Kannan S Das

Kannan S Das An author and a healthcare quality professional originally from Kadampanad, in the Pathanamthitta district of Kerala, India.
(1)

Author of ജാലകമില്ലാത്ത ഒറ്റവാതിൽ മുറി | Healthcare Quality Professional|Amateur Photographer|Socio-Political Blogger|Book & Film Reviewer|Marxist ☭
www.kannansdas.com My education began at Infant Jesus School, Thuvayoor, continued through high school at Holy Angels, Adoor, followed by pre-degree at Devaswom Board College, Sasthamcotta. I earned my bachelor’s degree in Biochemistry from NSS Colleg

e, Pandalam, and later completed my postgraduate degree in Biochemistry from Annamalai University. Currently based in Abu Dhabi, works in Healthcare sector, specializing in Quality Assurance, Occupational Health, Ethics, and Compliance. I’m passionate about photography, poetry, literature, theatre, history, and travel—especially to nature-rich and historically significant places. As a believer in Marxian ideology, I often reflect on global and Indian politics, sharing my perspectives through social media and blogging. Contemporary political issues, in particular, inspire much of my writing and commentary. I’m the author of the Malayalam poetry collection "Jaalakamilatha Ottavathil Muri", which explores themes of love, solitude, resistance, and identity. Through my website, kannansdas.com, and social media channels, I share my thoughts, poems, political reflections, healthcare insights, and moments captured through my lens, always welcoming feedback and conversation from readers and fellow thinkers.

അബുദാബി ശക്തി അവാർഡിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളിൽ, പ്രിയപ്പെട്ടവർക്കൊപ്പം കവിതയിലും ലേഖന...
10/08/2026

അബുദാബി ശക്തി അവാർഡിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളിൽ, പ്രിയപ്പെട്ടവർക്കൊപ്പം കവിതയിലും ലേഖനത്തിലും ഒരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു....

10/08/2026

ഇങ്ങനെ അല്ലല്ലോ മുൻപ് പറഞ്ഞത്‌ ..
മറന്നുപോയതാകും !

എരണംകെട്ടവൻ ഭരിച്ചാൽ....

Besttttt.....ഓപ്പറേഷൻ തൂഫാൻ -പിടിയിലായവർക്ക് വൻ പിടിപാട്!
10/08/2026

Besttttt.....
ഓപ്പറേഷൻ തൂഫാൻ -
പിടിയിലായവർക്ക് വൻ പിടിപാട്!

ഇന്നലെയും ആ വഴിയിൽ മഴയുണ്ടായിരുന്നു,മഴയൊഴിഞ്ഞപ്പോൾ വഴിവക്കിലെമരച്ചില്ലകളിൽ നീർത്തുള്ളികൾ തങ്ങിനിന്നു.ആരോ നടന്നുപോയതുപോലെ...
09/08/2026

ഇന്നലെയും ആ വഴിയിൽ
മഴയുണ്ടായിരുന്നു,
മഴയൊഴിഞ്ഞപ്പോൾ വഴിവക്കിലെ
മരച്ചില്ലകളിൽ നീർത്തുള്ളികൾ തങ്ങിനിന്നു.

ആരോ നടന്നുപോയതുപോലെ
ചെളിയിൽ രണ്ടുമൂന്നു കാലടികൾ;
എവിടേക്കെന്നറിയാതെ
അവയ്ക്കു പിന്നാലെ കുറച്ചുദൂരം നടന്നു.

പഴയൊരു വീടിന്റെ മുന്നിലെത്തിയപ്പോൾ
വാതിൽ അടഞ്ഞുകിടന്നു,
മുറ്റത്തെ ചെമ്പരത്തി മാത്രം
വെറുതേ പൂത്തുനിന്നു.

മേൽവിലാസങ്ങളില്ല,
തിരിച്ചെത്താനുള്ള വഴികളുമില്ല.
എന്നിട്ടും മഴപെയ്യുമ്പോഴെല്ലാം
അകാരണമായി ചില കാലടികൾ
മനസ്സിനുള്ളിലൂടെ കടന്നുപോകും;
വന്നിട്ടില്ലാത്ത ആരോ
വീണ്ടും മടങ്ങിപ്പോകുന്നതുപോലെ.

തിരിച്ചു നടന്നു,
അപ്പോഴേക്കും രാത്രിയായി.
അവസാനത്തെ ബസ്സും പോയി.
തെരുവിൽ ഇപ്പോൾ
ഒരു നായയും രണ്ടു നിഴലുകളും മാത്രം.

ചായക്കടയിലെ
കഴുകിവെച്ച ഗ്ലാസ്സിൽ
ഒരു ചുണ്ടിന്റെ ചൂട്
മരിക്കാൻ മറന്നുകിടക്കുന്നു.

പിരിഞ്ഞുപോയവരെക്കുറിച്ച്
രാത്രിക്ക് പരാതിയില്ല.
അതുകൊണ്ടാവാം
അത് ഇത്രയും ഇരുണ്ടത്.

പോക്കറ്റിൽ തിരഞ്ഞപ്പോൾ
കിട്ടിയത് കുറച്ചു ചില്ലറയും
പറയാതെ പോയൊരു വാക്കും.
ചില്ലറ തെരുവിലെ ഭിക്ഷക്കാരന് കൊടുത്തു.
ആ വാക്ക് മാത്രം
ഇപ്പോഴും കൊണ്ടുനടക്കുന്നു,
മരിക്കുമ്പോൾ
കൂടെ കുഴിച്ചിടാൻ.

പിണറായിയുടെ പോലീസ് ഒരു പെർവെർട്ടിനെ അർദ്ധരാത്രി ഫ്ലാറ്റിൽ നിന്ന് തൂക്കിയത് ഒളിംപിക്സിൽ ഓട്ടത്തിന് സ്വര്ണ്ണം നേടിയതിനല്ലല...
09/08/2026

പിണറായിയുടെ പോലീസ് ഒരു പെർവെർട്ടിനെ അർദ്ധരാത്രി ഫ്ലാറ്റിൽ നിന്ന് തൂക്കിയത് ഒളിംപിക്സിൽ ഓട്ടത്തിന് സ്വര്ണ്ണം നേടിയതിനല്ലല്ലോ !
അവന്റെ ഒരു ഗീർവാണം ...

ചരിത്രത്തിന് കാവിനിറം പൂശുന്നത് ഇങ്ങനെയൊക്കെയാണ്…“ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്...
08/08/2026

ചരിത്രത്തിന് കാവിനിറം പൂശുന്നത് ഇങ്ങനെയൊക്കെയാണ്…
“ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?”

LP കുട്ടികൾക്കായി സ്വാതന്ത്ര്യദിന ക്വിസിലെ ഒരു ചോദ്യമാണിത്. ഉത്തരസൂചികയിൽ കൊടുത്തിരിക്കുന്ന പേര്; വി.ഡി. സവർക്കർ.

“ഏറ്റവും കൂടുതൽ ശിക്ഷ” എന്നതിന് ചരിത്രത്തിൽ അളവുകോൽ എന്താണ്?

ജയിലിൽ കിടന്ന വർഷങ്ങളുടെ എണ്ണമാണോ?
കാലാപാനിയാണോ?
നാടുകടത്തലാണോ?
അതോ തൂക്കുകയറാണോ?

ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും ബ്രിട്ടീഷ് സാമ്രാജ്യം തൂക്കിക്കൊന്നു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയതിന്റെ പേരിൽ വെടിയേറ്റ് വീണവരും ജയിലിൽ മരിച്ചവരും ജീവിതം മുഴുവൻ പീഡനങ്ങൾ അനുഭവിച്ചവരും ആയിരങ്ങളുണ്ട്.

അവരെയെല്ലാം മറികടന്ന് “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി സവർക്കറാണ്” എന്ന് ഒരു LP കുട്ടിയുടെ മനസ്സിൽ ഉറപ്പിച്ചുവയ്ക്കാൻ ചരിത്രപരമായി ഏത് അളവുകോലാണ് ഉപയോഗിച്ചത്?

സവർക്കർക്ക് രണ്ട് ജീവപര്യന്തം ശിക്ഷകൾ വിധിക്കപ്പെട്ടിരുന്നു. അത് ചരിത്രമാണ്. അതിനെ നിഷേധിക്കേണ്ടതുമില്ല.പക്ഷേ അതോടൊപ്പം മറ്റൊരു ചരിത്രവുമുണ്ട്.

ബ്രിട്ടീഷ് ഭരണകൂടത്തിന് സവർക്കർ ഒന്നിലധികം clemency petitions നൽകിയിട്ടുണ്ട്. ജയിലിൽ നിന്നുള്ള മോചനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപീകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്കും ചരിത്രത്തിന്റെ ഭാഗമാണ്.

അപ്പോൾ പ്രശ്നം സവർക്കർ ജയിലിൽ പോയിരുന്നോ ഇല്ലയോ എന്നതല്ല. എന്തുകൊണ്ടാണ് സവർക്കറെ മാത്രം തെരഞ്ഞെടുത്ത് ഒരു കൊച്ചുകുട്ടിയുടെ മുന്നിൽ “ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി” എന്ന ഒറ്റവരി വീരപ്രതിച്ഛായയായി അവതരിപ്പിക്കുന്നത് എന്നതാണ് ചോദ്യം.

ചരിത്രത്തെ മാറ്റിയെഴുതാൻ ആദ്യം ചരിത്രപുസ്തകങ്ങൾ കത്തിക്കണമെന്നില്ല. പാഠപുസ്തകത്തിലെ ഒരു വരി മതി.
ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ് മതി.
ഒരു പരീക്ഷയിലെ ചോദ്യം മതി.
ചിലപ്പോൾ ഒരു LP കുട്ടിയുടെ ക്വിസ് പേപ്പറിലെ ഒരു ഉത്തരവും മതി.

കാരണം ഇന്ന് കുട്ടി പഠിക്കുന്ന ആ ഒറ്റവരി നാളെയവന്റെ ചരിത്രബോധമായി മാറും.

അതുകൊണ്ടാണ് സംഘപരിവാർ ചരിത്രത്തെ ഇത്ര ഗൗരവത്തോടെ സമീപിക്കുന്നത്. അവരുടെ രാഷ്ട്രീയത്തിന് ഭൂതകാലത്തിൽ ആവശ്യമായ നായകന്മാരെ നിർമ്മിക്കണം; അസൗകര്യമുള്ള ചരിത്രങ്ങളെ പതുക്കെ അരികിലേക്ക് മാറ്റുകയും വേണം.

സവർക്കറുടെ ജയിൽവാസം പഠിപ്പിക്കട്ടെ. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയും പഠിപ്പിക്കട്ടെ. അതോടൊപ്പം അദ്ദേഹത്തിന്റെ മാപ്പപേക്ഷകളും ഹിന്ദുത്വ രാഷ്ട്രീയവും എല്ലാം പഠിപ്പിക്കണം.

അതിന്റെ പേരാണ് ചരിത്രപഠനം.

ആ ചരിത്രത്തിൽ നിന്ന് സൗകര്യമുള്ള ഒരു കഷണം മാത്രം മുറിച്ചെടുത്ത് കുട്ടിയുടെ മുന്നിൽ വീരഗാഥയായി വയ്ക്കുന്നതിന്റെ പേരാണ് ചരിത്രത്തിന്റെ രാഷ്ട്രീയവൽക്കരണം.

സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ കുട്ടികൾ പഠിക്കേണ്ടത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു മുന്നിൽ തലകുനിക്കാതെ പൊരുതിയ ഒരു ജനതയുടെ ചരിത്രമാണ്. ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യാനിയും മതമില്ലാത്തവനും കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റും ഗാന്ധിയനും വിപ്ലവകാരിയും ഒരുപോലെ പങ്കെടുത്ത ഒരു മഹത്തായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം.

അത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ ആവശ്യത്തിനനുസരിച്ച് തിരുത്തിയെഴുതാനുള്ളതല്ല.

ഉള്ളിൽ ആ മരം മുളപൊട്ടിയത്ഏറെ പതിയെയായിരുന്നു.അതിൽ ഒറ്റതിരിഞ്ഞൊരുപൂ മാത്രം വിരിഞ്ഞു,ഓരോ ഇലയിലുംവേറാരും കേൾക്കാത്തപരിചിതമാ...
07/08/2026

ഉള്ളിൽ ആ മരം മുളപൊട്ടിയത്
ഏറെ പതിയെയായിരുന്നു.
അതിൽ ഒറ്റതിരിഞ്ഞൊരു
പൂ മാത്രം വിരിഞ്ഞു,
ഓരോ ഇലയിലും
വേറാരും കേൾക്കാത്ത
പരിചിതമായൊരു ശബ്ദം
ഉച്ചാരണം പോലെ വിറച്ചിരുന്നു.

ആളുകൾ ചോദിച്ചു;
"ഇത്ര നിശ്ശബ്ദമായ മരത്തിന്
എന്താണ് പ്രത്യേകത?"
ഒരു ചിരി മാത്രമായിരുന്നു മറുപടി.
അവർ കണ്ടത് തണൽ
മാത്രമായിരുന്നു;
എന്നാൽ മണ്ണാഴങ്ങളിൽ വേരുകൾ
അത്രമേൽ ആർദ്രമായി
വിതുമ്പുന്ന ശബ്ദം
ഞാൻ മാത്രം കേട്ടു.

ചില രാത്രികളിൽ കാറ്റുവന്ന്
അതിന്റെ കൊമ്പുകളെ കുലുക്കുമ്പോൾ,
ഇലകളൊന്നുപോലും കൊഴിയാറില്ല.
കൊഴിയുന്നത് മുഴുവൻ കാത്തിരിപ്പുകളാണ്.
വീണ്ടുമൊരു കണ്ടുമുട്ടലിന്റെ
പ്രതീക്ഷ പേറിയ ഓരോ ഋതുവും
മണ്ണിൽ ലയിച്ച് വീണ്ടും വേരുകൾക്ക് ജീവനേകി.

അതുകൊണ്ടാവാം,ഇന്നും
ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ,
സ്വന്തം നിഴൽപോലും അപരിചിതമാകുമ്പോഴും,
മറവിയെ ഇനിയും പഠിച്ചെടുക്കാത്ത
ആ മരം എന്നെ മാത്രം തിരിച്ചറിയുന്നത്.

Kannan S Das

പൊതിച്ചോർ രാഷ്ട്രീയം അല്ല വിശപ്പടക്കുന്നതാണ് അമ്മ & അച്ഛൻ ❤️❤️
07/08/2026

പൊതിച്ചോർ രാഷ്ട്രീയം അല്ല
വിശപ്പടക്കുന്നതാണ്
അമ്മ & അച്ഛൻ ❤️❤️

വറ്റിയ മണ്ണിൽ എന്റെ നെഞ്ചു വിറങ്ങലിച്ചു നിന്നു.എന്റെ വറ്റ് വീതിച്ചു കഴിച്ചവർ, സ്വന്തമെന്നു ചൊല്ലിയവർ,കണ്ണുകൾ അടച്ചുപിടിച...
06/08/2026

വറ്റിയ മണ്ണിൽ
എന്റെ നെഞ്ചു വിറങ്ങലിച്ചു നിന്നു.
എന്റെ വറ്റ് വീതിച്ചു കഴിച്ചവർ,
സ്വന്തമെന്നു ചൊല്ലിയവർ,
കണ്ണുകൾ അടച്ചുപിടിച്ച് തിരിഞ്ഞുനടന്നു.
എന്റെ മുറിവുകളാണ്
ഇപ്പോൾ എനിക്കുള്ള ഏക കവചം,
ശൂന്യമായ പോർക്കളത്തിലെ
ഭാരമേറിയ പടച്ചട്ട.

ഹൃദയത്തിലെ മുറിവുകളിൽ ഞാനിപ്പോൾ
ഉപ്പുതരികൾ കൊണ്ടു കോട്ട പണിയുന്നു,
വീണ്ടുമൊരു സ്നേഹത്തിന്റെ കാറ്റടിച്ച്
ഈ മതിൽക്കെട്ടുകൾ തകരാതിരിക്കാൻ.

ആകാശം മുഴുവൻ ഇരുട്ടിൽ വീണുടയുന്നു.
നക്ഷത്രങ്ങൾ ചത്തു വീഴുന്ന രാത്രിയിൽ
ഞാൻ എന്റെ നിഴലിനെ മാത്രം
ചേർത്തുപിടിക്കുന്നു.
സ്വന്തമെന്നു കരുതിയവരൊക്കെയും
മരീചികയായി മാഞ്ഞുപോയല്ലോ.

എന്റെ പ്രാർത്ഥനകൾ
ശൂന്യതയിൽ അലിഞ്ഞുപോകെ,
എന്റെ കല്ലറയ്ക്കരികെ
ഞാൻ തനിയെ ഇരിക്കുന്നു.
എത്ര മനോഹരമാണ് ഈ ഇരുട്ട്,
എത്ര കാരുണ്യമുള്ളതാണ് ഈ വേദന!
ഇനിയൊരു സ്നേഹവും
ആരോടും കടപ്പെടേണ്ടതില്ലല്ലോ.

ഇനി ആരോടും ഒന്നും ചോദിക്കാനില്ല,
തനിച്ചാകുന്നതിന്റെ ഈ തണുപ്പാണ്
എന്റെ പൊള്ളുന്ന നെഞ്ചിനേകുന്ന
ഏറ്റവും വലിയ ആശ്വാസം.

05/08/2026

ഈ വീഡിയോയിലെ കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യാതൊരു വ്യക്തികളുമായോ യഥാർത്ഥ സംഭവങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല. അത്തരം സാദൃശ്യങ്ങൾ യാദൃശ്ചികം മാത്രം.

Address

Abu Dhabi

Alerts

Be the first to know and let us send you an email when Kannan S Das posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannan S Das:

Shortcuts

Share

Category