന മക്കളെ കാണുമ്പോഴാണ് അച്ഛന് വേണ്ടാത്ത തന്റെ ഗതികേട് കുത്തി നോവിച്ചിരുന്നത്. സത്യത്തിൽ അമ്മ വീട്ടിലെ...

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം”ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോല...
27/05/2026

“അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം”

ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ…

“ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി. ഈ രാത്രിയിൽ അച്ഛനെ ബുദ്ധിമുട്ടിക്കുവാൻ വയ്യ. ഇനിയും ഉറക്കത്തിനിടയിൽ ഈ കുഞ്ഞിനേയും കൊണ്ട് വന്നു ശല്യം ചെയ്യരുത്. നിനക്ക് വേറെ പണിയൊന്നുമില്ലേ. ശല്യം……”

തിരിഞ്ഞു നടക്കുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മകൻ്റെ മുഖത്താണ് വീണത്.

എല്ലാം എൻ്റെ തെറ്റാണു. അദ്ദേഹം എത്ര വട്ടം പറഞ്ഞതാണ്.

“മോളെ, നീ പ്രസവത്തിനു വീട്ടിൽ പോകേണ്ട. അവിടെ നിന്നെ നോക്കുവാൻ അമ്മയില്ലല്ലോ. രണ്ടാനമ്മ നിന്നെ നന്നായി നോക്കില്ല….”

*******************

എനിക്കും ഇഷ്ടമില്ലായിരുന്നൂ ഈ വീട്ടിലേയ്ക്കു വരുവാൻ….

പത്താം വയസ്സിൽ അമ്മ മരിച്ചതാണ്. അമ്മയുടെ ആണ്ടു കഴിഞ്ഞ ഉടൻ അച്ഛൻ വേറെ വിവാഹം കഴിച്ചൂ. അതിലും ഉണ്ട് ഒരു പെൺകുട്ടി.

ഭക്ഷണത്തിലും വസ്ത്രത്തിലും പോലും എന്നും വേർതിരിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ….

പത്താം തരത്തിൽ നല്ല മാർക്ക് വാങ്ങിയിട്ടും വീട്ടുപണി ചെയ്യുവാൻ ആളില്ല എന്ന് പറഞ്ഞു എൻ്റെ പഠനം നിർത്തിച്ചൂ. നല്ല മാർക്കില്ലാതിരുന്നിട്ടു കൂടി അനിയത്തി കോളേജിൽ പഠിക്കുന്നൂ.

കഷ്ടപ്പാടുകൾക്കിടയിൽ നെഞ്ച് നീറി കഴിയുമ്പോഴാണ് ഏട്ടൻ്റെ ആലോചന വരുന്നത്.

അയല്പക്കത്തെ വീട്ടിൽ (കൂട്ടുകാരി സുഷമയുടെ) കല്യാണത്തിന് വന്ന ഏട്ടൻ്റെ അമ്മയ്ക്ക് എന്നെ കണ്ടപ്പോൾ ഇഷ്ടമായി. എൻ്റെ കഷ്ടപ്പാടുകൾ എൻ്റെ കൂട്ടുകാരി സുഷമ വഴി ഏട്ടൻ്റെ അമ്മ അറിഞ്ഞു. അങ്ങനെയാണ് എന്നെ തന്നെ മരുമകളായി മതി എന്ന് അമ്മ തീരുമാനിച്ചത്.

വിവാഹം എല്ലാത്തിൽ നിന്നുമുള്ള ഒരു മോചനം ആകുമെന്ന് ഞാൻ കരുതി. ഏട്ടന് എന്നോട് സ്നേഹം മാത്രമേ ഉള്ളൂ. വലിയ സാമ്പത്തികമില്ലാത്ത കുടുംബം. സ്ത്രീധനം വേണം എന്ന് അവർ നിർബന്ധം പറഞ്ഞില്ല എന്ന ഒറ്റകാരണത്താലാണ് ഈ വിവാഹം നടന്നത്. ശല്യം ഒഴിഞ്ഞു എന്ന് വീട്ടുകാർ കരുതിക്കാണും. നല്ല സാമ്പത്തികം ഉണ്ടായിരുന്നിട്ടും ആകെ തന്നത് അഞ്ചു പവൻ മാത്രം ആയിരുന്നൂ. പേരിനൊരു കല്യാണവും നടത്തി.

സ്ത്രീധനത്തെ പറ്റി ഏട്ടൻ്റെ അമ്മ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല….

ഏട്ടന് ഒരു പെങ്ങൾ ഉണ്ട്. നാല് വർഷം കാത്തിരുന്നിട്ടാണ് അവൾ ഗർഭിണി ആയത്. ഗർഭിണി ആയപ്പോൾ മുതലേ അമ്മ അവളെ വീട്ടിൽ കൊണ്ട് വന്നു നിർത്തിയാണ് നോക്കുന്നത്. അവളുടെ പ്രസവവും എൻ്റെ പ്രസവവും തമ്മിൽ ഒരു മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

അവളുടെ പ്രസവവും എൻ്റെതും ഒരുമിച്ചു ചെലവ് താങ്ങുവാൻ അവർക്കാവില്ല എന്ന് എനിക്ക് മനസ്സിലായത് കൊണ്ട് മാത്രമാണ് ഞാൻ വീട്ടിലേയ്ക്കു വന്നത്. അല്ലെങ്കിലും ആദ്യത്തെ പ്രസവം പെൺവീട്ടുകാർ നോക്കണം എന്നുള്ള നാട്ടുനടപ്പ് ഉണ്ടല്ലോ. മീനുവിൻ്റെ പ്രസവം കുറച്ചു പ്രശ്നങ്ങൾ നിറഞ്ഞതും ആയിരുന്നല്ലോ….

ഞാൻ വന്നതിനു ശേഷം എല്ലാം നല്ലതു മാത്രമേ നടക്കുന്നുള്ളു എന്ന് ഏട്ടൻ്റെ അമ്മ എപ്പോഴും പറയുമായിരുന്നു….

എനിക്കും മീനുവിനും ഒരു പോലെ തന്നെയാണ് ഏട്ടൻ്റെ അമ്മ ആഹാരം വിളമ്പിയിരുന്നത് പോലും. അവർ എനിക്ക് അമ്മയായിരുന്നൂ. അവളുടെ ഭർത്താവു കൊണ്ട് വന്നു തരുന്ന എല്ലാ സ്പെഷ്യൽ പലഹാരങ്ങളും എനിക്ക് കൂടി അവൾ പകുത്തു തരുമായിരുന്നു.

*********************

ഏട്ടനെ ഫോൺ ചെയ്തിട്ടു കിട്ടിയില്ല.

“എല്ലാം, എൻ്റെ തെറ്റാണു വൈകുന്നേരം തന്നെ ഏട്ടനെ വിളിക്കണമായിരുന്നൂ. പാവം ഇപ്പോൾ ക്ഷീണിച്ചു ഉറങ്ങുകയായിരിക്കും.”

അനിയത്തിയുടെ മുറിയിലേയ്ക്കു ചെന്നൂ. അവളോട് സഹായം ചോദിചൂ.

“അതിൻ്റെ കാറൽ കേട്ടില്ലേ, നശൂലം ഒന്ന് ചത്തു കിട്ടിയാൽ നന്നായിരുന്നൂ. ശല്യപ്പെടുത്താതെ പോകുന്നുണ്ടോ….”

അവളുടെ വാക്കുകൾ എൻ്റെ ഹൃദയത്തിലാണ് തുളഞ്ഞു കയറിയത്.

കരഞ്ഞു കൊണ്ട് കുഞ്ഞിനേയും കൊണ്ട് നടക്കുമ്പോൾ ഞാൻ പ്രാർത്ഥിചൂ

“എൻ്റെ ദൈവമേ, എനിക്ക് ഒരു അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ. നീ എനിക്ക് തന്ന കഷ്ട്ടപ്പാടുകളെല്ലാം ഞാൻ സഹിച്ചില്ലേ. ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ലല്ലോ. എൻ്റെ കുഞ്ഞിനെ കൂടി നീ തട്ടി എടുക്കരുത്.”

“അമ്മേ, എൻ്റെ അമ്മ എല്ലാം കാണുന്നുണ്ടെങ്കിൽ, എന്നെ ഒന്ന് സഹായിക്കൂ. ആത്മാവായി അമ്മ കൂടെ ഉണ്ട് എന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ സഹായിക്ക് എൻ്റെ അമ്മേ..”

കരഞ്ഞു കരഞ്ഞു എൻ്റെ കണ്ണുനീർ മൊത്തം വറ്റിയിരുന്നൂ. കുഞ്ഞു കരച്ചിൽ നിർത്തി. അതിനു ശ്വാസം കിട്ടുവാൻ പ്രയാസം ഉള്ളത് പോലെ എനിക്ക് തോന്നി. രാവിലെ പനി ഉണ്ടായിരുന്നൂ. സമയം കടന്നു പോകുന്തോറും ആധി കൂടി കൂടി വന്നൂ.

പെട്ടെന്ന് കാളിങ് ബെല്ല് അടിച്ചൂ….

വാതിൽ തുറക്കുമ്പോൾ ഏട്ടനും അമ്മയും ഓട്ടോയുമായി നിൽക്കുന്നു.

കരഞ്ഞു തളർന്നിരിക്കുന്ന എന്നെ ഏട്ടൻ്റെ അമ്മ ഒന്നേ നോക്കിയുളളൂ. ഒന്നും പറഞ്ഞില്ല…

ഏട്ടൻ കുഞ്ഞിനേയും......

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

അൻപത് കോടി ആസ്തിയുള്ള, ഡൈവോഴ്സായി നില്ക്കുന്ന, രണ്ട് കുട്ടികളുടെ, അമ്മയ്ക്ക്, താല്പര്യമുള്ള അവിവാഹിതരായ യുവാക്കളിൽ നിന്ന...
26/05/2026

അൻപത് കോടി ആസ്തിയുള്ള, ഡൈവോഴ്സായി നില്ക്കുന്ന, രണ്ട് കുട്ടികളുടെ, അമ്മയ്ക്ക്, താല്പര്യമുള്ള അവിവാഹിതരായ യുവാക്കളിൽ നിന്നും കല്യാണാലോചനകൾ ക്ഷണിക്കുന്നു,

രാവിലെ പത്രപ്പരസ്യം കണ്ട എന്റെ മനസ്സിലും അൻപത് കോടിയെന്ന് കേട്ടപ്പോൾ ഒരു അതിമോഹം വളർന്നു…

രണ്ട് പെങ്ങന്മാരെയും കെട്ടിച്ചയച്ചിട്ട് ഒന്നു നടുനിവർത്താനായി ഇരുന്ന വാപ്പയോട് ഉമ്മ ഒരു ദിവസം എന്റെ കല്യാണക്കാര്യമെടുത്തിട്ടിരുന്നു. അപ്പോൾ വാപ്പ ചോദിക്കുവാ..

“അവന് പത്തിരുപത്താറ് വയസ്സായിട്ടെന്താടീ കാര്യം, കെട്ടുന്ന പെണ്ണിന്റെ ചിലവ് മുഴുവൻ ഞാൻ തന്നെ നോക്കണ്ടേ, എന്ന്?”

ശരിയാണ് വാപ്പ പറഞ്ഞത്, കൂട്ടുകാരൊക്കെ ജോലിക്ക് പോയി പെണ്ണും കെട്ടി കുട്ടികളുമായി

പക്ഷേ, എന്ത് കൊണ്ടാണെന്നറിയില്ല, എനിക്ക് ശരീരമിളകിയാൽ വിയർപ്പ് തലയിൽ തങ്ങി ജലദോഷമുണ്ടാകുന്നത് കൊണ്ട് ഞാനൊരു പണിക്കും ഇത് വരെ പോയിട്ടില്ല.

എന്തായാലും ഞാൻ രണ്ടും കല്പിച്ച് പരസ്യത്തിന് താഴെ കണ്ട നമ്പരിലേക്ക് വിളിച്ചു.

ഉമ്മ കേൾക്കാതിരിക്കാനായി, ഫോണുമായി ഞാൻ തെക്കേ തൊടിയിലേക്കിറങ്ങി

അപ്പുറത്ത് നിന്ന് വന്ന സ്ത്രീ ശബ്ദം നായികയുടേത് തന്നെയാണെന്ന് തുടർന്നുള്ള സംസാരത്തിൽ ബോധ്യമായി.

ഞാനെന്റെ മുഴുവൻ ഡീറ്റൈയിൽസും അവരോട് പറഞ്ഞു.

ഏറെ നേരത്തെ സംഭാഷണങ്ങൾക്കൊടുവിൽ ഞങ്ങൾ തമ്മിൽ ഏകദേശം ഒരു ധാരണയിലെത്തിയിരുന്നു.

വാപ്പയും, ഉമ്മയും ഈ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞാനവരോട് പറഞ്ഞു.

എങ്കിൽ എനിക്ക് സമ്മതമാണെങ്കിൽ അവരുടെ മഹല്ലിൽ ചെല്ലുമ്പോൾ ഞാനൊരനാഥനാണെന്ന് പറഞ്ഞാൽ മതിയെന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഫോട്ടോകൾ അയച്ച് പരസ്പരം സംതൃപ്തരായി.

ഫോട്ടോ കണ്ടാൽ ഒരു മുപ്പതിന് അപ്പുറം പ്രായം തോന്നാത്ത അവരുടെ സൗന്ദര്യം എന്നെ ഒന്ന് കൂടി ആവേശം കൊള്ളിച്ചു.

ഒടുവിൽ, ഒരു ദിവസം ഉമ്മയും ബാപ്പയും അറിയാതെ അവരുടെ വീടിനടുത്തുള്ള മഹല്ലിലേക്ക് എന്റെ ആദ്യ വിവാഹത്തിന് ഞാൻ ഒറ്റയ്ക്ക് പോയി

അവിടെ ചെന്നപ്പോൾ അവരുടെ അടുത്ത ബന്ധുക്കളും മഹല്ല് കമ്മിറ്റിക്കാരുമൊക്കെ സന്നിഹിതരായിരുന്നു.

ലളിതമായ ചടങ്ങിൽ നിക്കാഹ് നടത്തി, ചില രജിസ്റ്ററിലൊക്കെ ഒപ്പിട്ട് ചടങ്ങുകൾ വേഗം കഴിഞ്ഞു.

ബന്ധുക്കൾ അവരുടെ കാറിലും,.ഞാനുo എന്റെ ഭാര്യയും ഞങ്ങളുടെ ബെൻസ് കാറിലും ബംഗ്ളാവിലേക്ക് പോയി.

ഞാനാ പഴക്കം ചെന്ന ബംഗ്ളാവിന്റെ ഓരോ മുറികളും ഇടനാഴികളുമൊക്കെ അത്ഭുതത്തോടെ നോക്കി നടന്നു കാണുകയായിരുന്നു.

നാടും വീടുമൊക്കെ ഉപേക്ഷിച്ചാലെന്താ, കണ്ണടച്ച് തുറക്കുന്നതിന് മുൻപ് എനിക്കൊരു കോടീശ്വരനാകാൻ പറ്റിയില്ലേ.

ആരെങ്കിലും പറഞ്ഞ് ഇപ്പോൾ വീട്ടിലറിഞ്ഞ് കാണും, എന്നെ ഇനി ആ വീട്ടിൽ കേറ്റില്ലെന്ന് ഉറപ്പാണ്.

അല്ലെങ്കിൽ തന്നെ എനിക്കെന്തിനാ ആ കുടുസ്സ് വീട്, കൊട്ടാരസദൃശ്യമായ ഈ വീടില്ലേ?

ഞാനും എന്റെ സഹധർമ്മിണിയുമായി രാജകീയമായി ഇവിടെ ജീവിക്കും.

അതോർത്തപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി.

ഞാൻ നേരെ ബഡ്റൂമിലേക്ക് കയറി ചെന്നു.

അറ്റാച്ച്ഡ് ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം

ആ ബെഡ് റൂമിന്റെ വലിപ്പം കണ്ട് ഞാൻ അതിശയിച്ച് പോയി.

എന്റെ വീട് മുഴുവനായും അതിനകത്തിരിക്കും.

ഒരു വശത്ത് കുഷ്യൻ ചെയറുകളും ഗ്ളാസ്സിന്റെ ടീപ്പോയും ഇട്ടിരിക്കുന്നു. മറുവശത്ത് വലിയ ഡ്രസ്സിങ്ങ് ടേബിൾ ഒത്ത നടുക്കായി, കൊത്തുപണികൾ ചെയ്ത വീതിയേറിയ കരി വീട്ടിയിൽ നിർമ്മിച്ച കട്ടിലിലെ പതുപതുത്ത മെത്തയിൽ ഞാൻ കയറിയിരുന്നു.

അപ്പോൾ ബാത്റൂമിന്റെ ഡോർ തുറന്ന് ഒരു സിൽക്കിന്റെ നൈറ്റ് ഡ്രെസ്സ് ധരിച്ച് കൊണ്ട് അവരിറങ്ങി വന്നു.

പ്രായം കൊണ്ട് എന്നെക്കാൾ മൂത്തതാണെങ്കിലും ആ രൂപം കണ്ടപ്പോൾ അത് വരെ അടക്കിപ്പിടിച്ചിരുന്ന എന്റെ വികാരങ്ങൾ തലപൊക്കി.

ബെഡ്ഡിൽ എന്റെ അടുത്തായി വന്നിരുന്ന അവളുടെ മൈലാഞ്ചിയിട്ട നനുത്ത കൈയ്യിൽ വിറയാർന്ന എന്റെ കൈ കൊണ്ട് ഞാൻ സ്പർശിച്ചു.

“നല്ല വിറയലുണ്ടല്ലോ എന്ത് പറ്റി?

“അല്ല, അത് പിന്നെ ഞാൻ ആദ്യമായിട്ടാ ഒരു സ്ത്രീയെ തൊടുന്നത് അതിന്റെയാ “

ആ മാന്ത്രിക വിരലുകളിൽ നിന്നും എന്റെ ഞരമ്പുകളിലേക്ക് വൈദ്യുത തരംഗങ്ങൾ പ്രവഹിച്ച് കൊണ്ടിരുന്നു.

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

അടിച്ചുപൊളിക്കാൻവേണ്ടി തന്നെയാണ് ഒരു ബുധനാഴ്ച ഞങ്ങൾ ഗോവയിലേക്ക് ട്രെയിൻ കയറിയത്…ട്രെയിനിൽ കയറിപ്പോളാണ് അപകടം മനസിലായത്.....
26/05/2026

അടിച്ചുപൊളിക്കാൻവേണ്ടി തന്നെയാണ് ഒരു ബുധനാഴ്ച ഞങ്ങൾ ഗോവയിലേക്ക് ട്രെയിൻ കയറിയത്…

ട്രെയിനിൽ കയറിപ്പോളാണ് അപകടം മനസിലായത്..പന്ത്രണ്ടുപേരിൽ ഞാൻമാത്രം വേറൊരു ബോഗിയിൽ…

ഭാഗ്യത്തിന് വിൻഡോസീറ്റ്‌ തന്നെ കിട്ടി..

ലഗേജ് എല്ലാം ഭദ്രമായി ഒതുക്കിവെച്ചതിനുശേഷമാണ് എതിർവശത് ഇരിക്കുന്നയാളെ ശ്രദ്ധിച്ചത്..

ഒരു പെൺകുട്ടി…

ഗംഭീര പത്രംവായനയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം വ്യക്തമല്ല..

അവളുടെ ശ്രദ്ധ ആകർഷിക്കാനായി ഒന്നുരണ്ട് തവണ ചുമച്ചുനോക്കി,

ചുമച്ചു തൊണ്ട പൊട്ടാത്തത് ഭാഗ്യം, അവൾ പത്രത്തിൽ നിന്നും മുഖമെടുത്തതേ ഇല്യ..

അവളെയുംനോക്കി അങ്ങിനെ കുത്തിയിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല..

ഇടക്കെപോഴോ കണ്ണ്തുറന്ന് നോക്കുമ്പോൾ എതിർ സീറ്റിൽ അവളില്ല…

ഒന്ന് പരതിനോക്കിയപ്പോൾ അവൾ വായിച്ചുകൊണ്ടിരുന്ന പത്രം സീറ്റിൽ കിടക്കുന്നത് കണ്ടു..

താടിക്ക് കൈകൊടുത്തു അങ്ങനെ ഇരിക്കുമ്പോഴാണ് ബാത്റൂമിൽ നിന്നും ഓള് ഇറങ്ങിവരുന്നത് കണ്ടത്..

അവളെ കണ്ടതും ചങ്കിനുള്ളിൽ ഒരു ഗിരിരാജൻകോഴി ചിറകടിച്ചു, ഒന്ന് നീട്ടി കൂകി…

എതിർവശം ഇരുന്ന് അവൾ എന്നെനോക്കിയൊന്നു ചിരിച്ചു…

അടിപൊളി, ഓൾടെ നോട്ടവും ചിരിയും ഒരുമിച്ചു കണ്ടപ്പോ നെഞ്ചിൽ തൃശൂർപൂരത്തിന്റെ അമിട്ടുകൾ ഓരോന്നോരോന്നായി പൊട്ടി വിരിഞ്ഞു തുടങ്ങി…

അവളുടെ പുഞ്ചിരിക്ക് പകരമായി ഒരു നെടുനീളൻ ചിരി ഞാനും പാസാക്കി…

പുറത്തെ കാഴ്ചകളിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന അവളെ ഞാൻ അടിമുടി വീക്ഷിച്ചു..

അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള വലിയ ചുവന്ന പൊട്ട്….ഇടയ്ക്കിടെ ചിമ്മിയടയുന്ന വെള്ളാരം കണ്ണുകൾ…കാറ്റ് അലോസരപ്പെടുത്തുമ്പോൾ നെറ്റിയിലേക്ക് പാറി വീഴുന്ന ചുരുണ്ട മുടിയിഴകൾ.. ആ മുടിയിഴകളെ ചെവിക്കരുകിലേക്ക് ഒതുക്കിവെക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന വലിയ ജിമിക്കി കമ്മലുകൾ….ലക്ഷണമൊത്ത ചുണ്ടിന് മുകളിലെ നനുനനുത്ത മീശരോമങ്ങൾ ചെറുതായി തെളിഞ്ഞ് കാണാം…

ആകെപ്പാടെ ഒരാനചന്തം… !

അവളെ എങ്ങിനെ പരിചയപെടും എന്നാലോചിച്ചു ഞെരിപിരി കൊള്ളുമ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധയിൽ പെട്ടത്..

വിരോധമില്ലെങ്കിൽ ആ ബുക്കുകളിൽ ഒന്ന് വായിക്കാൻ തരാമോ…. ?

അതിനെന്താ, ദാ നോക്കിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് രണ്ടുമൂന്ന് ബുക്കുകൾ അവൾ എനിക്ക് നേരെ നീട്ടി…

“വൈലറ്റ് പൂക്കൾ”

എന്നെഴുതിയ പുസ്തകം ഞാനതിൽ നിന്നും തിരഞ്ഞെടുത്തു…

അവളെയൊന്ന് ആകർഷിക്കാൻ വേണ്ടി ഞാൻ പതിയെ പുസ്തകവായനയിൽ ശ്രദ്ധതിരിച്ചു…

പ്രണയമായിരുന്നു കഥയുടെ ഇതിവൃത്തം..

ആദ്യത്തെ രണ്ടുമൂന്ന് താളുകൾ വെറുതെ വായിച്ചുപോയെങ്കിലും പിന്നീടങ്ങോട്ട് വരികളിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെയായി..

അത്രക്കും മനോഹരമായാണ് രചയിതാവ് ഓരോവരികളും എഴുതിചേർത്തിരിക്കുന്നത്.

ഒറ്റയിരുപ്പിന് ആ ബുക്ക്‌ മുഴുവനും വായിച്ച് തീർത്തു…

കഥാപാത്രങ്ങൾ അന്തരീക്ഷത്തിൽ എനിക്കുചുറ്റും ഒഴുകി നടക്കുന്നതുപോലൊരു തോന്നൽ…

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം…

രചയിതാവിന്റെ പേരറിയാനുള്ള അതിയായ ആഗ്രഹത്താൽ ആദ്യപേജ്‌ മറിച്ചു നോക്കിയപ്പോൾ കണ്ടു..

മിഴി മാധവ്….

ആ പേര് ഒന്നുരണ്ട് തവണ മനസ്സിൽ ഉരുവിട്ട് കൊണ്ട് പുസ്തകം അവളെ തിരിച്ചേൽപിക്കുമ്പോൾ അറിയാതെ പറഞ്ഞുപോയി

ഈ എഴുത് ഗംഭീരം തന്നെ… !

“താങ്ക്സ് ” എന്നൊരു മറുപടി അവൾ തന്നപ്പോൾ അല്പം നീരസത്തോടെ പറഞ്ഞു..

അഭിനന്ദനം അറിയിച്ചത് തനിക്കല്ല, ഈ പുസ്തകം എഴുതിയ മിഴി എന്ന എഴുത്തുകാരിക്കാണ്…

ഓ, സോറി..

എന്നൊരു മറുപടി അവൾ തിരിച്ചും തന്നു…

വൈകുന്നേരം ആയപ്പോഴേക്കും ആകാശം ഇരുണ്ട് തുടങ്ങി…

എവിടെയോ ഒരു മഴ പെയ്യുന്നുണ്ടാകാം…

അങ്ങനെ തണുത്ത കാറ്റിനെ മനസിലേക്ക് ആവഹിച്ചു, മുന്നിലിരിക്കുന്ന സുന്ദരിയുടെ വെള്ളാരം കണ്ണുകളുടെ സൗന്ദര്യവും നുകർന്നിരിക്കെ അ ടിവ യറ്റിൽ നിന്നും ഒരു ഓർമപെടുത്തൽ തലച്ചോറിലേക്ക് ഇരമ്പിയെത്തി…

വിശപ്പ്… !!

മുന്നിലിരിക്കുന്നവളോട് ഈ ബാഗ്‌ ഒന്ന് നോക്കിയേക്കണേ ദിപ്പൊ വരാം എന്നും പറഞ്ഞു തൊട്ടപ്പുറത്തെ ബോഗിയിലുള്ള കൂട്ടുകാരുടെകൂടെ കൂടി മൂക്കുമുട്ടെ ചപ്പാത്തിയും കോഴിക്കറിയും കഴിച്ചു വീണ്ടും സീറ്റിലെത്തിയപ്പോൾ അവൾ ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലായിരുന്നു…

എന്നെക്കണ്ടതും, അത്താഴം ഷെയർ ചെയ്യാം എന്ന് ഒരു ആക്യത്തോടെ അവൾ പറയാതെ പറഞ്ഞു..

ഏയ്‌, വേണ്ട…ഞാൻ രാത്രി ഭക്ഷണം കഴിക്കാറില്ല..ഡയറ്റിങ് ആണ്..

ഞാൻ ചുമ്മാ തട്ടിവിട്ടു..

അത് നന്നായി…ഫുഡ്‌ കണ്ട്രോൾ ചെയ്താൽ ഈ കുടവയർ കുറയും എന്ന് എന്റെ വയറ്റിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ, ഞാനറിയാതെ ഒന്ന് മസ്സിൽ പിടിച്ചു വയർ ഉള്ളിലോട്ട് വലിച്ചു….

വാഴയിലയിൽ പൊതിഞ്ഞ കുത്തരി ചോറും,..മണം കേട്ടിട്ട് മാമ്പഴപുളിശ്ശേരി ആണെന്ന് തോനുന്നു,

ആ ചാറും, കൂട്ടി കുഴച് ഉരുളയാക്കി…ഇലയുടെ അരികിലുള്ള കണ്ണിമാങ്ങാ അച്ചാറിൽ ഒന്ന് തൊട്ടുനക്കി..ഗുമാ ഗുമ വാരി വാരി കഴിക്കുന്ന അവളെ കണ്ടപ്പോൾ അറിയാതെ എന്റെ ചിറിയിലൂടെ തേനൊഴുകി…

ഉറക്കം വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞപ്പോൾ ഞാൻ മുകളിലെ ബെർത്തിലേക്ക് അള്ളിപ്പിടിച്ചു കയറികിടന്നു..

അടിമുടി മൂടിപുതച്ചു കിടക്കുന്ന അവളെ നോക്കി തീവണ്ടിയുടെ തൊട്ടിലാട്ടവും ഏറ്റുവാങ്ങി ഞാനങ്ങിനെ കിടന്നു..

അപ്രതീക്ഷിതമായി പെട്ടന്നവൾ മുഖത്തെ പുതപ്പ് നീക്കി….

നോട്ടങ്ങൾ കൂട്ടിമുട്ടി…

എന്താ….എന്ന ഭാവത്തിൽ അവൾ മിഴികൾ കൂർപ്പിച്ചു..

ഒന്നുല്യ എന്ന് പറഞ്ഞു തിരിഞ്ഞ് കിടന്ന് ഞാൻ ഒരുറക്കം അങ്ങ് വെച്ചുകൊടുത്തു…

ഗാഢനിദ്രക്കിടയിലും മിഴി മാധവിന്റെ വൈലറ്റ് പൂക്കൾ എന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു….

ഡാ…ഗോവ എത്താറായി എഴുന്നേൽക്ക്…

കൂട്ടുകാർ തട്ടിവിളിച്ചപ്പോഴാണ് കണ്ണുംതിരുമ്മി ചാടി എണീറ്റത്…

എണീറ്റ് ആദ്യം നോക്കിയത് അവളെയായിരുന്നു…

പഴയപോലെതന്നെ മൂടിപുതച്ചു മുഖംപോലും പുറത്തോട്ടു കാണാത്തവിധം അവൾ അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു…

ബാഗും തൂക്കിപിടിച്ചു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പെട്ടെന്നൊരു വെളിപാട് പോലെ ജനാലക്ക് ഉള്ളിലേക്ക് ഞാനൊന്ന് എത്തി നോക്കി…

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ..എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..”രണ്ട് ബസ് മാറിക്ക...
26/05/2026

“സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ..എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..”

രണ്ട് ബസ് മാറിക്കേറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരാനും പോകാനും. ക്ഷീണം കൊണ്ട് കണ്ണടഞ്ഞുപോകുന്നതാണെന്ന് അറിയാം എന്നാലും ബസ് കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാരി നിന്നുറങ്ങുന്ന സുധേച്ചിയുടെ ചിത്രം തെല്ലൊന്നുമല്ല എന്നെ ചിരിപ്പിച്ചത്..

എന്നെപോലെ പുലർച്ചെ എഴുന്നേൽക്കുന്നതാണ് അവരും, വാതസംബന്ധമായ ബുദ്ധിമുട്ടുകളും കാൽമുട്ടിലെ നീരും വച്ച് നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുള്ളത് കാര്യമാക്കാതെ തൂപ്പ് ജോലിക്ക് പോയി രണ്ട് മക്കളെ പൊന്നുപോലെ വളർത്തുന്നു.

ചേച്ചിയുടെ രണ്ടാമത്തെ പ്രസവശുശ്രുഷക്ക് വന്ന അനിയത്തിയേയും കൂട്ടി, തന്നെയും ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും ഉപേക്ഷിച്ചുപോയ ഭർത്താവിനെയോർത്ത് ഒരിക്കലും സുധേച്ചി സങ്കടപെടുന്നത് കണ്ടിട്ടില്ല.

പക്ഷെ കേൾവിക്കുറവോടെയും സംസാരശേഷി ഇല്ലാതെയും ജനിച്ച മകളെപറ്റിയും അവളുടെ ഭാവിയെപ്പറ്റിയും പറയുമ്പോഴേക്കും മിഴികളിൽ ചോ രവരമ്പുകൾ കുങ്കുമരാശിയോടെ തെളിയും..തൊണ്ടയിടറി അക്ഷരങ്ങൾ ചിതറുമ്പോൾ കരയാതിരിക്കാൻ അവർ ചുണ്ട് കൂട്ടിപിടിക്കും.

തൃശൂരിലെ സിറ്റിസെന്ററിൽ ക്ലീനിങ് ജോലിക്ക് പോകുന്ന സുധേച്ചിയുടെ നാട്ടുകാരനും കെ എസ് ആർ ടി സി യിൽ കണ്ടക്ടറുമായ മനോജാണ് എന്റെ ഭർത്താവ്…

ടൗണിലെ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ജോലിയുള്ള ഞാനും അവരും വർഷങ്ങളായി ജോലിക്ക് വരുന്നതും പോകുന്നതും ഒരുമിച്ചാണ്. സ്വന്തം കൂടപ്പിറപ്പിനെപോലെയാണ് സുധേച്ചിക്ക് എന്നോടുള്ള കരുതലും സ്നേഹവും അത് കണ്ട് എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയെന്നാണ് മനോജേട്ടനും കളിയാക്കുന്നത്.

തന്റെ തോളിൽ തട്ടിയും കുലുക്കിയും ഉണർത്താൻ ശ്രമിക്കുന്ന സ്ത്രീയെ പരിചിതമല്ലാത്ത ഏതോ ഒരു ലോകത്തിൽ അകപെട്ടതുപോലെ ഉറക്കഭ്രാന്തിൽ തറച്ചുനോക്കി നിൽക്കുന്ന സുധേച്ചിയുടെ കയ്യിലൊന്ന് നുള്ളി ഇറങ്ങാൻ ആവശ്യപ്പെട്ട് ഞാൻ ബസിൽ നിന്നും ചാടിയിറങ്ങി..

നിമിഷങ്ങൾക്കുള്ളിൽ സ്ഥലകാലബോധം വീണ്ടെടുത്ത് താഴെ കമ്പിയിൽ ചാരിവച്ചിരുന്ന ബിഗ്‌ഷോപ്പറും തൂക്കിയെടുത്ത് സാരിയുടെ ഞൊറികൾ ഇടതുകൈകൊണ്ട് ഉയർത്തിപ്പിടിച്ച് എന്റെ പുറകെ അവരും ചാടിയിറങ്ങി.

“ഇന്നലെ കുറച്ച് പലഹാരത്തിന്റെ പണി കിട്ടിയിരുന്നു ഗീതു..അതുകൊണ്ട് രാത്രി ആകെ രണ്ട് മണിക്കൂറാണ് ഉറങ്ങിയത്..” വീട്ടിലേക്കുള്ള പഞ്ചായത്ത് ഇടവഴിയിലേക്ക് നടന്ന് നീങ്ങുന്നതിനിടയിൽ സുധേച്ചി പറഞ്ഞത് കേട്ട് ഞാനൊന്ന് വെറുതെ മൂളി…

“ഇന്നലെ സനുനേം ഭാര്യേനേം കണ്ടല്ലോ?രാത്രി തന്നെ മടങ്ങിപോയോ അവർ, അതോ വീട്ടിലുണ്ടോ..”

മനോജേട്ടന്റെ അനിയനും ഭാര്യ വിദ്യയും ഇന്നലെ വീട്ടിൽ വന്നിരുന്നു അതെ കുറിച്ചാണ് സുധേച്ചി ചോദിക്കുന്നത്.

“അവരിന്നലെ രാത്രി ഊണൊക്കെ കഴിഞ്ഞാ പോയത് ചേച്ചി..അമ്മയെ കണ്ടിട്ടും കുറെ ആഴ്ചയായില്ലേ അതാ കാണാൻ വന്നത്..കുറച്ചുദിവസം നിൽക്കാൻ അമ്മ അവരുടെ കൂടെ പോയി.”

എന്നെ വിവാഹം കഴിച്ചുകൊണ്ട് വരുമ്പോൾ മനോജേട്ടന്റെ അനിയൻ സനുവും പെങ്ങൾ സംഗീതയും പഠിക്കുകയായിരുന്നു. രണ്ടുപേരുടെയും വിവാഹവും അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം ഗംഭീരമായി മൂത്ത സഹോദരനായ മനോജാണ് ഉത്തരവാദിത്തത്തിൽ നിന്ന് നടത്തിയത്.

വിവാഹം കഴിഞ്ഞ് ഒരുവർഷമായപ്പോൾ വീട് മാറണമെന്ന ആവശ്യവുമായി അവരെത്തി..എറണാകുളത്ത് ഏതോ കൂട്ടുകാരനുമൊത്ത് പാർട്ണർഷിപ്പിൽ ബിസിനെസ്സ് ചെയ്യുകയാണ് സനു, അവിടെ അടുത്ത് തന്നെയാണ് വീട് നോക്കിയതും…

അനിയനെയും അനിയത്തിയേയും നല്ലനിലക്ക് പഠിപ്പിച്ചതും അവർക്ക് ചേരുന്ന ജീവിതപങ്കാളികളെ കണ്ടെത്തി വിവാഹം കഴിപ്പിച്ചതും മൂത്ത മകനായതുകൊണ്ട് അച്ഛൻ തന്നെയാണ് മുൻകയ്യെടുത്ത് സ്വത്ത് ഭാഗം വച്ചില്ലെങ്കിലും തറവാട് മനോജിനുള്ളതാണെന്ന് ഉറപ്പിച്ചതും, സനുന് ഏതായാലും വീട് വക്കണമല്ലോ അവനിഷ്ടമുള്ളയിടത്ത് വെക്കുകയോ വാങ്ങുകയോ ചെയ്യട്ടെ എന്നും പറഞ്ഞത്…

അങ്ങനെ കുറച്ചു വർഷങ്ങൾക്ക് മുൻപ് സനുവും ഭാര്യയും കൂടി എറണാകുളത്ത് നല്ലൊരു വീട് സ്വന്തമാക്കി. കഴുത്തിലെയും കയ്യിലെയും പൊന്ന് വിറ്റ് തറവാട് ഒന്നുകൂടി പുതുക്കിപണിത് ഒരു മുറിയും പുതിയൊരു അടുക്കളയും ഞങ്ങളും പണികഴിപ്പിച്ചു.

കുറച്ചുനാളുകൾക്ക് കഴിഞ്ഞ് അച്ഛൻ മരിച്ചതോടെ സനുവും കുടുംബവും ഇങ്ങോട്ടേക്കുള്ള വരവ് മാസത്തിലൊരിക്കലും പിന്നീടത് വിശേഷങ്ങൾക്കും ആക്കിയിരുന്നു.

“അമ്മയ്ക്ക് വയ്യ നെഞ്ഞെരിച്ചിലാണ് എന്നല്ലേ നീ പറഞ്ഞത് അവിടെ പോയാൽ ആ കുട്ടി നീ ചെയ്യുന്ന പോലെ അമ്മയുടെ പാകത്തിനൊത്ത് ഭക്ഷണമുണ്ടാക്കികൊടുക്കുമോ…അല്ല ഇവിടെ ഉള്ള സമയത്ത് രണ്ടാമത്തോൾക്ക് ഒന്നും അറിയില്ല. പിന്നേം ഭേദം ഗീതുവാണെന്ന് നാഴികക്ക് നാല്പതുവട്ടം എന്നെ കാണുമ്പോഴൊക്കെയും പറയുന്നത് കൊണ്ട് ചോദിച്ചതാ..”

“ഹ്മ്മ്…അമ്മ അതൊക്കെ അഡ്ജസ്റ്റ് ചെയ്തോളും സുധേച്ചി..ഇവിടെ ആകുമ്പോഴേ അമ്മയ്ക്ക് പരാതിയുള്ളു. സമയത്തിന് കിട്ടിയില്ല..എരിവ് കൂടി..ഉപ്പ് കുറഞ്ഞു..ചോറ് വേവ് കൂടിപ്പോയി എന്നൊക്കെ.” ഒഴുക്കൻ മട്ടിൽ ഞാൻ മറുപടി പറഞ്ഞു..

എന്റെ ഉത്തരത്തിലെ നിസ്സംഗത കേട്ടിട്ടാകണം ഇടവഴിയിലെല്ലാം ഇരുട്ട് പരന്നു തുടങ്ങിയെങ്കിലും അവരെന്റെ കയ്യിൽ വലിച്ച് എന്നെ പിടിച്ചു നിർത്തി..

“എന്താ കുട്ട്യേ..എന്താ കാര്യം?ആകെയൊരു ഉന്മേഷകുറവുണ്ടല്ലോ? കുറച്ചു നാളായി ഞാനും ശ്രദ്ധിക്കുന്നു..മിനിഞ്ഞാന്ന് ഞാൻ ചോദിക്കണമെന്ന് കരുതിയതാ..”

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..? നീ പരിചയപ്പെട്ടോ?ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ...
25/05/2026

പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..? നീ പരിചയപ്പെട്ടോ?

ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു.

ഞാൻ മോളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചെന്നപ്പോൾ ഗെയിറ്റിനടുത്ത് ആ സ്ത്രീയും ഭർത്താവും നില്പുണ്ടായിരുന്നു, അയാള് നല്ലൊരു മാന്യനാണെന്ന് സംസാരത്തിലും പെരുമാറ്റത്തിലും മനസ്സിലായി, പക്ഷേ ആ സ്ത്രീയെ എന്തോ എനിക്കിഷ്ടപ്പെട്ടില്ലേട്ടാ….

ങ്ഹേ, അത് കൊള്ളാമല്ലോ ? അതെന്താ അവർക്ക് തലക്കനമുണ്ടായിരുന്നോ?

ഹേയ് അതല്ല, ചില വൃത്തികെട്ട ആണുങ്ങളുടെ നോട്ടമില്ലേ ? അതേ പോലെയായിരുന്നു അവരെന്നെ നോക്കിയത്…

ഓഹ് അത് നിൻ്റെ മുഖശ്രീ കണ്ടിട്ടിയിരിക്കും

അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

അതിനവരെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് വേണ്ടേ ? അവരുടെ കണ്ണുകൾ രണ്ടും എൻ്റെ നെഞ്ചിൽ തന്നെ തറച്ചിരിക്കുവായിരുന്നു

അവളത് പറയുമ്പോൾ മുഖത്ത് നിറഞ്ഞ അവജ്ഞ, അയാൾ ശ്രദ്ധിച്ചു.

അത് കൊള്ളാമല്ലോടി, ഇനിയവര് ലെ സ് ബിയനെങ്ങാനുമാണോ?

അയാൾ സന്ദേഹം പ്രകടിപ്പിച്ചു

ആയിരിക്കും, ആർക്കറിയാം ?.വീട്ടിലുള്ള ആണുങ്ങളെക്കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അല്ലാതെന്താ?

വീണയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നു.

അയാളൊരു മാന്യനാണെന്ന്, കുറച്ച് മുൻപ് നീ പറഞ്ഞതല്ലേയുള്ളു?

അയാൾ ആശ്ചര്യത്തോടെ ചോദിച്ചു

അത് പിന്നെ, എന്നോടയാൾ മാന്യമായി പെരുമാറിയായിരുന്നു, എന്ന് വച്ച്.സ്വന്തം ഭാര്യയുടെ ഇത്തരം വൈകൃതങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല ഭർത്താവിന് ചേർന്നതാണോ ?

നീയെന്തൊക്കെയാണ് വീണാ..ഈ പറയുന്നത് ? അതിന് അയാളെന്ത് പി ഴച്ചു, ഭാര്യ മറ്റ്സ്ത്രീകളെ വികാരത്തോടെ നോക്കുന്നുണ്ടെന്ന കാര്യം ഒരു പക്ഷേ അയാളറിയിന്നുണ്ടാവില്ല, എന്തായാലും ഞാനൊന്ന് അദ്ദേഹത്തോട് കുശലം ചോദിച്ചിട്ട് വരാം, ഞാനിങ്ങോട്ട് കയറി വന്നപ്പോൾ ആള് മുറ്റത്ത് നിന്ന് ചെടികൾക്ക് വെള്ളമൊഴിക്കുന്നുണ്ടായിരുന്നു

ആങ്ഹ് ചെല്ല്, പിന്നെ അവരെക്കൂടി നല്ലത് പോലെ ഒന്ന് ശ്രദ്ധിച്ചോളു…

വേഷം മാറിയ ശേഷം സുധീഷ്, വേഗം പൂമുഖത്തേയ്ക്ക് ചെന്നു, അപ്പോഴേയ്ക്കും അയലത്തെ അദ്ദേഹം മതിലിനരികിൽ പടർന്ന് നില്ക്കുന്ന ബോഗൻ വില്ലകളുടെ ശിഖരങ്ങൾ വെട്ടിയൊരുക്കുന്ന തിരക്കിലായിരുന്നു.

ഹലോ സർ, തിരക്കിലാണോ?

സുധീഷിൻ്റെ ചോദ്യം കേട്ട അയാൾ തല വെട്ടിച്ച് നോക്കി

ഹേയ് എന്ത് തിരക്ക് ? ഇതൊക്കെ ഒരു നേരം പോക്കല്ലേ? അല്ലാ, എന്താ പേര്? എവിടെയാ വർക്ക് ചെയ്യുന്നത്?

സുധീഷ്, തൻ്റെ പേരും ജോലിയും പറഞ്ഞു.

അല്ല, സാറ്, എക്സ് മിലിട്ടറിയാണോ? ബോഡി ഷെയ്പ് കണ്ട് ചോദിച്ചതാ കെട്ടോ?

അയാളെയൊന്ന് ഫേവറ് ചെയ്യുകയായിരുന്നു സുധീഷിൻ്റെ ലക്ഷ്യം.

അതെ, ഞങ്ങൾ രണ്ട് പേരും സൈന്യത്തിലായിരുന്നു. അവളവിടെ നഴ്സായിരുന്നു, എൻ്റെ കാലാവധി കഴിഞ്ഞെങ്കിലും അവളെ തനിച്ചാക്കി വരാൻ പറ്റാത്തത് കൊണ്ട്, എൻ്റെ സർവ്വീസ് നാല് വർഷം കൂടി ഞാൻ നീട്ടി വാങ്ങിച്ചു,

അപ്പോൾ കുട്ടികളൊക്കെ പഠിക്കുവാണോ ?അതോ വിവാഹിതരായോ?

രണ്ടുമല്ല, ഞങ്ങൾക്ക് കുട്ടികളെ ദൈവം തന്നില്ലഡോ…

നിരാശ കലർന്ന അയാളുടെ മറുപടിയിൽ സുധീഷ് ഒരു നിമിഷം നിശബ്ദനായിപ്പോയി.

സർവ്വീസിലിരുന്നപ്പോൾ ജോലിത്തിരക്കും മറ്റുമായി ആ ഒരു കുറവ് ഞങ്ങളറിഞ്ഞില്ല, പക്ഷേ ഇപ്പോഴാണ് മനസ്സിലായത് ഈ ഭൂമിയിൽ എനിക്കവളും അവൾക്ക് ഞാനും മാത്രമേയുള്ളുവെന്ന്…

സർ..ചികിത്സ തേടിയിരുന്നില്ലേ? എന്താ ഡോക്റ്റേഴ്സിൻ്റെ അഭിപ്രായം?

ചികിത്സ തുടർന്നാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണവര് പറഞ്ഞത്, പക്ഷേ അതിന് നാട്ടിൽ വന്ന് സെറ്റിൽഡാവണമായിരുന്നു. അതിന് ഞങ്ങൾ രണ്ട് പേരും ജോലി രാജിവയ്ക്കണമായിരുന്നു, മിലിട്ടറിയിൽ അതത്ര എളുപ്പമല്ലന്ന് അറിയാവുന്നത് കൊണ്ട് മൃദുലയാണ് പറഞ്ഞത്, നാല്പത്തിയഞ്ചാകുമ്പോഴേക്കും നമ്മൾ രണ്ട് പേരും സ്വതന്ത്രരാകുമല്ലോ?അപ്പോൾ നാട്ടിൽ ചെന്ന് സ്വസ്ഥമായിട്ട്, ട്രീറ്റ്മെൻറ് കണ്ടിന്യൂ ചെയ്യാമെന്ന്

ഓഹ് റിയലി ?.അപ്പോൾ ഇനി വച്ച് താമസിപ്പിക്കണ്ടല്ലോ ? നല്ലൊരു ഹോസ്പിറ്റൽ ഇവിടെ ടൗണിലുണ്ട്,.അവിടുത്തെ പി ആർ ഒ എൻ്റെയൊരു ഫ്രണ്ടാണ്..സാറ് ഫ്രീയാണെങ്കിൽ, നാളെ തന്നെ ഗൈനക് ഓപ്പിയിലൊരു അപ്പോയിൻ്റ്മെൻ്റടുത്ത് തരാം, എന്ത് പറയുന്നു

സുധീഷ് പ്രതീക്ഷയോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.

ഓഹ് ഇനിയിപ്പോൾ അങ്ങനെയൊരു ട്രീറ്റ്മെൻ്റിൻ്റെ ആവശ്യമെന്തിനാണെന്നാണ് അവള് ചോദിക്കുന്നത്?

ങ്ഹേ, അത് കൊള്ളാല്ലോ?അമ്മയാകാനാഗ്രഹമില്ലാത്ത ഏതെങ്കിലും സ്ത്രീകൾ ഈ ലോകത്തുണ്ടാവുമോ ? കുട്ടികളെ നൊന്ത് പ്രസവിക്കാനും അവരെ മു ലയൂ ട്ടി വളർത്താനും എത്രയോ സ്ത്രീകളാണ് ഈ ലോകത്ത് കൊതിയോടെ കാത്തിരിക്കുന്നതെന്ന് സാറിനറിയാമോ ? അതൊന്ന് സാറിൻ്റെ ഭാര്യയോട് പറഞ്ഞ് മനസ്സിലാക്കു ,ഒരു കുഞ്ഞെങ്കിലുമുണ്ടെങ്കിൽ അവസാന സമയത്ത്, നമ്മുടെ വായിലേക്ക് ഒരിറ്റ് വെള്ളമൊഴിക്കാനെങ്കിലും ആളുണ്ടാവും, അല്ലാതെ സൗന്ദര്യം പോകുമെന്ന് കരുതി പ്രസവിക്കാതിരുന്നിട്ട് കാര്യമില്ല, കാരണം ശ്വാസം നിലയ്ക്കും വരെയെ ശരീരത്തിന് ഭംഗിയുണ്ടാവു, അത് കഴിഞ്ഞാൽ പിന്നെ എത്ര മേയ്ക്കപ്പ് ചെയ്ത ബോഡിണെങ്കിലും മണ്ണിലെ പുഴുക്കൾക്ക് ഒരു നേരം ഭക്ഷിക്കാനെയുണ്ടാവു…

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

Address

Alappadu
Karunagappally
690542

Website

Alerts

Be the first to know and let us send you an email when Best in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Best in Malayalam:

Share