Kannan S Das

Kannan S Das An author and a healthcare quality professional originally from Kadampanad, in the Pathanamthitta district of Kerala, India.
(1)

Author of ജാലകമില്ലാത്ത ഒറ്റവാതിൽ മുറി | Healthcare Quality Professional|Amateur Photographer|Socio-Political Blogger|Book & Film Reviewer|Marxist ☭
www.kannansdas.com My education began at Infant Jesus School, Thuvayoor, continued through high school at Holy Angels, Adoor, followed by pre-degree at Devaswom Board College, Sasthamcotta. I earned my bachelor’s degree in Biochemistry from NSS Colleg

e, Pandalam, and later completed my postgraduate degree in Biochemistry from Annamalai University. Currently based in Abu Dhabi, works in Healthcare sector, specializing in Quality Assurance, Occupational Health, Ethics, and Compliance. I’m passionate about photography, poetry, literature, theatre, history, and travel—especially to nature-rich and historically significant places. As a believer in Marxian ideology, I often reflect on global and Indian politics, sharing my perspectives through social media and blogging. Contemporary political issues, in particular, inspire much of my writing and commentary. I’m the author of the Malayalam poetry collection "Jaalakamilatha Ottavathil Muri", which explores themes of love, solitude, resistance, and identity. Through my website, kannansdas.com, and social media channels, I share my thoughts, poems, political reflections, healthcare insights, and moments captured through my lens, always welcoming feedback and conversation from readers and fellow thinkers.

ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ നാം കണ്ണോടിക്കുന്നത് കേവലമൊരു അക്ഷരക്കൂട്ടിലേക്ക് മാത്രമല്ല; മറ്റൊരു ജീവന്റെ ആത്മവ്യഥക...
19/06/2026

ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ നാം കണ്ണോടിക്കുന്നത് കേവലമൊരു അക്ഷരക്കൂട്ടിലേക്ക് മാത്രമല്ല; മറ്റൊരു ജീവന്റെ ആത്മവ്യഥകളിലേക്കും, അവർ ഒളിച്ചുവെച്ച സ്വപ്നങ്ങളിലേക്കും, സന്ദേഹങ്ങളിലേക്കും, ചിന്തകളിലേക്കുമാണ്. വായനയെന്നത് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾ മായ്ക്കുന്ന ഒരു ദീർഘതീർത്ഥാടനമാണ്; അത് മനുഷ്യരിലേക്കും അവരുടെ ആത്മാവിന്റെ ആഴങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു മായായാത്രയാണ്.

ചില വായനകൾ നമ്മുടെ രാഷ്ട്രീയബോധത്തിന് മൂർച്ചകൂട്ടുന്നു; അധികാരത്തിന്റെ കപടമുഖംമൂടികളെയും അതിന്റെ ഗർവിനെയും തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നു. അനീതികൾക്കെതിരെ വിരൽചൂണ്ടാനുള്ള ആർജ്ജവം അത് നമ്മുടെ നെഞ്ചിലേക്ക് പകർന്നുതരുന്നു. മറ്റുചിലതാകട്ടെ, പ്രണയത്തിന്റെ ആഴങ്ങളെക്കുറിച്ച് നിശബ്ദമായി സംസാരിക്കുന്നു. അത് കേവലം ഒരു സ്വപ്നലോകത്തേക്കുള്ള യാത്രയല്ല, മറിച്ച് അപരന്റെ നോവിനെയും ആനന്ദത്തെയും സ്വന്തം നെഞ്ചോട് ചേർക്കാനുള്ള ആർദ്രതയാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

വീണ്ടെടുക്കാനാവാത്ത കാലത്തിന്റെ തുരുത്തുകളിലേക്ക് ചില വായനകൾ നമ്മെ തുഴഞ്ഞുവിടാറുണ്ട്. മറവിയിലാണ്ടുപോയൊരു മഴക്കാല സന്ധ്യയെ, പഴയൊരു വിദ്യാലയ വരാന്തയുടെ മൗനങ്ങളെ, കാലത്തിന്റെ മറവിലേക്ക് നടന്നുപോയ പ്രിയപ്പെട്ട മനുഷ്യരെ... അവ മനസ്സിന്റെ ഇരുണ്ട കോണുകളിൽ നിന്ന് വെളിച്ചത്തിലേക്ക് വിളിച്ചിറക്കുന്നു. വർഷങ്ങളായി അടഞ്ഞുകിടന്ന ഓർമ്മച്ചെപ്പുകൾ തുറന്ന്, കാലം പെയ്യിച്ച പൊടിപടലങ്ങൾ തുടച്ചുമാറ്റി, ആ പഴയ നിമിഷങ്ങൾക്ക് വീണ്ടും നമുക്കരികിൽ ജീവൻ നൽകുന്നു.

വായന മനുഷ്യനെ ജ്ഞാനിയാക്കുന്നതിനും മുൻപ് കൂടുതൽ മനുഷ്യനാക്കുകയാണ് ചെയ്യേണ്ടത്. അപരന്റെ കണ്ണിലൂടെ ലോകത്തെ ദർശിക്കാൻ നമ്മെ പ്രാപ്തരാക്കിക്കൊണ്ട്, നാം ജീവിക്കാത്ത ജീവിതങ്ങളിലേക്കും അറിയാത്ത ചിന്താധാരങ്ങളിലേക്കും അത് വഴിവിളക്കാകുന്നു. വായന ഒരു ശീലമല്ല, ഒരു ജീവിതരീതിയാണ്. പുസ്തകങ്ങൾ വെറും അറിവിന്റെ ശേഖരങ്ങളല്ല; അവ നമ്മുടെ ആത്മാവിന്റെ കണ്ണാടികളും മനസ്സിന്റെ ജനലുകളുമാണ്.

In Photo: നിന്നുപോയ വായനയെ വീണ്ടും തിരികെ കൊണ്ടുവന്ന പുസ്തകം; പ്രിയ എഴുത്തുകാരൻ എം. മുകുന്ദന്റെ "ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു". ഹരിദ്വാറിലെ കർപ്പൂരഗന്ധവും ഗംഗയുടെ തണുപ്പും എന്നെങ്കിലും ഒരിക്കൽ അനുഭവിച്ചറിയണമെന്ന ആഗ്രഹത്തോടെ...! 📚

വായനാദിന ആശംസകൾ

No idea hows it possible! തൊണ്ണൂറ് ലക്ഷം കുടുംബങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം ഇന്ദിരാ ആരോഗ്യ പരിരക്ഷ ഇന്ഷ്വറൻസ് നടപ്പാക്കാൻ ...
19/06/2026

No idea hows it possible! തൊണ്ണൂറ് ലക്ഷം കുടുംബങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം ഇന്ദിരാ ആരോഗ്യ പരിരക്ഷ ഇന്ഷ്വറൻസ് നടപ്പാക്കാൻ പത്തുകോടി വകയിരുത്തും !

Doubts getting clarified on the quick visit !
19/06/2026

Doubts getting clarified on the quick visit !

വഴിതെറ്റിയൊരു സന്ധ്യയിൽദിശയറിയാതെ നിന്നപ്പോൾ,ആരോ ഒരൽപം വെളിച്ചം തന്നിരുന്നു.തണുത്ത കാറ്റിൽ വിറച്ച തോളുകൾക്ക്ചില വാക്കുകള...
18/06/2026

വഴിതെറ്റിയൊരു സന്ധ്യയിൽ
ദിശയറിയാതെ നിന്നപ്പോൾ,
ആരോ ഒരൽപം വെളിച്ചം തന്നിരുന്നു.
തണുത്ത കാറ്റിൽ വിറച്ച തോളുകൾക്ക്
ചില വാക്കുകളുടെ പുതപ്പും,
മരവിച്ച മണിക്കൂറുകൾക്കിടയിൽ
കൂട്ടിനൊരു ചിരിയുടെ വിത്തും തന്നിരുന്നു.

പക്ഷേ,
ഏത് ജനാലയിലൂടെയാണ്
കൊടുങ്കാറ്റുകൾ വീടുകയറുന്നതെന്ന്,
ഏത് നിഴലാണ്
സന്ധ്യ കഴിയുമ്പോൾ അപ്രത്യക്ഷമാകുന്നതെന്ന്,
കയറിവരുന്നവരിൽ
ആരൊക്കെയാണ് വഴിപോക്കരെന്ന്,
ആരും പറഞ്ഞു തന്നിരുന്നില്ല.

കണ്ണുകളിൽ
ഒരു വീട് പണിതതും ഞാനായിരുന്നു;
അതിന് വാതിലില്ലെന്ന്
അറിയാതിരുന്നതും ഞാനായിരുന്നു.

ഇപ്പോൾ,
കാലം ഏറെ കടന്നുപോയിട്ടും
ചില തെരുവുകൾ
അപരിചിതരെപ്പോലെ ഒഴിഞ്ഞുമാറുന്നു;
ചില പാട്ടുകൾ
അവസാനവരി കേൾക്കാതെ
പാതിവഴിയിൽ നിർത്തുന്നു;
ചില മഴകൾ ജനൽച്ചില്ലുകളിൽ തട്ടി
മണ്ണിലെത്താതെ മടങ്ങുന്നു.

പലതും മാഞ്ഞുപോയിട്ടും
ഒരു ശൂന്യത മാത്രം
പഴയ വാടകക്കാരനെപ്പോലെ
മുറി വിട്ടിറങ്ങാൻ കൂട്ടാക്കുന്നില്ല.
കാരണം,
ഒരിക്കൽ പൂത്തുലഞ്ഞുനിന്ന
വസന്തത്തിന്റെ മുഴുവൻ സുഗന്ധവും
ആ വീട്ടിനുള്ളിലായിരുന്നു.

പാട്രിസ് ലുമുംബയെ അവർ ഇല്ലാതാക്കാൻ ശ്രമിച്ചത് ഒരു നേതാവിനെ ഭയന്നിട്ട് മാത്രമല്ല; സ്വയം ശബ്ദമുയർത്താൻ തുടങ്ങുന്ന ഒരു രാജ്...
17/06/2026

പാട്രിസ് ലുമുംബയെ അവർ ഇല്ലാതാക്കാൻ ശ്രമിച്ചത് ഒരു നേതാവിനെ ഭയന്നിട്ട് മാത്രമല്ല; സ്വയം ശബ്ദമുയർത്താൻ തുടങ്ങുന്ന ഒരു രാജ്യത്തിന്റെ ശബ്ദത്തെയായിരുന്നു അവർ ഭയന്നത്. കോംഗോയുടെ മണ്ണും ഖനികളും മനുഷ്യരും സാമ്രാജ്യത്വത്തിന്റെ കണക്കുപുസ്തകത്തിലെ അക്കങ്ങൾ മാത്രമല്ലെന്ന് ലോകത്തോട് പറഞ്ഞ മനുഷ്യനായിരുന്നു ലുമുംബ. വെടിവെച്ചു കൊന്ന്, ശവശരീരം വെട്ടിനുറുക്കി എണ്ണവീപ്പയിൽ ഇട്ട് കത്തിച്ച്, അസ്ഥിയും പല്ലുകളും സൾഫ്യൂരിക് ആസിഡിൽ ഉരുക്കിക്കളഞ്ഞു... അങ്ങനെയായിരുന്നു പാട്രിസ് ലുമുംബയുടെ രക്തസാക്ഷിത്വം എന്നാണ് ചരിത്രം പറയുന്നത്. പക്ഷേ, സാമ്രാജ്യത്വം കത്തിച്ചുകളഞ്ഞത് ഒരു മനുഷ്യന്റെ ശരീരം മാത്രമായിരുന്നു, കോംഗോയുടെ ആത്മാവിനെ ആയിരുന്നില്ല.

ആ ഓർമ്മയുടെ ഭാരമുണ്ട് കോംഗോ എന്ന പേരിന്. അതുകൊണ്ടുതന്നെ ഇന്ന് പോർച്ചുഗലിനെതിരെ കോംഗോ മൈതാനത്ത് പിടിച്ചെടുത്ത സമനില ഗോൾ വെറും ഫുട്ബോൾ സ്കോർ മാത്രമല്ല. ഒരിക്കൽ കൊള്ളയടിക്കപ്പെട്ട മണ്ണിന്റെ മക്കൾ, പഴയ യൂറോപ്യൻ ആധിപത്യത്തിന്റെ നിഴൽ വഹിക്കുന്ന ഒരു വമ്പൻ ടീമിന് മുന്നിൽ തലകുനിക്കാതെ നിന്ന നിമിഷമാണത്. ചില സമനിലകൾക്ക് വിജയത്തിന്റെ തിളക്കമുണ്ടാകും; ചില കളികൾക്ക് ചരിത്രത്തിന്റെ ചൂടുമുണ്ടാകും. ഇന്ന് കോംഗോ അങ്ങനെ ഒരു കളി കളിച്ചു.

ആധിപത്യത്തിന്റെ അഹങ്കാരത്തിനുമുന്നിൽ ഒരു ചെറിയ രാജ്യത്തിന്റെ ഉറച്ച നെഞ്ച് എത്ര വലിയ മറുപടിയാകാമെന്ന് ലോകം കണ്ടു. പോർച്ചുഗലിനെതിരെ ഡി.ആർ. കോംഗോ നേടിയ 1-1 സമനില, 52 വർഷത്തിനു ശേഷമുള്ള അവരുടെ വേൾഡ് കപ്പ് മടങ്ങിവരവിൽ, വിജയത്തോളം വിലയുള്ള രാഷ്ട്രീയവും കവിതയുമുള്ള ഫുട്ബോൾ നിമിഷമാണ്. Yoane Wissaയുടെ ഗോൾ വെറും സമനില ഗോളല്ല; അത് ലുമുംബയുടെ ഓർമ്മയിൽ നിന്നുയർന്ന ഒരു ജനതയുടെ പ്രഖ്യാപനമാണ്. ബ്യൂട്ടിഫുൾ കോംഗോ. ലുമുംബയുടെ മണ്ണ് ഇന്നും ഉയർന്നുതന്നെ നിൽക്കുന്നു!

17/06/2026

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചത് എന്തായിരുന്നോ, എന്നാൽ അധികാരത്തിൽ എത്തിയപ്പോൾ പ്രവർത്തിക്കുന്നത് അതിന്റെ നേർവിപരീതമാണ്. PM SHRI വിഷയത്തിൽ വി. ഡി. സതീശൻ സ്വീകരിക്കുന്ന നിലപാട്, കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെക്കാൾ കോൺഗ്രസിന്റെ താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങളും ഒപ്പം കേന്ദ്ര സർക്കാരിനോടും സംഘ്പരിവാരത്തിനോടും വിധേയപ്പെട്ട് വളഞ്ഞുകുത്തി നിൽക്കുന്നതാണ് അവർക്ക് വലുതെന്ന് തെളിയിക്കുന്നതാണ്. ശുദ്ധമായ വലതുപക്ഷ അവസരവാദം!

തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് വലിയ തോതിൽ കള്ളപ്രചാരണം നടത്തി. പിഎം-ശ്രീ എന്നത് വെറും സ്കൂൾ വികസന പദ്ധതിയല്ലെന്നും, ദേശീയ വിദ്യാഭ്യാസ നയം (NEP 2020)-ന്റെ കോർപ്പറേറ്റ്-വർഗീയ ആശയങ്ങളെ സംസ്ഥാനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന കേന്ദ്ര പദ്ധതിയാണെന്നും അവർ പ്രസംഗിച്ചു. ഇടതുപക്ഷം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കേന്ദ്രത്തിന് അടിയറവെച്ചു എന്നായിരുന്നു അന്നത്തെ അപവാദം പറച്ചിൽ.

എന്നാൽ എന്തായിരുന്നു ഇടതുപക്ഷ നിലപാടിന്റെ യാഥാർത്ഥ്യം? എൽഡിഎഫ് സർക്കാർ ഒരിക്കലും കോർപ്പറേറ്റ് താല്പര്യങ്ങളുള്ള കേന്ദ്ര നയങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയിട്ടില്ല. പദ്ധതി സംബന്ധിച്ച ആശങ്കകൾ ഉയർന്നപ്പോൾ തന്നെ അത് തൽക്കാലം നിർത്തിവയ്ക്കാനും പുനഃപരിശോധിക്കാനും ഇടതുപക്ഷ സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പാക്കൽ ഹോൾഡിൽ വെക്കുന്നു എന്ന് കാണിച്ച് കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കുകയും ചെയ്തു. യുഡിഎഫ് പ്രചരിപ്പിച്ചതുപോലെ “എല്ലാം ഒപ്പിട്ട് കൈമാറി” എന്ന കഥ ശുദ്ധ അസംബന്ധമായിരുന്നു കളവായിരുന്നു.

എന്നാൽ യുഡിഫ് അധികാരത്തിലെത്തിയപ്പോൾ നടക്കുന്നതോ സതീശന്റെ ‘യൂടേൺ’."മുൻ സർക്കാർ ഒപ്പിട്ടതിനാൽ ഞങ്ങൾ നിർബന്ധിതരാണ്", "പിൻവലിക്കാൻ കഴിയില്ല", "നിബന്ധനകളോടെ നടപ്പാക്കും". ഇതിലും ഗുരുതരമായ കാര്യം, മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി നടത്തുന്ന നുണപ്രചാരണങ്ങളാണ്. ഔദ്യോഗിക രേഖകൾ കൃത്യമായിരിക്കെ, സ്വന്തം U-turn മറച്ചുവെക്കാൻ സതീശൻ വീണ്ടും നുണകളെ കൂട്ടുപിടിക്കുകയാണ്.

ഇതിൽ നിന്നൊക്കെ വെളിപ്പെടുന്നത് കോൺഗ്രസിന്റെ നയപരമായ പാപ്പരത്തമാണ്. കോൺഗ്രസിന് പിഎം-ശ്രീയോടോ, കേന്ദ്രത്തിന്റെ വികേന്ദ്രീകരണ നയങ്ങളോടോ, വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തോടോ (NEP) യഥാർത്ഥത്തിൽ ഒരു എതിർപ്പുമില്ല.കേരളത്തിൽ മതേതരത്വം പറയും, ഡൽഹിയിൽ മൃദുഹിന്ദുത്വത്തിന് വഴങ്ങും. കേരളത്തിൽ ഫെഡറലിസം പറയും, അധികാരത്തിലെത്തിയാൽ കേന്ദ്ര സമ്മർദ്ദത്തിന് മുട്ടുകുത്തും!

കുട്ടികൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ച കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധ നിലപാടിനോട് പോരാടുന്നതിന് പകരം, “കേന്ദ്രത്തിന്റെ പണം വേണമെങ്കിൽ അവരുടെ പദ്ധതികൾ അതുപടി നടപ്പാക്കേണ്ടി വരും” എന്ന് പറയുന്നത് കേന്ദ്ര ശക്തികൾക്ക് മുന്നിൽ കീഴടങ്ങലാണ്.

PM എന്ന രണ്ടക്ഷരം ബോർഡിൽ പതിപ്പിച്ചാൽ മാത്രമേ സ്കൂളുകൾ വികസിക്കൂ എന്ന വാദം കേരളത്തിന്റെ വിപ്ലവകരമായ വിദ്യാഭ്യാസ ചരിത്രത്തെ അപമാനിക്കലാണ്. കേരളത്തിലെ സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നത് ജനകീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലൂടെയും എൽഡിഎഫ് സർക്കാരുകളുടെ വികസന നയങ്ങളിലൂടെയുമാണ്; അല്ലാതെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പരസ്യ ബോർഡുകളിലൂടെയല്ല.പൊതുവിദ്യാഭ്യാസം ഒരു ‘ബ്രാൻഡിംഗ്’ കച്ചവടമല്ല എന്നെങ്കിലും യുഡിഫ് മനസ്സിലാക്കിയിരുന്നെങ്കിൽ !

തിരഞ്ഞെടുപ്പ് കാലത്ത് പിഎം-ശ്രീക്കെതിരെ യുഡിഫ് നടത്തിയത് കേവലം വോട്ട് തട്ടാനുള്ള രാഷ്ട്രീയ നാടകം മാത്രമായിരുന്നു. എൽഡിഎഫ് സർക്കാർ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രത്തിന് കത്ത് അയച്ച വസ്തുത പൊതുജനങ്ങളിൽ നിന്ന് വീണ്ടും മറച്ചുവെക്കുന്നത് സതീശൻ നുണകളുടെ പിൻബലത്തിൽ ആ ചോദ്യങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. NEP-യുമായി ബന്ധമുള്ള ഒരു കേന്ദ്ര പദ്ധതിയെ “നിബന്ധനകളോടെ” നടപ്പാക്കുന്നത് വഴി നിങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാന ലംഘനമല്ലേ നടത്തുന്നത്?

20 years apart. Same date. Same magic.From the first goal to the 14th, this is not just football anymore.This is time bo...
17/06/2026

20 years apart. Same date. Same magic.
From the first goal to the 14th, this is not just football anymore.This is time bowing down to greatness.
Messi — the story that refuses to end.
🇦🇷

ARGENTINA vs ALGERIA                    3/0Messi's hat-trick magic 🤍🤍🤍🤍🩵🩵🩵🩵
17/06/2026

ARGENTINA vs ALGERIA
3/0
Messi's hat-trick magic
🤍🤍🤍🤍🩵🩵🩵🩵


ഇന്ത്യൻ ജനാധിപത്യത്തിൽ കുറെ നാളായി കണ്ടുവരുന്ന ഒരു കാൻസർ ആണ് ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച ആളുകൾ ഇരുട്ടി വെളുക്കുമ്പ...
16/06/2026

ഇന്ത്യൻ ജനാധിപത്യത്തിൽ കുറെ നാളായി കണ്ടുവരുന്ന ഒരു കാൻസർ ആണ് ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച ആളുകൾ ഇരുട്ടി വെളുക്കുമ്പോഴേക്കും അധികാരത്തിന് വേണ്ടി മറുകണ്ടം ചാടുന്ന ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന രീതി. അതായത് ജനാധിപത്യത്തെ നിർണ്ണയിക്കുന്നത് ജനങ്ങൾ പോളിംഗ് ബൂത്തിൽ കുത്തുന്ന വോട്ടുകളല്ല, മറിച്ച് കോർപ്പറേറ്റുകളുടെ കാശിന്റെ ബലത്തിൽ അധികാരത്തിന്റെ എല്ലാ സാധ്യതയും ഉപയോഗിച്ച് നടത്തുന്ന കുതിരക്കച്ചവടമാണ്. ബംഗാളിൽ ഇപ്പോൾ അരങ്ങേറുന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ അധ്യായമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത, കഴിഞ്ഞ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ നിന്നെല്ലാം കൂടി വെറും 822 വോട്ടുകൾ മാത്രം നേടിയ അപ്രസക്തമായ ഒരു പാർട്ടി പേര് Nationalist Citizens Party of India (NCPI); നേരം ഇരുട്ടി വെളുത്തപ്പോഴേക്ക് ലോക്‌സഭയിലെ നിർണ്ണായക ശക്തിയായി മാറുന്നു! ജനവിധി അട്ടിമറിച്ച്, പാർട്ടികളെ വിലയ്ക്കെടുക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ പച്ചയായ ഉദാഹരണമാണിത്.

ഒരു രസകരമായ വൈരുദ്ധ്യമുണ്ട്:ഈ NCPI എന്ന പാർട്ടിയുടെ പഴയ ഔദ്യോഗിക മുദ്രാവാക്യം "അവസരവാദികളായ കൂറുമാറ്റക്കാരെ നിരാകരിക്കുക" എന്നതായിരുന്നു. ഇന്ന് അതേ പാർട്ടിയെയാണ് പ്രതിപക്ഷ വോട്ടുകളെ ഒറ്റുകൊടുത്ത കൂറുമാറ്റക്കാർക്ക് അഭയം നൽകാൻ BJP ഒരുക്കിയിരിക്കുന്ന വാടക വീട്!

TMC-യിൽ നിന്ന് കൂറുമാറിയ 20 എംപിമാർ നേരിട്ട് BJP-യിലേക്ക് പോയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം (10th Schedule) അയോഗ്യരാകും. അതുകൊണ്ട് അവർ കണ്ടെത്തിയ കുറുക്കുവഴിയാണ് ഈ ലയന നാടകം. ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച ചിഹ്നത്തെയും പാർട്ടിയെയും വഞ്ചിച്ച്, "ഏഴ് കിരണങ്ങളുള്ള പേന നിബ്ബ്" എന്ന ചിഹ്നത്തിന്റെ മറവിൽ ഒളിച്ചോടുന്നത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ വ്യഭിചാരമാണ്.

ഇതിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണെന്നോ; ഭരണഘടനയെ ഉടച്ചുവാർക്കുക അതിനുവേണ്ടിയുള്ള 'നമ്പർ ഗെയിം' ആണ് ഈ കളികൾ. 2024-ൽ ഇന്ത്യൻ ജനത നരേന്ദ്ര മോദിയുടെ ‘400 എംപിമാർ ’ അഹങ്കാരത്തിന് ബ്രേക്ക് ഇട്ടതാണ്. ഭരണഘടന മാറ്റിയെഴുതാൻ ജനങ്ങൾ BJP-ക്ക് ജനാധിപത്യപരമായി സമ്മതിച്ചില്ല. എന്നാൽ ജനങ്ങൾ അടച്ച ആ മുൻവാതിൽ ഇപ്പോൾ BJP പിൻവാതിൽ തുറന്നു കയറാൻ ശ്രമിക്കുകയാണ്.

TMC-യുടെ 20 എംപിമാരെ അടർത്തിയെടുക്കുന്നതോടെ ലോക്‌സഭയിൽ NDA-യുടെ ബലം 294-ൽ നിന്ന് 314 ആയി ഉയരും. ഇത് കേവലം ഭൂരിപക്ഷം കൂട്ടാനുള്ള കളി മാത്രമല്ല. ഭരണഘടനയുടെ Article 368 പ്രകാരം മൗലികമായ മാറ്റങ്ങൾ വരുത്താൻ ഓരോ സഭയിലും ഹാജരുള്ളവരുടെ 2/3 ഭൂരിപക്ഷം വേണം. അതിലേക്ക് പ്രത്യേകിച്ച് സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയായ 'വൺ നേഷൻ, വൺ ഇലക്ഷൻ', ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്ന രീതിയിലുള്ള മണ്ഡല പുനർനിർണ്ണയം (Delimitation) എന്നിവ നടപ്പാക്കാൻ ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് പാർലമെന്റിനെ എത്തിക്കുകയാണ് ഇതിലൂടെ BJP ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ ശിവസേനയെയും NCP-യെയും പിളർത്തിയ അതേ തിരക്കഥയാണ് തന്നെയാണ് ഇന്ന് ബംഗാളിലും ആവർത്തിക്കുന്നത്. ED, CBI ഭീഷണികൾ, കോർപ്പറേറ്റ് പണത്തിന്റെ ഒഴുക്ക്, ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വഴിവിട്ട പിന്തുണ ഒക്കെ കൂടിയതാണ് പുതിയ 'BJP മോഡൽ'. ജനവിധി എന്തുതന്നെയായാലും പണവും അധികാരവും ഉപയോഗിച്ച് അത് അട്ടിമറിക്കുമെന്ന ഈ ഫാസിസ്റ്റ് ശൈലി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വോട്ട് ചെയ്ത ജനങ്ങളെയും രാജ്യത്തിന്റെ ഭരണഘടനയെയും ഒരേപോലെ വഞ്ചിക്കുന്ന ഈ dirty politics.

15/06/2026

*സൗഗന്ധികം*
കാടുകൾ താണ്ടി ഞാൻ വന്നു, ഭീമൻ;
കാറ്റിനോടു പോരാടി,
കാട്ടുമുളളുകൾ കോറിയ മുറിവുകളിൽ
ചോരയിറ്റും കാൽപ്പാടുകളോടെ നടന്നു,
പാറക്കൂട്ടങ്ങളെ നെടുകെ പിളർന്ന്,
വിയർപ്പുതുള്ളികളാൽ നനച്ചെടുത്തതാണ്
നിൻ ചുണ്ടിൽ വിരിയുന്നൊരു
ചെറുപുഞ്ചിരിക്കായി,
നെഞ്ചോടു ചേർത്തു ഞാൻ ആ സൗഗന്ധികപ്പൂവ്.

വന്യമാം പാതയിൽ മുള്ളുകൾ തറച്ചതും,
വന്യമൃഗങ്ങൾ തൻ ഗർജ്ജനം കേട്ടതും,
ക്ലേശങ്ങളൊക്കെയും മാഞ്ഞുപോയത്
മാലേയഗന്ധിയാം അവൾതൻ മുഖമോർക്കവേ!
ആശ്രമത്തിന്റെ പടവുകളിൽ
ഒരു വസന്തം മുഴുവൻ ഒളിപ്പിച്ചുകൊണ്ടായിരുന്നു
ആ ധൃതിപ്പെട്ടുള്ള മടങ്ങിവരവ്.
പക്ഷേ, പടികടന്നെത്തിയത്
ഇരുൾ വീണൊരു നിശ്ശബ്ദതയിലേക്കാണ്!

ആശതൻ പൂക്കളുമായി വന്നെത്തി,
ആശ്രമപ്പടവുകൾ ഓടിക്കയറി
കണ്ടതോ കരളുലയ്ക്കുന്നൊരു കാഴ്ചയായ്,
കരിനിഴൽ വീണൊരു നിമിഷത്തിൻ നൊമ്പരം!
മയങ്ങുകയാണ് പാഞ്ചാലി;
പാർത്ഥന്റെ മടിത്തട്ടിൽ പ്രണയാർദ്രമായി.
പ്രാണന്റെ പ്രാണനേ, ആ കാഴ്ചയിൽ,
അവൾക്കായി മല്ലിട്ട കൈകൾ തളരുന്നു,
സ്നേഹമില്ലാതെ വെറും ശൂന്യനായ്.

എക്കാലവും കാവലായിരുന്നു നിയോഗം;
വിയർപ്പും ചോരയും നൽകി
ആഗ്രഹങ്ങളെയൊക്കെയും
ചുമലിലേറ്റാൻ മാത്രം.
ഹൃദയത്തിന്റെ ഉൾമുറിയിൽ
എനിക്കില്ലൊരിക്കലും,
ഇടം കിട്ടാത്തൊരു നിഴൽരൂപം!
കൈയിലെ പൂവ് ഇപ്പോൾ
ഒരു കനൽക്കട്ടയായി പൊള്ളുന്നുണ്ട്,
എല്ലാ യുദ്ധങ്ങളും ജയിച്ചിട്ടും,
ജീവിതത്തിന്റെ ചൂതുകളത്തിൽ
വീണ്ടും തോറ്റുപോയൊരു 'രണ്ടാമൂഴം'!

Address

Abu Dhabi

Alerts

Be the first to know and let us send you an email when Kannan S Das posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannan S Das:

Share

Category