ഈർക്കിളി മീഡിയ Eerkkili Media

ഈർക്കിളി മീഡിയ Eerkkili Media എല്ലാ വിശേഷങ്ങളും അറിയാൻ ഒരു മലയാളം ?

കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയില്...
13/06/2026

കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച്‌ വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇന്ത്യ മുന്നണിയുടെ രൂപീകരണത്തില്‍ ഇടതു പക്ഷം വലിയ പങ്കു വഹിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഇന്ത്യ മുന്നണിയളയുടെ തുടക്കം മുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ചില വിട്ടു വീഴ്ചകള്‍ ചെയ്യുക എന്നതാണ് മുന്നണിയില്‍ പ്രധാനമാണ്. കോണ്‍ഗ്രസ്‌ കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട് കാരണം ഇന്ത്യ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായി പോയ്‌ എന്നു പറയാൻ കഴിയില്ല.

ബിജെപി ക്കു ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇന്ത്യ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക്‌ ഉണ്ടാക്കാൻ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതില്‍ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് സങ്കുചിത താല്‍പര്യമായിരുന്നു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്‌ കാണിച്ച ദുർവശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത്. രാജ്യസഭ അംഗമായിരുന്ന കെ.സി. വേണുഗോപാലാണ് ആലപ്പുഴ മത്സരിച്ചത്. ആ രാജ്യസഭ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു.

ദില്ലിയില്‍ എഎപിയാണ് ബിജെപിയെ സമർത്ഥമായി നേരിട്ടത്. എഎപി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നു കോണ്‍ഗ്രസ്‌ ചോദിച്ചു. ഈ നിലപാട് ആപിനെ ദുർബലപ്പെടത്താൻ ബിജെപിക്ക് സഹായകമായി. കോണ്‍ഗ്രസ്‌ കൊടുത്ത പരാതിയാണ് ബിജെപിയെ സഹായിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആപ്പിന്റെ കൂടെ കോണ്‍ഗ്രസ്‌ നിന്നില്ല. ബിജെപി വിരുദ്ധ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ്‌ വിള്ളല്‍ വീഴ്ത്തുന്നു. ഡിഎംകെ യുടെ കാര്യത്തില്‍ സാമാന്യ യുക്തിക്കു ചേരാത്ത കാര്യം കോണ്‍ഗ്രസ്‌ കാണിച്ചു. പരസ്പര ചർച്ച ഇല്ലാതെയാണ് കോണ്‍ഗ്രസ്‌ തമിഴ്നാട്ടില്‍ മുന്നണി മാറിയത്. ഇടതുപക്ഷം മര്യാദ പാലിച്ചാണ് നിലപാട് എടുത്തത്. ഇടതുപക്ഷത്തെ തകർക്കുക എന്ന ബിജെപി രാഷ്ട്രീയ അജണ്ടയുടെ കൂടെയാണ് കോണ്‍ഗ്രസ്‌ നില്‍ക്കുന്നത്. അതിനു കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതാക്കള്‍ തന്നെ ഇടതു പക്ഷത്തെ ആക്രമിക്കുന്നു. ബിജെപി സർക്കാർ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ നടപടി എടുത്തു. കേന്ദ്ര ഏജൻസികള്‍ അവരെ ചോദ്യം ചെയ്തപ്പോള്‍ ശക്തമായി ഇടതുപക്ഷം എതിർത്തു. രാഹുലിന്റെ എം പി സ്ഥാനം അയോഗ്യമാക്കാൻ നീക്കം നടന്നപ്പോള്‍ ഇടതു പക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ഫണ്ട്‌ മരവിപ്പിച്ചപ്പോള്‍ ഇടതു പക്ഷം എതിർത്തു.കോണ്‍ഗ്രസ്‌ രാജ്യവ്യാകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാർഥത ഇല്ല. യുഡിഎഫ് സർക്കാരിന്റെ ഓരോ നടപടിയും സംഘപരിവാർ അജണ്ടകള്‍ക്ക് കീഴ്പ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞയിലെ വന്ദേ മാതരം മുതല്‍ ഇത് കാണാം. സംഘപരിവാർ സംഘടന നേതാവിനെ എംജി വിസി ആക്കി നിയമിച്ചു. ഇതിനെതിരെ സർക്കാർ ശബ്ദം ഉയർത്തിയോ. എന്നിട്ട് എല്‍ഡിഎഫ് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നു. പിഎം ശ്രീയില്‍ വല്ലാത്ത ശങ്കയിലാണ് യുഡിഎഫ്. എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിപ ആശങ്ക വർധിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സമീപനങ്ങളെ വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സർക്ക...
13/06/2026

സംസ്ഥാനത്ത് നിപ ആശങ്ക വർധിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സമീപനങ്ങളെ വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സർക്കാർ നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും പിണറായി പറഞ്ഞു. ആരോഗ്യമന്ത്രി ഇതുവരെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുകയോ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയോ പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വിവാദമായ നടുറോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്‌ആര്‍...
13/06/2026

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വിവാദമായ നടുറോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്‌ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ എല്‍.എച്ച്‌.യദുവിന് പുതിയ തൊഴില്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് യദുവിനെ പുതുതായി നിയമിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ യദു, തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഇടതു സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ ശക്തമായി രംഗത്തുണ്ടായിരുന്നു. മുന്‍ ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയ യദു, ഒന്നുകില്‍ തനിക്ക് ജോലി തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ തന്നെ സര്‍വീസില്‍ നിന്നും ഔദ്യോഗികമായി പിരിച്ചുവിട്ട രേഖകള്‍ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ഇപ്പോള്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരിക്കുന്നത്.പാളയം നടുറോഡിലെ വാക്‌പോരിനെ തുടര്‍ന്നാണ് യദുവിന് കെഎസ്‌ആര്‍ടിസിയിലെ ജോലി നഷ്ടപ്പെടുന്നത്. മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് യദു ഓടിച്ചിരുന്ന കെഎസ്‌ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. തലസ്ഥാനത്തെ പ്ലാമൂട് വെച്ച്‌ ബസ് തങ്ങളുടെ കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും, ഇതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച്‌ മേയര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മേയറും സംഘവും പാളയത്തുവെച്ച്‌ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ യദുവുമായി നടുറോഡില്‍ കടുത്ത വാക്‌പോരില്‍ ഏര്‍പ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനായ യദുവിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കുകയും കെഎസ്‌ആര്‍ടിസി താല്‍ക്കാലിക ജോലിയില്‍ നിന്നും അദ്ദേഹത്തെ നീക്കുകയും ചെയ്തു. എന്നാല്‍ മേയറും ഭര്‍ത്താവും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും കാണിച്ച്‌ യദു തിരിച്ചു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് നീതിക്കായി യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ യദുവിന് പുതിയ തൊഴില്‍ ലഭിച്ചിരിക്കുന്നത്.

കോഴിക്കോട്: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ട...
13/06/2026

കോഴിക്കോട്: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സൈബർ പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല. പോക്സോ കേസുകള്‍, നർകോട്ടിക് എംഡിഎംഎ ഉപയോഗം, മാനസിക, ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അതീവ ഗൗരവമുള്ള ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.തൊപ്പിയും സംഘവും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയ വിവരവും തുടർന്നുണ്ടായ പോലീസ് നടപടിയും അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയത്. കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ഇന്ന് അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പ്രോ...
13/06/2026

സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ഇന്ന് അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അവതാരകയുടെ റോളില്‍ എത്തിയതോടെയാണ് വർഷ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയയായത്.വർഷയുടെ 30-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് വർഷ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. "എന്റെ ഇരുപതുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ളതായിരുന്നു. എന്റെ ഇരുപതുകളുടെ അവസാനം ഞാൻ ആരാണെന്ന് എന്നെ പഠിപ്പിച്ചു. ഇപ്പോള്‍, എന്റെ മുപ്പതുകളിലേക്ക് കടക്കുമ്പോള്‍, ഇനി വരാനിരിക്കുന്ന വ്യക്തതയ്ക്കും ലക്ഷ്യബോധത്തിനും വളർച്ചയ്ക്കും വേണ്ടി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. പൂർണ്ണമായി ജീവിക്കാനും, ആഴത്തില്‍ സ്നേഹിക്കാനും, ഈ മനോഹരമായ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ മനസ്സ് നിറഞ്ഞ സംതൃപ്തിയിലാണ്, ഈ ജീവിതത്തോട് എനിക്ക് നന്ദി പറയാൻ മാത്രമേയുള്ളൂ," വർഷ കുറിച്ചു.വെറും വർഷ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വർഷ ആദ്യം ശ്രദ്ധ നേടിയത്. രസകരമായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ വർഷയെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തുകയായിരുന്നു. സമീപകാലത്ത് ബൊഗെയ്ൻവില്ല, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും വർഷ വേഷമിട്ടിരുന്നു.

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി...
13/06/2026

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന കടുത്ത ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വൻ ചർച്ചയായിരിക്കുന്നത്.സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ, സംഗീത മേഖലയിലെ പ്രശസ്തനായൊരു വ്യക്തിയില്‍ നിന്നും ഒരു പ്രമുഖ നടനില്‍ നിന്നും തനിക്കുണ്ടായ മോശം പെരുമാറ്റങ്ങളെക്കുറിച്ച്‌ താരം തുറന്നുപറഞ്ഞു.

സംഗീതലോകത്തെ ഒരു പ്രമുഖൻ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയെന്നും, എന്നാല്‍ അതിന് അയാള്‍ നല്‍കിയ മറുപടി തന്നെ ഏറെ അമ്പരപ്പിച്ചു കളഞ്ഞെന്നും രഞ്ജിനി വ്യക്തമാക്കുന്നു. "ഞാൻ എല്ലാ വാതിലിലും മുട്ടും, താല്പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ" എന്നായിരുന്നു അയാളുടെ അഹങ്കാരം നിറഞ്ഞ ഡയലോഗ്. എന്നാല്‍ ഇതിന് കൃത്യമായ ഭാഷയില്‍ തന്നെ താൻ മറുപടി നല്‍കിയെന്നും, 'അനുവാദം ചോദിച്ച്‌ എന്ത് വേണമെങ്കിലും ചെയ്തോളൂ പക്ഷെ താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുത്," എന്ന് അയാളുടെ മുഖത്തുനോക്കി പറഞ്ഞതായും രഞ്ജിനി ഓർത്തെടുത്തു."മറ്റൊരിക്കല്‍ സംഗീതലോകത്തെ പ്രശസ്തനായൊരു വ്യക്തി എന്നോട് മോശമായ രീതിയില്‍ സംസാരിക്കുകയും കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അയാളുടെ ഡയലോഗ് 'ഞാൻ എല്ലാ വാതലിലും മുട്ടും താല്പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ.' ഞാൻ പറഞ്ഞു, "വളരെ നല്ല കാര്യം, പെർമിഷൻ ചോദിച്ച്‌ എന്ത് കോപ്പ് വേണമെങ്കിലും ചെയ്തോളൂ അത് തരാത്തവരെ ബുദ്ധിമുട്ടിക്കരുത്."ഇതിന് പുറമെ തന്റെ സുഹൃത്ത് കൂടിയായിരുന്ന, എല്ലാവർക്കും അറിയാവുന്ന ഒരു നടൻ തനിക്ക് ഷർട്ട് ഇടാത്ത ചിത്രം അയച്ചു തരികയും പകരം അത്തരത്തിലുള്ള ഫോട്ടോ തിരിച്ചു ചോദിക്കുകയും ചെയ്ത അസ്വസ്ഥതയുണ്ടാക്കിയ മറ്റൊരു സംഭവവും രഞ്ജിനി വെളിപ്പെടുത്തി.ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും കഴിഞ്ഞ 30 വർഷമായി കലാ രംഗത്ത് സജീവമായ രഞ്ജിനിയുടെ ഈ തുറന്നുപറച്ചില്‍ സിനിമ-ടെലിവിഷൻ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്.

Address

Cochin
Fort Cochin

Alerts

Be the first to know and let us send you an email when ഈർക്കിളി മീഡിയ Eerkkili Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഈർക്കിളി മീഡിയ Eerkkili Media:

Share